വീട് ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടി; സഹോദരങ്ങള്‍ക്കെതിരെ കേസ്
ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. വൈകിട്ട് 4ന് അജിത് റോഡിലൂടെ പോയപ്പോൾ ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്‍റെ വളർത്തു നായ കുരച്ചു.
തിരുവല്ല: വീട് ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടിയ കേസില്‍ രണ്ട് സഹോദരന്മാര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് എടുത്തു. നന്നൂർ പല്ലവിയിൽ അജിത് , സഹോദരൻ അനിൽ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇതിന് പുറമേ മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. അജിത്തിനെ കാണുമ്പോൾ നായ കുരയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പ്രകോപനമാണ് വീടു കയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്.
ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. വൈകിട്ട് 4ന് അജിത് റോഡിലൂടെ പോയപ്പോൾ ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്‍റെ വളർത്തു നായ കുരച്ചു. കുര നിർത്താത്തതിനെ തുടർന്ന് ഇയാൾ പ്രകോപിതനായി കാർപോർച്ചിൽ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മർദിച്ചു. മടങ്ങിപ്പോയ അജിത് സഹോദരൻ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തി. നായയെ നാലുപ്രാവശ്യം വെട്ടിയെന്നാണ് പൊലീസ് കേസ്.
മുറിവേറ്റ നായയെ വീട്ടുകാർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്‍റെ കാർ, ടിവി, വീട്ടുപകരണങ്ങൾ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.