Asianet News MalayalamAsianet News Malayalam

ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

Nee Evideyaanu Dinuraj Vamanapuram
Author
Thiruvananthapuram, First Published Aug 21, 2017, 4:36 PM IST

Nee Evideyaanu Dinuraj Vamanapuram

നീ ആ വീടിന്റെ ഇരുണ്ട റൂമിനുള്ളില്‍ ഉണ്ടോ, അതോ മറ്റെവിടെയെങ്കിലും നിന്നെ അവര്‍ ഉപേക്ഷിച്ചോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ.... അറിയില്ല! ഡിനുരാജ് വാമനപുരം എഴുതുന്നു

മൂന്നാംക്ലാസ്സ് ജയിച്ചു നാലാംക്ലാസ്സിലേക്ക് എത്തിയിരിക്കുന്നു. പുതിയ ക്ലാസ്സ് റൂമില്‍ ഇതുവരെ കളിച്ചു നടന്ന സുഖമെല്ലാം നഷ്ടമായ വിഷമത്തില്‍ ഇരിക്കുമ്പോഴാണ് പുതിയ അതിഥിയായി കൈയില്‍ ഒരു വെള്ളിനിറത്തിലുള്ള പെട്ടിയും, പാന്റ് ധരിച്ചിരുന്ന കാലുകളിലെ പാദങ്ങളില്‍ വെള്ളയില്‍ കളറുള്ള ഷൂസുമിട്ടുകൊണ്ട്, വയസ്സുള്ള ഒരാളുടെ കൈയുംപിടിച്ച് ഹരീഷ് നീ നമ്മുടെ ക്ലാസ്സിലേക്ക് വരുന്നത്. അന്ന് നിക്കറും, സില്‍വര്‍ ചെരിപ്പും, ബുക്ക് കൊണ്ട് വരാന്‍ കവറും മാത്രമുള്ള ഞങ്ങള്‍ നിന്റെ പാന്റിലേക്കും, ഷൂസിലേക്കും,പെട്ടിയിലേക്കും   അത്ഭുതത്തോടെയാണ് നോക്കിയത്. പക്ഷേ നീ കൈപിടിച്ചു വന്ന അപ്പൂപ്പനെ എല്ലാവര്‍ക്കും പരിചയമുണ്ടായിരുന്നു. സ്‌കൂളിന് കുറച്ചു താഴെയായി കട നടത്തുന്ന, ഞങ്ങളെല്ലാം പേടിയോടെ നോക്കുന്ന, കൊമ്പന്‍ മീശവെച്ച, പോലീസില്‍ നിന്നും വിരമിച്ച അപ്പൂപ്പന്‍. 

നാലാം ക്ലാസില്‍ എത്തിയിട്ടും വായിക്കുവാന്‍ പോലും അറിയാത്ത, ആരോടും അധികം മിണ്ടാത്ത, കഞ്ഞികുടിക്കുമ്പോള്‍ മുഴുവന്‍ തറയിലും, ശരീരത്തിലും കോരിയിടുന്ന, ക്ലാസിലിരുന്ന് മുള്ളുന്ന, പ്രത്യേകരീതിയില്‍ ആടിയാടി നടക്കുന്ന, സംസാരിക്കുമ്പോള്‍ അല്പം കൊഞ്ഞയുള്ള നിന്നെ ഞങ്ങളെല്ലാം ഒന്നും അറിയാത്ത ആ പ്രായത്തില്‍  അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ നീ ഞങ്ങളോടെല്ലാം കൂട്ടായെങ്കിലും കളിക്കുമ്പോഴും, മറ്റുമൊക്കെയുള്ള നിന്റെ ചുണക്കുറവില്‍ നിന്നും, സംസാരത്തിലും, പ്രവൃത്തിയില്‍ നിന്നുമൊക്കെ ഞങ്ങള്‍ മനസ്സിലാക്കി, നിനക്ക് ബുദ്ധിക്കെന്തോ കുഴപ്പമുണ്ടെന്ന്. പിന്നീട് ആ ക്ലാസിലുള്ള ഞങ്ങള്‍ ഓരോരുത്തര്‍ക്കും നിന്നോട് ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. 

വീട്ടുകാരോട്  തിരക്കിയപ്പോള്‍ അസുഖം കാരണം നിന്നെ ഒരു റൂമില്‍ പൂട്ടിയിട്ടേക്കുകയാണെന്ന് പറഞ്ഞു.

വര്‍ഷം മൂന്നു കഴിഞ്ഞ് നമ്മള്‍ ഏഴാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും നീയും ഞാനും തമ്മില്‍ നല്ല കൂട്ടായി മാറിയിരുന്നു. കുറച്ചു പക്വത വന്ന ഞാന്‍ എന്റെ വീട്ടില്‍ നിന്നും നിന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കി. കട നടത്തുന്ന അപ്പൂപ്പന്റെ മോന്റെ മാനാണ് നിയെന്ന്. മക്കളില്ലാത്ത അവര്‍ നിന്നെ എവിടെനിന്നോ ദത്തെടുത്തതാണെന്ന്. ഗള്‍ഫില്‍ ആയിരുന്ന നിങ്ങള്‍ നിനക്കൊരനിയത്തി ജനിച്ചപ്പോളാണ് നാട്ടിലേക്ക് വന്നതെന്നും. നിന്റെ അച്ഛനും, അമ്മയ്ക്കും ഇപ്പോ നിന്നെ വേണ്ട,അനിയത്തിയെ മതിയെന്നും.  നിന്റെ അപ്പൂപ്പന്‍ നിന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്നുമൊക്കെ. നിന്റെ അപ്പൂപ്പന് നിന്നോടുള്ള സ്‌നേഹം പലപ്പോഴും ഞാനും കണ്ടിട്ടുള്ളത് തന്നെ. 

ഏഴാം ക്ലാസ്സ് കഴിഞ്ഞ് മെയിന്‍ റോഡിനടുത്തായി വീട് ഉള്ള നീ അത് വഴി നടന്നു പോകാവുന്ന ഹൈസ്‌കൂളില്‍ ചേര്‍ന്നപ്പോള്‍, വയലിനക്കരെ വീടുള്ള ഞാന്‍ മറ്റൊരു ഹൈസ്‌കൂളിലും ചേര്‍ന്നു. അതോടെ നമ്മുടെ കൂട്ട് പിരിഞ്ഞെങ്കിലും വല്ലപ്പോഴുമൊക്കെ ഞാന്‍ മെയിന്റോഡിലെ കടയില്‍ വരുമ്പോളോ, അമ്പലത്തില്‍ വരുമ്പോഴൊ നീ നിന്റെ അപ്പൂപ്പന്റെ കൈയുംപിടിച്ചുകൊണ്ട് അതിലൂടെയൊക്കെ പോകുന്നത് കണ്ടിട്ടുണ്ട്. ഒമ്പതാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് നിന്റെ അപ്പൂപ്പന്‍ മരിക്കുന്നത്. അന്ന് നിന്റെ വീട്ടില്‍ എന്റെ അമ്മയൊക്കെ വന്നിരുന്നു. പിന്നീട് അമ്മ തിരികെ വീട്ടില്‍ വന്നിട്ട് പറയുന്നത് ഞാന്‍ കേട്ടു. 'പാവം ആ കൊച്ചിന്റെ കാര്യമാണ് ഇനി കഷ്ടം' പക്ഷേ അന്ന് അമ്മ പറയുന്നത് കേട്ടിട്ടും നിന്നെക്കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചില്ല. കാലം കടന്നുപോകെ ഞാനും, അതുപോലെ നാട്ടുകാരുമൊക്കെ നിന്നെ മറന്നു. പിന്നെ ഞാന്‍ ഒരിക്കലും നിന്നെ പറ്റി തിരക്കിയില്ല.

ഇന്ന് വര്‍ഷം ഒരുപാട് കഴിഞ്ഞു എനിക്ക് 29 വയസ്സായി.ഇപ്പോള്‍ സൗദിയില്‍ ആണ് ഞാന്‍.  ഇന്നലെ എന്തോ നിന്നെ കുറിച്ചു ഞാന്‍ ഓര്‍മ്മിച്ചു. എന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു ഞാന്‍ നിന്നെ പറ്റി തിരക്കി, പിന്നെ വേറെ കുറച്ചു പേരോടും തിരക്കി എല്ലാരും പറഞ്ഞത് ഒന്ന് മാത്രം. അപ്പൂപ്പന്‍ മരിച്ചതിനു ശേഷം നിന്നെ ആരും കണ്ടിട്ടില്ല. ആദ്യകാലങ്ങളില്‍ നാട്ടുകാര്‍  നിന്റെ വീട്ടുകാരോട്  തിരക്കിയപ്പോള്‍ അസുഖം കാരണം നിന്നെ ഒരു റൂമില്‍ പൂട്ടിയിട്ടേക്കുകയാണെന്ന് പറഞ്ഞു.എല്ലാരും അത് വിശ്വസിക്കുന്നു. ഞാന്‍ മറന്നപോലെ നിന്നെ എല്ലാവരും മറന്നു.

നീ ആ വീടിന്റെ ഇരുണ്ട റൂമിനുള്ളില്‍ ഉണ്ടോ, അതോ മറ്റെവിടെയെങ്കിലും നിന്നെ അവര്‍ ഉപേക്ഷിച്ചോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ.... അറിയില്ല! എന്തായാലും നിന്നെ കുറിച്ച് ഞാന്‍ ഓര്‍മ്മിക്കുന്നു. നീ എവിടെയാണെങ്കിലും നന്നായിരിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. 

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

Follow Us:
Download App:
  • android
  • ios