ജാഗ്രത പാലിക്കുക;മോദിയുടെ ഇന്ത്യയിൽ വോട്ടിംഗ് മെഷീനുകൾക്ക് നിഗൂഢ ശക്തികൾ ഉണ്ട്- രാഹുൽ ഗാന്ധി
കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിചിത്രമായാണ് പെരുമാറിയത്. മോദിയുടെ ഇന്ത്യയിൽ വോട്ടിംഗ് മെഷീനുകൾക്ക് നിഗൂഢ ശക്തികളാണുള്ളത്. ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിംഗ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു-രാഹുൽ ട്വീറ്റ് ചെയ്തു.
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പ്രവർത്തകർക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ ഇന്ത്യയിൽ ഇലക്ട്രോണിക് മെഷീനുകൾക്ക് നിഗൂഢ ശക്തികൾ ഉണ്ടെന്ന് രാഹുൽ പറഞ്ഞു. തന്റെ ട്വിറ്റർ വഴിയാണ് രാഹുൽ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്.
കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിചിത്രമായാണ് പെരുമാറിയത്. മോദിയുടെ ഇന്ത്യയിൽ വോട്ടിങ് മെഷീനുകൾക്ക് നിഗൂഢ ശക്തികളാണുള്ളത്. ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിംഗ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു-രാഹുൽ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഇ വി എം മെഷീനുകളുമായി ബി ജെ പി നേതാവിന്റെ ഹോട്ടലിൽ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കിലോമീറ്ററുകൾ മാത്രം ദൂരെയുളള സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് 48 മണിക്കൂർ സമയമെടുത്താണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിരുന്നു. ഛത്തീസ്ഗഢിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബി എസ് എഫ് ഉദ്യോഗസ്ഥൻ എത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിട്ടുണ്ട്.