പൂനൂര്‍ പുഴയില്‍ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
തിങ്കളാഴ്ച വൈകിട്ട് വെള്ളിമാട്കുന്ന്-അമ്മോത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്.
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് അരയിടത്ത് പാലം അല്‍സലാമ കോളജിലെ ഒന്നാം വര്‍ഷ ഒപ്‌റ്റോമെട്രിക് വിദ്യാര്‍ഥിയായ വയനാട് അമ്പലവയല്‍ ആണ്ടൂര്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി- നിഷ ദമ്പതികളുടെ മകന്‍ ആല്‍വിന്‍(19), വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ലാം കോളജിലെ ഒന്നാം വര്‍ഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥി വയനാട് അമ്പലവയല്‍ കുപ്പക്കൊല്ലി അബ്ദുല്‍ അസീസ്- നൗഷിദ ദമ്പതികളുടെ മകന്‍ അമര്‍(18) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് വെള്ളിമാട്കുന്ന്-അമ്മോത്ത് കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. ആല്‍വിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ അമറിന്റെ മൃതദേഹം ഒരു ദിവസത്തെ തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ചയാണ് കണ്ടെത്താനായത്.