പ്രളയത്തില്‍ കുത്തൊഴുകിയ റോഡ് ഗതാഗയോഗ്യമാക്കി
സര്‍ക്കാര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. 25 ലക്ഷം രൂപയും അനുവദിച്ചു. കഴിഞ്ഞ ദിവസം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു
മലപ്പുറം: പ്രളയകാലത്തുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത് റോഡ് ഗതാഗയോഗ്യമാക്കി. നവകേരള നിര്‍മ്മാണത്തിന്‍റെ വലിയ ഉദാഹരണമായി ഈ റോഡ് നിര്‍മ്മാണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്
ബുക്കില്‍ വിശേഷിപ്പിക്കുകയും ചെയ്തു.
ഓഗസ്റ്റ് 9നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് വണ്ടൂര്‍ - നടുവത്ത് -നിലമ്പൂര്‍ റോഡ് തകര്‍ന്നത്. പ്രളയത്തിന്‍റെ രൗദ്രഭാവം വിളിച്ചുപറയുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. താല്‍ക്കാലിക നടപ്പാത സൈന്യം ഒരുക്കിയെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമായില്ല.
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. 25 ലക്ഷം രൂപയും അനുവദിച്ചു. കഴിഞ്ഞ ദിവസം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രളയകാലത്തുണ്ടായ തകര്‍ച്ചയില്‍നിന്ന് കേരളം മുന്നേറുകയാണെന്ന സന്ദേശത്തോടെ ഈ റോഡ് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളാണ് പിണറായി വിജയൻ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തത്.