Asianet News MalayalamAsianet News Malayalam

ഇമ്രാൻ ഖാന്റെപരാമർശം; മോദിക്കെതിരെ പ്രതിപക്ഷം

മോദി അധികാരം നിലനിർത്തിയാൽ ഇന്ത്യ-പാക് സമാധന ചർച്ചകൾക്ക് ഗുണകരമാകും. കോൺഗ്രസ് അധികാരത്തിലേറിയാൽ തീവ്ര വലതുപക്ഷത്തിന്റെ വിമർശനം ഭയന്ന് ആശങ്കയോടെ മാത്രമേ പാകിസ്താനുമായി ഇടപെടൂ. 

election strategy of modi and netanyahu is same -imran khan
Author
New Delhi, First Published Apr 10, 2019, 11:32 AM IST

ദില്ലി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾക്ക് ഗുണകരമാകുമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരമാർശത്തെ തുടർന്ന് മോദിക്കെതിരെ പ്രതിപക്ഷം രംഗത്ത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, നാഷനൽ കോൺഫറൻസ് നേ താക്കളാണ് മോദിക്കും ബി ജെ പിക്കുമെതിരെ രംഗത്തെത്തിയത്. മോദിയും ബി ജെ പിയും പാകിസ്താന്റെ ഭാഷയിലാണ് സംസാരിച്ചതെന്ന് ഇവർ ആരോപിച്ചു. മോദിയുമായി പാകിസ്താന് ഔദ്യോഗിക ബന്ധമുണ്ട്. മോദിക്ക് വോട്ടു ചെയ്താൽ പാകിസ്താന് വോട്ടു ചെയ്യുന്നതിന് തുല്യമാണ്. ആദ്യം നവാസ് ഷെരീഫും ഇപ്പോൾ ഇമ്രാൻ ഖാനും മോദിയുടെ സുഹൃത്തുക്കളാണെന്ന് തെളിഞ്ഞു.-കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല മോദിയെ പരിഹസിട്ട് ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് മോദി വിജയിക്കണമെന്ന് പാകിസ്താൻ പറയുന്നത്. പാകിസ്താനുമായുള്ള ബന്ധം എത്ര അഗാധമാണെന്ന് മോദി രാജ്യത്തോടു പറയണം. മോദി വിജയിച്ചാൽ പാകിസ്താനിൽ പടക്കം പൊട്ടിക്കുമെന്ന് ഇപ്പോൾ ഇന്ത്യക്കാർക്ക് ബോധ്യമായി-എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാൾ ട്വീറ്റ് ചെയ്തു. എൻ.ഡി.എ സഖ്യമായിരുന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയും മോദിക്കെതിരെ രംഗത്തെത്തി. കശ്മീരടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിന് കോൺഗ്രസിനേക്കാൾ മോദി വീണ്ടും അധികാരത്തിലെത്തുന്നതായിരിക്കും നല്ലതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios