സങ്കടത്തിന്റെ ഏതു കടലായിരിക്കും അവളെ വിഴുങ്ങിയിട്ടുണ്ടാവുക?
നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി
പിഞ്ചു കുഞ്ഞിനെ ബാക്കി നിര്‍ത്തി മരണത്തിലേക്ക് നടന്നുപോയ കൂട്ടുകാരിയുടെ ഓര്‍മ്മ. ഫര്‍സാന കെ എഴുതുന്നു
ഒരിക്കല്‍ അക്ഷരങ്ങള്‍ ചേര്‍ത്ത് തുറന്നു വെച്ചതാണ് എന്റെയീ നനവാര്‍ന്ന ഓര്‍മച്ചെപ്പ്. ആണ്ടുകള്‍ക്കു ശേഷം കളഞ്ഞുപോയവരെ തേടിയുള്ള വരികളും വരകളും പിന്നെയും എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ഓര്‍മകളില്‍ പെരുമഴ പെയ്യിച്ച് പരിഭവച്ചിരിയോടെ അവളും. വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ ഒന്നു പോലും പാലിക്കാതെ. എന്നെ മറവിക്കയത്തിലേക്കിട്ടു കളയുന്നല്ലോ നീയെന്ന പരിഭവച്ചിരി. അവളുടെ ഉണ്ണിക്കുട്ടനെ ഒന്നു അന്വേഷിച്ചു പോലുമില്ലല്ലോ എന്ന കണ്ണീര്‍ച്ചിരി.
ഉണ്ണിക്കുട്ടന്‍. റീത്തയുടെ മകന്‍. നേരു പറഞ്ഞാല്‍ എന്നോ ഒരിക്കല്‍ ഒരു ദീര്‍ഘയാത്രത്തളര്‍ച്ചയില്‍ വെച്ചു കണ്ടപ്പോള്‍ അവള്‍ പറഞ്ഞു തന്ന പേരാണത്. കുറ്റ്യാടി സാഗര്‍ ഹോട്ടലിനു മുന്നിലെ കത്തുന്ന വെയിലില്‍ തിളങ്ങുന്ന മൊഞ്ചത്തിയായി 'ഫര്‍സാ'ന്നൊരു ആഹ്ലാദത്തിമിര്‍പ്പില്‍ നിന്ന അവളുടെ തോളില്‍ തലചായ്ച്ചു കിടക്കുയായിരുന്നു അന്നവന്‍. അന്നവന് ഒരു ആറു മാസം പ്രായം കാണും. 'നീ കണ്ടില്ലേ ഫര്‍സാ..നമ്മുടെ മോന്‍'-അങ്ങിനെ പറഞ്ഞാണ് ആ കുഞ്ഞുണ്ണിയെ അവളെനിക്കു നേരെ നീട്ടിയത്. അമ്മയുടെ തോളില്‍ നിന്ന് തലയുയര്‍ത്തി പല്ലില്ലാ മോണകാട്ടിയുള്ള ചിരിയാണ് ഇന്നും എന്റെയുള്ളിലെ ഉണ്ണിക്കുട്ടന്‍. അവന്റെ ശരിക്കുള്ള പേരു പോലും അറിയില്ല എനിക്ക്.
ഇടുങ്ങിയ കണ്ണുകളും തുടുത്ത കവിളുകളുമുള്ള ചെറിയ നക്ഷത്രപ്പൊട്ട് തൊടുന്ന റീത്ത. തലശ്ശേരിച്ചുവയില്‍ വര്‍ത്താനം പറഞ്ഞ്, പാട്ടു പാടി, കഥാപ്രസംഗം പറഞ്ഞ് ഞങ്ങളുടെയുള്ളില്‍ തെല്ലസൂയയും അതിലേറെ സൗഹൃദവും നിറച്ചു അവള്‍. എപ്പോഴും കുനുകുനാന്ന് വര്‍ത്താനം പറഞ്ഞ്, കണ്ണു നിറയെ ചിരിച്ച് ,ഒടുക്കം ആരോടും പറയാതെ, ആരേയും അറിയിക്കാതെ ഒരു നിമിഷത്തില്‍ എല്ലാ കിനാക്കളും അവസാനിപ്പിച്ചു കളഞ്ഞു അവള്‍.
കായക്കൊടി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ നിന്ന് വീണു കിട്ടിയ സാഹൃദമായിരുന്നു റീത്ത. ഒരു യുവജനോത്സവക്കാലത്ത് രാഗം ഗ്രൂപ്പിലെ ലളിതഗാന സെലക്ഷനിടയിലാണ് ആദ്യം അവളെ കാണുന്നത്. 'താമരത്തളരണികൈ വിരല്‍ തുമ്പിനാല്‍.....' തംബുരു മീട്ടി അവള്‍ എനിക്ക് പ്രിയപ്പെട്ടവളായി. എല്ലാം പറയാനൊരു കൂട്ട് അതു തന്നെയായിരുന്നു അവള്‍ക്കു ഞാന്‍. അന്നു മുതലേ വല്ലാത്തൊരക്ഷിതാവസ്ഥ അവള്‍ക്കുള്ളതായി പലപ്പോഴും തോന്നിയിരുന്നു. ഒരു പാട് ചിരിക്കുമ്പോഴും അവളുടെയുള്ളില്‍ എവിടെയോ കണ്ണീര് പൊടിയുന്നതായി തോന്നാറുണ്ടായിരുന്നെനിക്ക്. പെണ്ണായി പിറന്നതാണെന്റെ ഏറ്റവും വല്യ സങ്കടമെന്ന് അവള്‍ പറയാറുണ്ടായിരുന്നു.
അമ്മയുടെ തോളില്‍ നിന്ന് തലയുയര്‍ത്തി പല്ലില്ലാ മോണകാട്ടിയുള്ള ചിരിയാണ് ഇന്നും എന്റെയുള്ളിലെ ഉണ്ണിക്കുട്ടന്‍.
സ്‌കൂള്‍ കാലം കഴിഞ്ഞ് വേറെ വേറെ ചില്ലകളില്‍ ചേക്കേറിയപ്പോഴും അവള്‍ ഒരു നിഴലായി എന്നോടൊപ്പമുണ്ടായിരുന്നു. അവധിക്കാലങ്ങളില്‍ വീട്ടിലെത്തുന്ന എന്നെക്കാണാന്‍ നിറച്ചു വെച്ച കഥക്കുടുക്കയുമായി അവള്‍ കാത്തിരുന്നു. ഞങ്ങളുടെ വീടിനടുത്ത പാറക്കെട്ടിലും വീടിനു മുന്നിലെ വയലിലും ഞങ്ങള്‍ വിശേഷം കൈമാറി. പിന്നീടെപ്പോഴോ എന്റെ വിശേഷങ്ങളില്‍ നിന്ന് അവളകന്നു. മനഃപൂര്‍വ്വമായിരുന്നില്ല. രണ്ട് പേരുടേയും വഴികള്‍ രണ്ടായിരുന്നു. എന്നിട്ടും ഞങ്ങളുടെയുള്ളില്‍ സൗഹൃദം നല്‍കിയൊരു ഇഷ്ടം ബാക്കി കിടന്നു. അദൃശ്യതയിലും പരസ്പരം കൊളുത്തി വലിയ്ക്കുന്ന ഏതോ ചരടുകള്‍ ഞങ്ങള്‍ക്കിടയിലുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിച്ചു. പരീക്ഷക്കാലം കഴിഞ്ഞു അവധി ദിവസങ്ങളില്‍ വയല്‍വരമ്പിലെ ചളി ചവിട്ടിയെത്തുന്ന കേശവേട്ടന്‍ ഒരു നീല ഇന്‍ലന്റ് എനിക്ക് സമ്മാനിക്കുമെന്നും അതിലവളായിരിക്കുമെന്നും ഞാനുറപ്പിച്ചു. കത്ത് വരുന്ന ഉച്ച നേരങ്ങളോളം വലിയ ഉല്‍സവം അന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു കാത്തിരിപ്പായിരുന്നു അത്. പക്ഷെ ഒരിക്കല്‍ പോലും അവളുടെ കത്ത് മാത്രം വന്നില്ല.
പിന്നീടൊരിക്കല്‍ സാഗര്‍ ഹോട്ടലിനു മുന്നിലെ മിന്നല്‍ക്കാഴ്ചയ്ക്കു ശേഷമുള്ള ഒരു നാളില്‍ ഒരു സങ്കടക്കടലായി മണിമുഴക്കി ആ വാര്‍ത്ത എന്നിലേക്കെത്തി. റീത്ത എല്ലാം അവസാനിപ്പിച്ചു. അമിഞ്ഞകുടി മാറാത്ത പ്രായമായിരുന്നിരിക്കണം അന്ന് ഉണ്ണിക്കുട്ടന്. ഉള്ളിലെ എത്രയോ മരണങ്ങള്‍ക്ക് ശേഷമാവണം അവള്‍ക്ക് അത്രയും ചെറിയൊരു കുഞ്ഞിനെ ഉപേക്ഷിച്ചു മരണത്തിലേക്ക് പോകാനായത്. ഒരു നിമിഷത്തെ തോന്നലെങ്കിലും അമിഞ്ഞക്കായി പരതുന്ന ആ ഇളം പൈതലിനെ തനിച്ചാക്കി പോവും മുമ്പ് ഒത്തിരി കൂട്ടിക്കിഴിക്കലുകള്‍ നടത്തിയിരിക്കില്ലേ അവള്‍. അതു കൊണ്ടായിരിക്കണം അവന്റെ കുഞ്ഞു കുറുമ്പുകളും കൊഞ്ചലുകളും അവളുടെ മനസ്സിലേക്കന്നേരം എത്താതിരുന്നത്.
ഇതാ, ഇവിടെ ഒരു വിരലനക്കത്തിനടുത്ത് ഞാനുണ്ട്.
മരണം ഒച്ചയുണ്ടാക്കാതെ മാടി വിളിച്ച ആ നേരത്ത് കുഞ്ഞുണര്‍ന്നു കരയുമെന്ന് വെറുതെയൊന്നു ഓര്‍ത്തിരുന്നെങ്കില്‍ ആ രാത്രിയും അവള്‍ മരണത്തെ മറികടക്കുമായിരുന്നോ? അറിയില്ല. ഒരു വിളിച്ചുണര്‍ത്തലിനും കാത്തു നില്‍ക്കാന്‍ വിടാതെ സങ്കടത്തിന്റെ ഏതു കടലായിരിക്കും അവളെ വിഴുങ്ങിയിട്ടുണ്ടാവുക? അതുമെനിക്കറിയില്ല.....
പിന്നീട് ഉണ്ണിക്കുട്ടനെ കുറിച്ച് ഞാന്‍ ഏറെയന്വേഷിച്ചു. നാട്ടിലുള്ളവരോട് കൂട്ടുകാരോട്. ആര്‍ക്കും വ്യക്തമായ ഒരു മറുപടിയില്ലായിരുന്നു എനിക്കു തരാന്‍. കാണാത്തവരെ മുഴുവന്‍ കണ്ടെത്താവുന്ന മുഖപുസ്തകത്തിലെങ്കിലും തിരയാന്‍ അവന്റെ ശരിക്കുള്ള പേരുപോലുമറിയില്ലായിരുന്നു എനിക്ക്....
ഉണ്ണീ, നിനക്കെന്നെ കേള്‍ക്കാനാവുന്നെങ്കില്‍ ഇതാ, ഇവിടെ ഒരു വിരലനക്കത്തിനടുത്ത് ഞാനുണ്ട്. നിന്റെ അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി.നിനക്കായി കരുതിവെച്ച കണ്ണീര്‍തലോടലുമായി.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!
അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!
പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!
ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ?
ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?
നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'
മിഥുന്‍ വൈശാഖം: നജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!
ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!
ജയ്‌സണ്‍ ജോര്‍ജ്: ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്