ആരാകും മികച്ച നടന്‍, നടി? അവസാന റൗണ്ടില്‍ കനത്ത മത്സരം
മികച്ച നടന്മാരുടെ പട്ടികയിൽ സൗബിനും ജയസൂര്യയും ഫഹദും ഉണ്ട്
തിരുവനന്തപുരം: 2018ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് സാംസ്കാരിക മന്ത്രി അവാർഡുകൾ പ്രഖ്യാപിക്കുക. അവസാന റൗണ്ടിൽ 21 സിനിമകളാണ് മത്സരിക്കുന്നത്. അവസാന തീരുമാനത്തില്‍ എത്തുമ്പോള്‍ മികച്ച നടന്‍, നടി വിഭാഗങ്ങളില്‍ കനത്ത മത്സരമാണ് നടക്കുന്നത്.
മികച്ച നടന്മാരുടെ പട്ടികയിൽ സൗബിനും ജയസൂര്യയും ഫഹദും ഉണ്ട്. വരത്തൻ, ഞാൻ പ്രകാശൻ,കാർബൺ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ, സൗബിന്‍ സുഡാനി ഫ്രൈം നൈജീരിയ എന്നിവരാണ് പട്ടികയില്‍ ഉള്ളത്. മികച്ച നടിയാകാൻ മഞ്ജു വാര്യരും നിമിഷ സജയനും അടക്കം 5 പേർ.
ആമിയിലൂടെ മഞ്ജു വാര്യർ, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തർ എന്നിവരാണ് നടിമാരുടെ പട്ടികയിൽ മുന്നിലുള്ളത്.
ജയരാജിന്‍റെ രൗദ്രം, ശ്യാമപ്രസാദിന്‍റെ എ സൺഡേ, ഷാജി എൻ കരുണിന്‍റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്‍റെ ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ ചില അപ്രതീക്ഷിത സിനിമകൾക്കും അവാർഡ് ലഭിക്കാൻ സാധ്യതയുണ്ട്. കുമാർ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാർഡ് നിർണയിക്കുന്നത്.