സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത; ട്രെയിനില്‍ ഇനിമുതല്‍ മദ്യവും
ട്രെയിനില്‍ ഇനി മദ്യവും ലഭിക്കും
ദില്ലി: ട്രെയിനില്‍ ഇനി മദ്യവും ലഭിക്കും. ലോകത്തിലെ തന്നെ മികച്ച ട്രെയിനുകളിലൊന്നായ മഹാരാജ എക്‌സ്പ്രസ്സിലാണ് യാത്രക്കാര്‍ക്കും മദ്യം വിളമ്പുന്നത്. വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.
ദില്ലിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന മഹാരാജ എക്‌സ്പ്രസ് ഗോവ വഴിയാണ് കേരളത്തില്‍ എത്തുന്നത്. ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ട്രെയിന്‍ സമ്പന്നവിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് ഡീലക്സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഡംബര ട്രെയിനിലുള്ളത്. ഒരോ കാബിനുകളിലും പ്രത്യേകം എസി സംവിധാനം, എല്‍സിഡി ടിവി, ഡയറക്ട് ഡയല്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ്, ഡെഡിക്കേറ്റഡ് ബട്‌ലര് സര്‍വീസ്, ബെഡ്, ലൈവ് ടിവി തുടങ്ങിയവയുമുണ്ട്.
പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്. ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ മദ്യശാലയാണ് ട്രെയിനിലുള്ളത്.
അതേസമയം മഹാരാജാ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ആഡംബംര ട്രെയിനുകളുടെ ടിക്കറ്റ് താരിഫ് 50 ശതമാനം കുറയ്ക്കുവാന്‍ ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാധാരണക്കാര്‍ക്കും ഇതിലെ സൗകര്യങ്ങള്‍ നല്‍ക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‍തത്.
പതിനായിരം മുതല്‍ മുപ്പത്തിനാലായിരം രൂപ വരെയാണ് ഇത്തരം ആഡംബര ട്രെയിനുകളിലെ നിരക്ക്. ഇത് നേര്‍ പകുതിയാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഹാരാജാ എക്‌സ്പ്രസിനൊപ്പം ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡണ്‍ ചാരിയേറ്റ് എന്നിവയാണ് ഈ പട്ടികയിലുള്ളത്. എന്നാല്‍ പുതുക്കിയ താരിഫ് നിരക്ക് ടൂറിസം വകുപ്പിനും ഐആര്‍സിടിസിക്കും വന്‍ നഷ്ടമുണ്ടാകുമെന്നും വാദം ഉയര്‍ന്നിരുന്നു.