Asianet News MalayalamAsianet News Malayalam

പിതാവിനെതിരെയും ആരോപണം; പക്ഷെ, ആരോപണമുന്നയിച്ച യുവതിയെ പിന്തുണക്കുന്നുവെന്ന് നന്ദിത ദാസ്

പിതാവിനെതിരെ ആരോപണമുന്നയിച്ച വ്യക്തിക്കൊപ്പമായിരിക്കും താനെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നന്ദിതാദാസ്. താന്‍ 'മീ ടൂ ക്യാമ്പയിനെ' ശക്തമായി പിന്തുണക്കുന്ന ആളാണ്.

me too allegations on nanditha das's father
Author
Thiruvananthapuram, First Published Oct 17, 2018, 1:15 PM IST

മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണച്ച ആളാണ് നടി നന്ദിതാ ദാസ്. ആരോപണം തെളിയിക്കപ്പെട്ട ആരുടെയും കൂടെ ജോലി ചെയ്യില്ല എന്ന തന്‍റെ നിലപാടും അവര്‍ വ്യക്തമാക്കിയിരുന്നു. 

അതേ സമയത്താണ് നന്ദിതാദാസിന്‍റെ പിതാവിനെതിരെയും ലൈംഗികാരോപണമുണ്ടായിരിക്കുന്നത്. എന്നാല്‍, ആരോപണമുന്നയിച്ച വ്യക്തിക്കൊപ്പമാണ് താനെന്ന നിലപാടെടുത്തിരിക്കുകയാണ് നന്ദിതാദാസ്. 

നിഷാബോറ എന്ന യുവതിയാണ് നന്ദിതാദാസിന്‍റെ പിതാവും, പദ്മഭൂഷണ്‍ ജേതാവും, ആര്‍ട്ടിസ്റ്റുമായ ജതിന്‍ദാസിനെതിരെ ആരോപണമുന്നയിച്ചത്. പേപ്പര്‍ നിര്‍മ്മാണ കമ്പനിയുടെ കോ ഫൌണ്ടര്‍മാരിലൊരാളാണ് നിഷാ ബോറ. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജതിന്‍ദാസ് തന്‍റെ സ്റ്റുഡിയോയില്‍ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നിഷാ ബോറ വെളിപ്പെടുത്തിയത്. ട്വിറ്ററില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് ജോലി ചെയ്യുമ്പോഴുണ്ടായ അനുഭവം കുറിക്കുകയായിരുന്നു നിഷാ ബോറ. 

മീടൂ; പ്രശ്സ്ത ചിത്രകാരൻ ജതിൻ ദാസ് ലൈം​ഗികമായി പീഡിപ്പിച്ചതായി യുവതി

പിതാവിനെതിരെ ആരോപണമുന്നയിച്ച വ്യക്തിക്കൊപ്പമായിരിക്കും താനെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നന്ദിതാദാസ്. താന്‍ 'മീ ടൂ ക്യാമ്പയിനെ' ശക്തമായി പിന്തുണക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ ആരോപണമുന്നയിച്ച വ്യക്തിക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്നുവെന്ന് നന്ദിത ഫേസ്ബുക്കിലെഴുതി. ആണിനായാലും പെണ്ണിനായാലും എന്തും സുരക്ഷിതമായി വെളിപ്പെടുത്താനുള്ള സാഹചര്യമുണ്ടാകണം. പക്ഷെ, ആ ആരോപണങ്ങളുന്നയിക്കുന്നതിന് മുമ്പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. ശരിയല്ലാത്ത ആരോപണങ്ങള്‍ കാമ്പയിനിന്‍റെ ഗൌരവം നഷ്ടപ്പെടുത്തുമെന്നും നന്ദിത കുറിച്ചിട്ടുണ്ട്. 

എന്നാല്‍, തനിക്കെതിരെ നിഷാ ബോറ ഉന്നയിച്ചിരിക്കുന്ന ആരോപണം തെറ്റാണെന്നാണ് ജതിന്‍ദാസ് പ്രതികരിച്ചിരിക്കുന്നത്. സംസ്കാര ശൂന്യമാണ് ആ പ്രതികരണമെന്നും ഇന്ന് ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നത് തമാശയായിരിക്കുകയാണെന്നും ജതിന്‍ദാസ് പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios