മാവോയിസ്റ്റ് വധം; പാലക്കാട് എസ് പിയുടെ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും മാവോയിസ്റ്റുകളുടെ
ബന്ധുക്കൾ കോടതിയെ അറിയിച്ചു
അട്ടപ്പാടി: മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടലിനെ കുറിച്ച് പാലക്കാട് എസ് പി നൽകിയ റിപ്പോർട്ട് ജില്ല കോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് എസ് പി റിപ്പോർട്ട് സമർപ്പിച്ചത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ അന്വേഷണ നടപടി ക്രമങ്ങളെക്കുറിച്ച് 2016 ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. എസ് പിയുടെ റിപ്പോര്‍ട്ടിൽ വ്യക്തതക്കുറവുണ്ടെന്ന് പരാതിക്കാർ കോടതിയെ അറിയിച്ചിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് എഫ് ഐ ആർ ഇട്ടതും, ആയുധങ്ങൾ ഹാജരാക്കാത്തതിൽ ദുരൂഹതയുണ്ടെന്നും മാവോയിസ്റ്റുകളുടെ
ബന്ധുക്കൾ കോടതിയെ അറിയിച്ചു. തുടർന്നാണ് വിഷയം ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നത്. അതേസമയം ഏറ്റുമുട്ടലിനെക്കുറിച്ച്
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടൽ നടന്നയിടം സന്ദർശിച്ചു.