അന്ന് കരഞ്ഞതു പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!
അഞ്ചല. മറന്നിരിക്കുമ്പോള്‍ ഏതെങ്കിലുമൊരു വഴി ഈ ഒരു പേര് മനസിലെത്തും.
ടെലികോമില്‍ ജോലി ചെയ്യുന്ന അച്ഛന് തൊടുപുഴയില്‍ നിന്നു മുള്ളരിങ്ങാടിന് പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍. ഒരു വെക്കേഷന്‍ കാലത്തായിരുന്നു കൂടുമാറ്റം. കുറെയേറെ കൂട്ടുകാരും കാഴ്ച്ചകളും ഒക്കെയുള്ള സ്ഥലത്തു നിന്നു ഒരു ഉള്‍നാട്ടിലേക്ക്. കൂടെ കളിക്കാന്‍ കൂട്ടുകാരില്ല. അനിയത്തി തീരെ കുഞ്ഞാണ്. എന്റെ ദയനീയ അവസ്ഥ കണ്ട് അമ്മ കൂട്ടു കൂടാന്‍ വരും. അനിയത്തിയുടെ കരച്ചില്‍ വരെയേ അതിനു ആയുസുണ്ടാവൂ. വീണ്ടും ഒറ്റ.
അങ്ങനിരിക്കെ ഒരു ദിവസം അവസാന പരീക്ഷയും കഴിഞ്ഞു സ്‌കൂളില്‍ നിന്നു വന്ന് അട്ടം നോക്കി കട്ടിലില്‍ അങ്ങനെ കിടക്കുമ്പോ അമ്മ അകത്തു നിന്നു വിളിച്ചു ചോദിച്ചു. 'റോഡിന്റെ സൈഡില്‍ നാടോടികള്‍ വന്ന് തമ്പ് അടിച്ചിരിക്കണത് കണ്ടോ നീയ്. ? അങ്ങോടൊന്നും പോവണ്ടാട്ടോ. തട്ടിക്കൊണ്ടു പോകും'
നാടോടികള്‍, തമ്പ്. കുറേ പുതിയ വാക്കുകള്‍. തട്ടിക്കൊണ്ടു പോവല്‍ എനിക്കറിയാം. കാബൂളിവാലാ, മാന്ത്രികം സിനിമകളുടെ കട്ട ഫാന്‍ ആയിരുന്നു ഞാന്‍. അന്ന് ഒരു കുഞ്ഞിമുയലിന്റെ പാവ ഉണ്ടായിരുന്നു വീട്ടില്‍. പിന്നെ അത് കയ്യില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി. തിരിച്ചറിയാന്‍ മ്മടെ മുന്നക്കു ബ്യുഗിള്‍ ആണെങ്കില്‍ എനിക്ക് മുയല്‍പ്പാവ.
അച്ഛന്റെ ഓഫീസിനോട് ചേര്‍ന്ന് ഒരു ക്വാര്‍ട്ടേഴ്‌സില്‍ ആണ് ഞങ്ങള്‍ താമസിക്കുന്നത്. ഓഫീസിന്റെ അരികിലെ ജനലഴികളിലൂടെ അവരെ കാണാം. ഒരു അച്ഛനും അമ്മയും മോളും. പകല്‍ സമയങ്ങളില്‍ അവരെ കാണാറില്ല. സന്ധ്യയാകുമ്പോള്‍ ഒച്ചയും ബഹളവും കേള്‍ക്കാം. എന്റെ നോട്ടത്തില്‍ ഞാന്‍ ബുദ്ധിമതിയാണ്. അങ്ങനെ പെട്ടന്നൊന്നും തട്ടിക്കൊണ്ടു പോക്ക് നടക്കില്ല. അനിയത്തി കുഞ്ഞാണ്. അവളെ കൊണ്ട് പോയേക്കാം. കരുതിയിരിക്കണം. അങ്ങനെ അതിവിദഗ്ദ്ധമായി ഞാന്‍ അവളുടെ ഉള്ളംകാലില്‍ കണ്മഷി കൊണ്ട് അടയാളം ഇടാന്‍ തുടങ്ങി. അച്ഛനും അമ്മയ്ക്കും ഇല്ലാത്ത ബുദ്ധി എനിക്ക് കൈവന്നത് മുജ്ജന്മ സുകൃതം.
അങ്ങനൊരിക്കെ അവളെ കണ്ടു.
അഞ്ചല!
നീളന്‍ പാവാടയും ബ്ലൗസും ഇട്ടൊരുവള്‍. ചെമ്പിച്ച മുടി, കണ്‍ മഷി കോരിയൊഴിച്ച കണ്ണുകള്‍, കയ്യില്‍ പല നിറത്തിലുള്ള വളകള്‍, കാലില്‍ പള പള മിന്നണ വെള്ളിക്കൊലുസുകള്‍. ഒറ്റനോട്ടത്തില്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയിലെ രേവതി. ഇതാണെനിക്ക് ഓര്‍മയുള്ള അവള്‍. നേര്‍ക്ക് നേരെ കണ്ട മാത്രയില്‍ ചങ്കും പറിച്ചു തിരിഞ്ഞൊരോട്ടമായിരുന്നു. വീട്ടില്‍ കേറി വാതില്‍ പൂട്ടി ജനലിലൂടെ നോക്കി. ആള് അവിടെ തന്നെയുണ്ട്. പോകണ ലക്ഷണം ഒന്നും കാണണില്ല. തട്ടിക്കൊണ്ടോകാന്‍ ചിലപ്പോ ഇവള് മാത്രം മതിയാവും. ഏറ്റോം വല്യ സേഫ് സോണ്‍ ആയ വീടിന്റെ മുന്നിലാണ് തട്ടിക്കൊണ്ടോകാന്‍ ആള് നില്‍ക്കണത്. അമ്മയെ കാണുന്നില്ല. ഓഫീസിലുള്ള അച്ഛനെ ഒച്ചയെടുത്തു വിളിക്കാനുള്ള ശബ്ദം പുറത്തേക്കു വരുന്നില്ല. ആകെ കോണ്‍ട്ര സീന്‍.
രാത്രി അമ്മ അച്ഛനോട് പറയുന്നത് കേട്ടു. 'അവരില്ലേ, അവരു അമ്മികൊത്താന്‍ വന്നോരാണെന്ന്. പകല് അവരു അമ്മികൊത്താന്‍ പോകും. ആ കൊച്ച് അവിടെ തന്നെയുള്ളു. അതിങ്ങനെ അലഞ്ഞു തിരിഞ്ഞു അതിലെ ഇതിലെ നടക്കും. ഇവിടെ വന്നിരുന്നു ടീവി കണ്ടോളാന്‍ ഞാന്‍ പറഞ്ഞു'- ഞാന്‍ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
പിറ്റേ ദിവസം ആള് വരുന്നത് നോക്കിയിരുന്നു. പതിവിലും നന്നായി ഒന്ന് ഒരുങ്ങി. കുറച്ചു വള കൂടി ഇട്ടു. നമ്മളൊട്ടും മോശമാകരുതല്ലോ. നമ്മളിതൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം . ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാലോടു കൂടി ആളെത്തി. അമ്മക്കൊപ്പം പോയി വാതിലു തുറന്നു. എന്തൊരു ചിരിയാണ് അന്നവള്‍ ചിരിച്ചത്. 'നീയും അഞ്ചലയാ' എന്നു ചോദിച്ചു കൊണ്ട് വളരെ പരിചയഭാവത്തില്‍ ടീവി കാണാനായി അവള്‍ നിലത്തിരുന്നു. 'അല്ലാ.. ഞാന്‍ അഞ്ജലിയാ' എന്ന് പറഞ്ഞു പതിയെ ഞാനും നിലത്തിരുന്നു. ടീവി നോക്കി പൊട്ടിപ്പൊട്ടിയുള്ള ചിരി കണ്ടു എനിക്കവളെ പേടിയില്ലാതായി.
ടീവി കാണല്‍ മതിയാക്കി അഞ്ചല പുറത്തിറങ്ങി. കൂടെ ഞാനും. അമ്മ കൊടുത്ത ചക്കപ്പഴവും എടുത്തു അവള് വീട്ടില്‍ പോയി. എനിക്കാണെങ്കില്‍ ഈ പെണ്‍ പിള്ളേരോട് മിണ്ടിയിരിക്കാന്‍ ഭയങ്കര ഇഷ്ടാണ്. പിറ്റേന്ന് അഞ്ചല നേരത്തെ വന്നു. കര്‍മ്മ മണ്ഡലം വിപുലപ്പെടുത്തി ഞാന്‍ പുറത്തിറങ്ങി. കുഞ്ഞിയൊരു സൈക്കിള്‍ ഉണ്ടെനിക്ക്. അതിലു അല്ലറ ചില്ലറ അഭ്യാസങ്ങള്‍ ഒക്കെ കാണിച്ചു അവളുടെ മുന്നില്‍ ആളാവാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അവള് ഇതൊക്കെയെന്ത് എന്നൊരു മട്ടിലാണ്. അല്ലെങ്കിലും ഒരു കൂട്ടിനു വേണ്ടി ഈ പെണ്‍പിള്ളേരെ ഇംപ്രസ് ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. വേണ്ടെന്നു വിചാരിച്ചാല്‍ ഇംപ്രസ്ഡ് ആയാലും വല്യ കാര്യമായി കണക്കാക്കൂലാ (ഞാനുള്‍പ്പെടെ ).
എന്റെ കഷ്ടപ്പാടൊക്കെ കണ്ട് അവളെന്നെ കൂടെക്കൂട്ടാന്‍ തീരുമാനിച്ചു. പിന്നെയങ്ങു കുറെയേറെ കുരുത്തക്കേടിനു കൂട്ടു നിന്നു. വീട്ടിലാരും അറിയാതെ ദൂരെയൊരു തോട്ടില്‍ പോയി മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നു, തോട്ടത്തിലെ കൊക്കോ കട്ട് പറിച്ചു തിന്നു, സോഡാ കമ്പനീന്ന് ഓറഞ്ച് സോഡാ വാങ്ങിക്കുടിച്ചു, അവളെന്നെയും ഞാനവളേയും കല്യാണപ്പെണ്ണിനെപ്പോലെ ഒരുക്കും. എന്നിട്ട് വല്യ കണ്ണാടിക്കു മുന്നില് നിന്ന് ഡാന്‍സോടു ഡാന്‍സ് ആണ്. അനിയത്തിയെ മാറാപ്പ് കെട്ടി കൊണ്ട് നടക്കാന്‍ പഠിപ്പിച്ചത് അവളാണ്. വീട്ടിലുള്ള കാസറ്റ് വള്ളി കൊണ്ട് ഞങ്ങള് പൂക്കളുണ്ടാക്കി. അതുവരെ നടക്കാത്ത വഴികള്‍ കുറെ ഞങ്ങള്‍ നടന്നു. അവള്‍ക്കൊപ്പം അവരുടെ ടെന്റില്‍ പോയി. കുറച്ചു ദിവസങ്ങള്‍ ഇങ്ങനൊക്കെ തന്നെയങ്ങു പോയി.
സ്‌കൂള്‍ തുറന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം സ്‌കൂള്‍ ബസീന്നു ചാടിയിറങ്ങി നോക്കുമ്പോള്‍ അഞ്ചലേടെ ടെന്റ് അവിടെയില്ലാ. ഓടിവന്നു അമ്മയോട് ചോദിച്ചപ്പോള്‍ എന്നെ തിരക്കി കുറെയേറെ പ്രാവശ്യം അവള് വന്നിരുന്നു എന്ന് പറഞ്ഞു. രാവിലെ പറഞ്ഞിട്ട് പോകാന്‍ പറ്റിയിരുന്നില്ല. അവരവിടെ നിന്നും പോകുമെന്നൊരു തോന്നല്‍ വിദൂരത്തില്‍ പോലുമുണ്ടായിരുന്നില്ല. ടെന്റ് ഉണ്ടായിരുന്നിടത്ത് പഴയ കുറച്ചു തുണികളും പല നിറത്തിലുള്ള റിബ്ബണുകളും മാത്രേ ഉണ്ടായിരുന്നുള്ളു. ഒരു സൗഹൃദം നഷ്ടപ്പെട്ടതോര്‍ത്തു അന്ന് കരഞ്ഞ പോലെ ഒരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല. എത്രയോ ദിവസങ്ങള്‍ ഓര്‍ത്തോര്‍ത്തു കരഞ്ഞിരുന്നു ഞാന്‍. ഇന്നും ഞാന്‍ അഞ്ചലയെ ഓര്‍ക്കാറുണ്ട്.
കണ്ടാല്‍ പോലും തിരിച്ചറിയാത്ത രണ്ടുപേരായിട്ടുണ്ടാവും ഞങ്ങളിപ്പോള്‍. അപ്രതീക്ഷിതമായി ഈ പേര് കേള്‍ക്കുമ്പോള്‍ ഇപ്പഴും പഴയ അഞ്ചല ആണോയെന്നറിയാന്‍ നോക്കിയിരിക്കാറുണ്ട് ഞാന്‍. ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ ഇത്രമേലെന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു സൗഹൃദമെനിക്കുണ്ടായിട്ടില്ല.
ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു ഇനിയൊരുനാള്‍ നീ തിരിച്ചു വരുമെന്ന് ഉറപ്പില്ല. കൂടുവിട്ട് കൂടു മാറുന്ന കൂട്ടത്തില്‍ എന്നെ ഓര്‍മ്മയുണ്ടാകുമോ എന്നും നിശ്ചയമില്ല. എന്നിട്ടും തിരയുന്നത് ഓര്‍മയുള്ള കുറച്ചു ദിവസങ്ങളിലെ ആ സന്തോഷങ്ങള്‍ ഓര്‍ത്തിട്ടാണ്. അത്രമേല്‍ പ്രിയപ്പെട്ടവളായിരുന്നു നീ.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!