'എന്നെ അയാളുടെ കൂടെ വിടല്ലേ...'
അന്നൊരു സന്ധ്യാ നേരത്തായിരുന്നു ഞാനവളെ ആദ്യമായി കാണുന്നത്. അങ്ങിങ്ങായി തുന്നലുകള്‍ വിട്ടുപോയ പച്ച നിറമുള്ള പാവാടയും, ഉടുപ്പുമിട്ട വിടര്‍ന്ന കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടി. ചുരുളന്‍ മുടിയിഴകള്‍ അവളുടെ മുഖത്ത് അലസമായി വീണു കിടപ്പുണ്ടായിരുന്നു. കയ്യിലൊരു കടലാസ് പൊതിയും. അവള്‍ക്കൊപ്പം മെലിഞ്ഞു ക്ഷീണിച്ച ഒരു സ്ത്രീയും, ബ്രോക്കറും.
വയനാട്ടില്‍ നിന്നും അമ്മയ്‌ക്കൊരു സഹായത്തിനായി കൊണ്ടു വന്നതാണ് അവളെ.
-
'ചെറിയ കുട്ടിയാണല്ലോ, വീടുകളില്‍ നിന്നുള്ള ശീലമൊക്കെ ഉണ്ടാകുമോ?'-അമ്മ ചോദിച്ചു.
'ഏടത്തീ മോള്‍ക്ക് പത്തു പതിനാറായി. താഴെ മൂന്നു പെങ്കുട്ട്യോള് ഉണ്ട്. അത്ര കഷ്ടാ കാര്യങ്ങള്‍. അതുകൊണ്ടാ ഇവിടെ നിര്‍ത്തുന്നത്'- അവളുടെ അമ്മ പറഞ്ഞു.
'എന്താ മോള്‍ടെ പേര്?'
'സുനിത'-അവള്‍ അമ്മയോട് പറഞ്ഞു.
എന്റെ വിളികേട്ട് അവള്‍ മുഖമുയര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
കുറച്ചു പൈസയും കൊടുത്തു അമ്മ അവരെ പറഞ്ഞയച്ചു. അലമാരയില്‍ ഞാന്‍ അധികം ഉപയോഗിക്കാതെയിരുന്ന ഉടുപ്പ് അമ്മ സുനിതയ്ക്ക് എടുത്തു കൊടുത്തു. അവള്‍ കുളിച്ചു ഉടുപ്പണിഞ്ഞു വന്നു. ഞങ്ങള്‍ ഏകദേശം ഒരേ പ്രായമായതു കൊണ്ട് അവള്‍ക്കത് നല്ല പാകമായിരുന്നു. അവള്‍ക്കു കിടക്കാനുള്ള സൗകര്യം ഒരുക്കിയത് എന്റെ മുറിയില്‍ ആയിരുന്നു. ഹോം വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ വീട്ടിലെ പുതിയ അതിഥിയിലേക്ക് എന്റെ ശ്രദ്ധപോകുന്നുണ്ടായിരുന്നു. നോക്കുമ്പോഴൊക്കെ അവളെന്നെ നോക്കി ചിരിച്ചു.
'എനിക്കും സ്‌കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നു. നടന്നില്ല. അരി വാങ്ങാന്‍ തന്നെ കാശുണ്ടായിരുന്നില്ല'-അവള്‍ സങ്കടത്തോടെ പറഞ്ഞു.
'എഴുതാനും, വായിക്കാനും അറിയോ സുനിതയ്ക്ക്?'- ഞാന്‍ ചോദിച്ചു.
'കുറച്ച്'
പിന്നീടുള്ള ദിവസങ്ങളില്‍ അവളെ വായിക്കാനും, എഴുതാനും പഠിപ്പിക്കാനുള്ള ചെറിയൊരു ശ്രമവും ഞാന്‍ നടത്തി. ദിവസങ്ങള്‍ കഴിയും തോറും ഞങ്ങള്‍ നല്ല കൂട്ടായി വന്നു.
അവളുടെ പാവാട മുട്ടിനു മുകളില്‍ ഉയര്‍ത്തി. അവിടമാകെ തീപൊള്ളലേറ്റ പാടുകള്‍.
അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം അയാള്‍ വീട്ടില്‍ വന്നത്. 'അവളെ ഇന്ന് തന്നെ കൊണ്ടുപോയേ തീരൂ'.
'നിങ്ങള്‍ പെട്ടെന്ന് പറഞ്ഞാല്‍ എങ്ങിനെയാണ്?'
അച്ഛനും, അയാളും സംസാരിക്കുകയായിരുന്നു. 'എങ്കില്‍ ശരി ബ്രോക്കര്‍ വന്നിട്ട് തീരുമാനിക്കാം'-അച്ഛന്‍ പറഞ്ഞു.
'നാളെ ഞാന്‍ അവനെയും കൂട്ടി എത്തും, അവളോട് പോകാന്‍ ഒരുങ്ങി നില്‍ക്കാന്‍ പറയണം'.
അതും പറഞ്ഞു അയാള്‍ ഇറങ്ങി പോയി.
അന്ന് രാത്രി മുട്ടുകളില്‍ തലയും താഴ്ത്തി തറയില്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു അവള്‍.
'സുനീ'-എന്റെ വിളികേട്ട് അവള്‍ മുഖമുയര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ഞാന്‍ അമ്മയെ വിളിച്ചു കൊണ്ടു വന്നു.
'എന്നെ ഇവരെ കൂടെ വിടരുതെന്ന് അച്ഛനോടു പറയോ? അച്ഛന്‍ ഞങ്ങളെ വിട്ടുപോയി കുറെക്കാലായി. ഇത് രണ്ടാം കെട്ടാണ്. എന്റെ ഇളയ അനിയത്തി ഇയാളുടെ കൊച്ചാ. അത് കൊണ്ട് എല്ലാം സഹിക്കണം. ഇയാളെ പേടിച്ചാ എന്നെ ഇവിടെയാക്കിയത്'.
അവള്‍ അവളുടെ പാവാട മുട്ടിനു മുകളില്‍ ഉയര്‍ത്തി. അവിടമാകെ തീപൊള്ളലേറ്റ പാടുകള്‍.
'ഇയാള്‍ എപ്പോഴും എന്നെ..'
അവള്‍ കരച്ചില്‍ അടക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. അമ്മ അവളെ മാറ്റി നിര്‍ത്തി എന്തൊക്കയോ ചോദിച്ചും, പറഞ്ഞും ആശ്വസിപ്പിച്ചു.
ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചാവാം അവള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് ഞാന്‍ സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ അയാളും, ബ്രോക്കറും അമ്മയോട് സംസാരിച്ചു നില്‍ക്കുന്നു. വാതിലിനരികേ പകച്ചു നില്‍ക്കുന്ന സുനിതയും.
'ബസ് വരാറായി വേഗം നടക്ക്- അയാള്‍ പറഞ്ഞു.
കോരി ചൊരിയുന്ന മഴയത്തു കൂടെ അവര്‍ക്ക് പുറകെ നടന്നു പോകുമ്പോള്‍ ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചാവാം അവള്‍ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കണ്‍മറയും വരെ നിസ്സഹായരായി ഞങ്ങള്‍ അവളെ നോക്കി നിന്നു.
'കൊണ്ട് പോകാതിരിക്കാന്‍ കുറെ പറഞ്ഞു നോക്കി. മതി ഇതൊക്കെ വല്ല്യ പ്രശ്‌നമാകും'-അതു പറഞ്ഞു അമ്മ അടുക്കളയിലേക്കു നടന്നു.
സുനീ, അന്നെനിക്കു നീ പറഞ്ഞതത്രയും മനസ്സിലാക്കാന്‍ കഴിയുന്ന പ്രായമായിരുന്നില്ല. പക്ഷേ ഇന്നു പല വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ നിന്റെ മുഖമാണ് എന്റെ മനസ്സിലാദ്യമെത്തുന്നത്. നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും ഒരു നീറ്റലാണു മനസ്സില്‍, സ്വന്തം വീട്ടില്‍പോലും...
ഇതുപോലുള്ള നിശ്ശബ്ദ നിലവിളികള്‍ എവിടെയും ഉയരാതിരിക്കട്ടെ.
എവിടെയാണ് നീ ഇന്ന് ? അന്ന് നിനക്കാരെങ്കിലും അഭയം തന്നിരുന്നോ? അതോ?
വേണ്ട, എവിടെയെങ്കിലും നീ സുരക്ഷിതയായി ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുവാനാണെനിക്കിഷ്ടം.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?