പള്ളിയില്‍ നിന്ന് തിരിച്ചുവരുന്ന വഴി അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
മാന്നാര്‍ പരുമല പള്ളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് സുഹൃത്തുമൊത്ത് ബൈക്കില്‍ വരികയായിരുന്നു അജീഷ്. പ്ലസ് ടു കഴിഞ്ഞ് ആര്‍മി തെരഞ്ഞെടുപ്പിനുള്ള പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അജീഷ്.
കൊല്ലം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊല്ലം തേനി ദേശീയപാതയില്‍ ചാരുംമൂട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഭരണിക്കാവ് മുതുപിലാക്കാട് കിഴക്ക് കൊച്ചു തുണ്ടിൽ സജീവ് പാപ്പച്ചന്റെ മകൻ അജീഷ് പാപ്പച്ചൻ (19) ആണ് മരിച്ചത്. മാന്നാര്‍ പരുമല പള്ളിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് സുഹൃത്തുമൊത്ത് ബൈക്കില്‍ വരികയായിരുന്നു അജീഷ്. പ്ലസ് ടു കഴിഞ്ഞ് ആര്‍മി തെരഞ്ഞെടുപ്പിനുള്ള പരീക്ഷ എഴുതുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അജീഷ്.
എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിച്ച് ഗുരുതരപരിക്കേറ്റ അജീഷിനെയും സുഹൃത്ത് വിഷ്ണുവിനെയും കായുംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് അജീഷ് മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിന് കാലിനാണ് പരിക്കേറ്റത്.വിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.