Asianet News MalayalamAsianet News Malayalam

ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

Nee Evideyaanu Jahangir rasaq palery
Author
Thiruvananthapuram, First Published Aug 12, 2017, 5:31 PM IST

Nee Evideyaanu Jahangir rasaq palery

അവളാണോ, ഞാനാണോ ആദ്യം റിക്വസ്റ്റ് അയച്ചത് എന്നോര്‍മ്മയില്ല. എങ്കിലും ആ സൗഹൃദം വെറുതെയായില്ല. എന്റെ നിലപാടുകള്‍ പങ്കുവയ്ക്കുന്ന നവമാധ്യമത്തിലെ ഒരേയൊരു പെണ്‍സുഹൃത്ത്. ഡോ. ജുബ്‌ന. 

പിന്നീടാണവള്‍  സമാനതകളില്ലാത്ത വിഷാദത്തിന്റെ  ചുരങ്ങള്‍ കയറിയത്. ഓരോ ഹെയര്‍പിന്‍  വളവിലും അവള്‍ ഓരോരോ ജീവിത കഥകളുടെ ഉണ്മകള്‍ പറഞ്ഞു. അവളില്‍ ഒരു കവിയും കലാപകാരിയും പ്രണയാര്‍ദ്രയായ ഒരു പെണ്‍കുട്ടിയും കരുത്തുറ്റ  ഒരു സ്ത്രീയും എല്ലാമുണ്ടായിരുന്നു. 

പാലക്കാട്, ചാലിശ്ശേരിക്കാരിയാണ്. ഇപ്പോള്‍ മങ്കടയില്‍ താമസിക്കുന്നു.എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ ദന്ത ഡോക്ടറാണ് എന്നെല്ലാം പറയുമ്പോഴും , പ്രസന്നവതിയാകുവാന്‍ അവള്‍ ശ്രമിക്കുന്നതിനിടയിലും, സാന്ദ്രമായ ദുഖത്തിന്റെ  ഖനീഭവിച്ച കാര്‍മേഘത്തുണ്ടുകള്‍  അവളുടെ ആകാശത്തില്‍ നിറയുന്നത് എന്തോ ആറാമിന്ദ്രിയംകൊണ്ട് ഞാനറിഞ്ഞു. 

ചാറ്റല്‍ മഴ പെയ്യുന്ന കൊച്ചിയിലെ ഒരു സായാഹനം. 

'തനിക്കെന്തോ പ്രശ്‌നമുണ്ടല്ലോ ജുബ്‌ന എന്നോട് പറയാനാകുമോ?'-ഞാന്‍ ഫോണില്‍ ചോദിച്ചു.

'പ്രശ്‌നങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടോ?. ആളുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഉള്ളത്‌കൊണ്ടാല്ലേ ഞാനും നിങ്ങളുമൊക്കെ ജീവിച്ചുപോകുന്നത്'-അവള്‍ ഉറക്കെച്ചിരിച്ചു.  

ജുബ്‌നയ്ക്കും എനിക്കുമിടയിലെ ഉള്ളുതുറന്ന  സംഭാഷണങ്ങള്‍ക്ക് ഇടയ്ക്കിടെ വിടവുകള്‍ വന്നു. ഇടയ്ക്കിടെ അവളെ  കാണാതായി. തിരിച്ചു വരുമ്പോള്‍ അവള്‍ എന്നോട് ഓരോരോ  കള്ളം പറഞ്ഞു. കുടുംബത്തിലെ കല്യാണം മുതല്‍, മെഡിക്കല്‍ ക്യാമ്പുകള്‍ വരെ നുണകളുടെ കുട്ടയില്‍ നിറഞ്ഞു. 

ഇക്കഴിഞ്ഞ മഴക്കാലത്ത് ഒരു വൈകുന്നേരം അവള്‍ എന്നെ  വിളിച്ചു. 

'എവിടെയുണ്ട്..?'-പതിവിനു വിപരീതമായി ഒരുല്‍സാഹവതിയുടെ ശബ്ദം. 

'ഞാന്‍ നിങ്ങളുടെ നാട്ടില്‍ എത്തിയിട്ടുണ്ട് കേട്ടോ...?'

'എന്റെ നാട്ടിലോ?  നിലമ്പൂര്‍ എന്തിനു വന്നു...?'- ഞാന്‍ ജിജ്ഞാസപ്പെട്ടു. 

'നിലമ്പൂരല്ല മാഷേ, കൊച്ചിയില്‍. ഞാന്‍ അമൃതയില്‍ ഉണ്ട്'- എന്നെ കളിയാക്കുംപോലെ അവള്‍ അപ്പുറത്ത് ചിരിച്ചു.

'അമൃതയില്‍ വല്ല വര്‍ക്ക് ഷോപ്പോ..സെമിനാറോ  വല്ലതും, അതോ ആരെയെങ്കിലും കാണുവാന്‍ വന്നതോ..?'- ഞാന്‍ കൗതുകം കൊണ്ടു. 

'അതൊന്നുമല്ല. ഡയാലിസിസ്  ചെയ്യുവാന്‍ വന്നതാ. പക്ഷേ  അഡ്മിറ്റ് ആകേണ്ടി വന്നു' -ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കാണുകയോ , സംസാരിക്കുകയോ ചെയ്യാത്ത ഒരാളായിരുന്നു ഫോണിനപ്പുറം. എന്നിട്ടും കൈകള്‍ വിറയ്ക്കുന്നതറിഞ്ഞു..!

'എനിക്കിവിടെ നന്നായി ബോറടിക്കുന്നുണ്ട്..  നിങ്ങള്‍ കൊച്ചിയില്‍ ഉണ്ടെങ്കില്‍ ഇതുവരെ ഒന്ന് വരാന്‍ കഴിയുമോ..?' -എന്തിനാണവള്‍  ഡയാലിസിസ്  ചെയ്യുന്നത് എന്ന് ചോദിക്കുന്നതിനു പകരം ഞാന്‍ ഉറക്കെപ്പറഞ്ഞു. 'വരാം... ഇപ്പോള്‍ത്തന്നെ വരാം'

'ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്.തനിക്കു ബോറടി മാറ്റാന്‍ എന്താണ് കൊണ്ടുവരേണ്ടത്..?'- വെറുംകയ്യോടെ ചെല്ലുന്നത് ഒഴിവാക്കാന്‍ ഞാന്‍ ചോദിച്ചു. 

'നിങ്ങള്‍ കഴിഞ്ഞ ദിവസം റിവ്യൂ എഴുതിയ ആ പുസ്തകമില്ലേ? അത് കൊണ്ടുവരാമോ..?'

'മനുഷ്യന് ഒരാമുഖം.സുഭാഷ് ചന്ദ്രന്റെ. അതാണോ?'

'അതുതന്നെ. ഇപ്പോള്‍ കയ്യിലുണ്ടെങ്കില്‍ കൊണ്ട് തരൂ'.

മുറിയില്‍പ്പോയി പുസ്തകമെടുത്ത് ഞാന്‍ അമൃതയിലെത്തി. ഒരു പ്രൊഫൈല്‍ ചിത്രം മാത്രം കണ്ടിട്ടുള്ള പെണ്‍കുട്ടിയെ നിരനിരയായി കിടക്കുന്ന രോഗികള്‍ക്കിടയില്‍ കണ്ടെത്തുക ശ്രമകരമായിരുന്നു. പക്ഷേ, അവളെന്നെ ആദ്യം കണ്ടു കയ്യുയര്‍ത്തി. ഞാന്‍ അടുത്തു ചെന്ന് ബെഡ് സൈഡില്‍ ഇരുന്നു. ക്ഷീണിതയാണ്. പക്ഷേ, ചിരിയിലും സംസാരത്തിലും ഉത്സാഹം നിറയുന്നുണ്ട്. 

അല്‍പ്പസമയത്തിനുള്ളില്‍ അവള്‍ ജീവിതകഥ പറഞ്ഞു. രണ്ടു കിഡ്‌നിയും തകരാറിലാണ്. ഇപ്പോള്‍ ക്യാന്‍സറും. സത്യത്തില്‍ ഞാന്‍ വിളറി.

അല്‍പ്പം അകലെയുള്ള ബെഡ്ഡില്‍  തിരക്കഥകൃത്ത് ജോണ്‍ പോളിനെ baritaric surgery കഴിഞ്ഞു അഡ്മിറ്റ് ചെയ്തിരുന്നു.തടിയനായ അദ്ദേഹത്തെ പിടിച്ചുയര്‍ത്താന്‍,  എഴുന്നേല്‍പ്പിക്കാന്‍ നഴ്‌സുമാര്‍ പെടുന്ന പാട് പറഞ്ഞു അവള്‍ പിന്നെയും ചിരിച്ചു. എന്റെ വിശേഷങ്ങള്‍ ചോദിച്ചു.  Multiple Sclerosis വന്നിട്ടും എന്റെ ഉമ്മ എത്ര വര്‍ഷം ജീവിച്ചു എന്ന് ചോദിച്ചു.

'നീയെന്തിനാ മരണത്തെക്കുറിച്ചോക്കെ  സംസാരിക്കുന്നത്...?'

'ഹേയ്.ഒന്നൂല്ല്യ. ഓരോ തവണ ഈ ആശുപത്രിയില്‍ വരുമ്പോഴും ഞാന്‍ കാറില്‍ കയറി ജീവനോടെയാകും തിരിച്ചുപോവുക എന്ന് വിചാരിക്കാറില്ല. ജീവിതം ഒരു വാചകമാണെങ്കില്‍ അതിനു ഒരു ഫുള്‍സേ്‌റ്റോപ് നിര്‍ബന്ധമല്ലേ? അതാണ് മരണം. അതിപ്പോ ആരുടേതായാലും -അവള്‍ ജാലകത്തിനിടയിലൂടെ വിദൂരതയില്‍ കണ്ണ്  നട്ടു.

തുടര്‍ന്ന് സംസാരിക്കാനും, മുഖം നല്‍കാനുമുള്ള ഊര്‍ജ്ജം ഇല്ലാതാകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. 

പുസ്തകം കയ്യില്‍ വച്ച്, 'ഓഫീസില്‍ ആളുകള്‍ കാത്തു നില്‍ക്കുന്നു; വൈകുന്നേരം വിളിക്കാം' എന്ന് പറഞ്ഞു ഞാന്‍ യാത്ര പറഞ്ഞിറങ്ങി. 

ആ സന്ധ്യയിലാണ് ഞാന്‍ ജുബ്‌നയെ ആദ്യമായും അവസാനമായും കാണുന്നത്. കഴിഞ്ഞ പെരുന്നാളിന് അവള്‍ വാട്‌സാപ്പില്‍ ഒരു ആശംസകള്‍ നേര്‍ന്നു.

ഒരിടവേളയില്‍ കോടതിയില്‍ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ രണ്ടു പേരുടെയും സുഹൃത്ത് മന്‍ഹാര്‍ എം.ടി ആ വിവരം വന്നു പറഞ്ഞത്. ജുബ്‌ന കഴിഞ്ഞ ദിവസം (2016 ഒക്‌ടോബര്‍ 3) യാത്രയായിരിക്കുന്നു...

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
 

Follow Us:
Download App:
  • android
  • ios