കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
വടക്കുഭാഗത്തുനിന്ന് തെക്കോട്ട് വന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരുകിലും സലീന തൊട്ടടുത്തുള്ള വർക്ക്ക്ഷോപ്പിന് സമീപവും തെറിച്ചുവീണു
കലവൂർ: കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ദേശിയപാതയിൽ കലവൂർ കയർബോർഡിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകൾ മരിച്ചത്. കലവൂർ വാലുങ്കൽ സെബാസ്റ്റ്യന്റെ ഭാര്യ ഷേർളി (41), മാതൃസഹോദരൻ തുമ്പോളി പാടത്ത് വലിയവീട്ടിൽ ജോസഫിന്റെ ഭാര്യ സെലീനാമ്മ (62) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലേമുക്കാലോടെയായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന് തെക്കോട്ട് വന്ന ടാക്സി കാർ എതിരെ വന്ന സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷേർളി റോഡരുകിലും സലീന തൊട്ടടുത്തുള്ള വർക്ക്ക്ഷോപ്പിന് സമീപവും തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും പ്രദേശവാസികൾ ചേർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചത്. ഷേർളിയുടെ ഭർത്താവ് സെബാസ്റ്റ്യൻ വിദേശത്താണ്.