Asianet News MalayalamAsianet News Malayalam

നേര്‍ക്കുനേര്‍ ഏറ്റുമുട്ടി ഗബ്രിയും ജിന്റോയും, ഒടുവില്‍ തര്‍ക്കത്തില്‍ ഇടപെട്ട് ബിഗ് ബോസ്

ബിഗ് ബോസില്‍ നാടകീയ സംഭവങ്ങള്‍.

 

Bigg Boss Gabri Jinto conflict updates hrk
Author
First Published Mar 28, 2024, 10:30 PM IST

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആറാം സീസണും നാടകീയമായ ഒട്ടേറെ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. തുടക്കത്തിലേ നിറഞ്ഞാടിയ രതീഷ് കുമാര്‍ ആദ്യയാഴ്‍ചയില്‍ പുറത്താകുകയും പിന്നീട് നിയമം തെറ്റിച്ച റോക്കി ശാരീരിക ആക്രമണം നടത്തിയതും പരുക്കേറ്റ് സിജോ ആശുപത്രിയിലായതുമൊക്കെ സീസണ്‍ ആറിനെ ഉദ്വേഗജനകമാക്കി. തുടര്‍ന്ന് തെല്ലൊന്ന് ശാന്തമായിരുന്നു ഹൗസ്. ഇന്നിതാ ജിന്റോയും ഗബ്രിയും ഏറ്റുമുട്ടിയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

റെസ്‍മിനും ജിന്റോയുമാണ് ബിഗ് ബോസ് ഷോയില്‍ നിലവില്‍ പവര്‍ റൂം അംഗങ്ങള്‍. പവര്‍ റൂം എടുത്ത തീരുമാനങ്ങള്‍ പറഞ്ഞു എന്ന് നോറ വെളിപ്പെടുത്തല്‍ നടത്തി. ഒരു മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് ജിന്റോ വെളിപ്പെടുത്തി എന്നായിരുന്നു നോറ മറ്റംഗങ്ങളോട് വ്യക്തമാക്കിയത്. തുടര്‍ന്ന് ജിന്റോയ്‍ക്ക് ശിക്ഷ നല്‍കണമെന്ന് ഷോയില്‍ അഭിപ്രായമുണ്ടായപ്പോള്‍ ഗബ്രിയുമായും മറ്റൊരു തര്‍ക്കം നടന്നത്.

എപ്പോഴും ജിന്റോ വൈകി വരുന്നതായി ആരോപണം ഉന്നയിക്കുകയായിരുന്നു ശ്രീരേഖ. എന്നാല്‍ മറ്റ് അംഗങ്ങളെ വരാൻ വിളിക്കാൻ വേണ്ടി സമയം ചെലവഴിക്കുന്നതിനാലാണ് വൈകുന്നത് എന്നായിരുന്നു ജിന്റോയുടെ മറുപടി. പിന്നീട് ഗബ്രി വൈകുന്നതിനെ കുറിച്ചും പറയുകയായിരുന്നു ജിന്റോ. രാവിലെ എഴുന്നേറ്റാല്‍ ബാത്ത‍് റൂമില്‍ തനിക്ക് പോയിക്കേണ്ടേയിരിക്കണം എന്ന് ഗബ്രി വ്യക്തമാക്കിയതായിട്ടാണ് ജിന്റോ മറ്റുള്ളവരോട് വെളിപ്പെടുത്തിയത്.

ഇത് ഗബ്രിയെ രോഷാകുലനാക്കി. ആരോഗ്യാവസ്ഥയെ വളച്ചൊടിച്ചാല്‍ ജിന്റോയെ താൻ ചോദ്യം ചെയ്യും എന്ന് ഗബ്രി വ്യക്തമാക്കി. താൻ സംസാരിക്കുമ്പോള്‍ ഗബ്രി ഇടയില്‍ വന്ന് സംസാരിക്കുകയാണ് എന്ന് ജിന്റോയും മറ്റംഗങ്ങളോട് വ്യക്തമാക്കി. പേഴ്‍സണ്‍ സ്‍പേസില്‍ നിന്ന് മാറൂവെന്ന് മണ്ടായെന്ന് വിളിച്ച് ഗബ്രി ജിന്റോയോട് ആവശ്യപ്പെട്ടു. പോയി ഇരിക്കാൻ ജിന്റോയും ആവശ്യപ്പെടുകയും ഒടുവില്‍ ബിഗ് ബോസ് ഇടപെട്ട് എല്ലാവരെയും ശാന്തരാക്കുകയും ചെയ്യുകയായിരുന്നു.

Read More: ആരൊക്കെ വീഴും?, ആടുജീവിതം നേടിയത് എത്ര?, ചരിത്രം സൃഷ്‍ടിച്ച് പൃഥ്വിരാജും ബ്ലസ്സിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios