Asianet News MalayalamAsianet News Malayalam

നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

Nee Evideyaanu Lissy P
Author
Thiruvananthapuram, First Published Aug 12, 2017, 5:23 PM IST

Nee Evideyaanu Lissy P

വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്‌കൂളിലെ അഞ്ച് എയില്‍ നിന്ന് ആറ് ഇയിലേക്ക് പ്രവേശിക്കുമ്പോള്‍ വല്ലാത്ത ശൂന്യതയായിരുന്നു. പരിചയമുള്ള മുഖങ്ങള്‍ കുറവ്. പേരിന് പറയാന്‍ പോലും ഒരു ബെസ്റ്റ്് ഫ്രണ്ടുപോലുമില്ല.. അങ്ങിനെ ഒരു തികഞ്ഞ പരാജയമായി സ്‌കൂളില്‍ അലഞ്ഞുനടക്കുന്ന കാലം. അതിനിടയിലേക്കാണ് അവളുടെ കടന്നുവരവ്. ആവശ്യത്തിന് തടിച്ച്, ഉണ്ടക്കണ്ണുള്ള, നനഞ്ഞമുടി വലിച്ചുമുറുക്കി പിന്നിയിട്ട് അതില്‍ ഒരു തുളസിക്കതിര്‍ ചൂടിവരുന്ന രമ്യ.  ആ സ്‌കൂളില്‍ അവളെ ഇതിനു മുമ്പ് കണ്ടതായി പോലും ഓര്‍ക്കുന്നില്ല. ആദ്യമായി അവളോട് എന്താണ് സംസാരിച്ചതെന്നും ഓര്‍മയില്ല. ഒരേ ബെഞ്ചില്‍ അടുത്തടുത്തായിരുന്നു ഇരുന്നത്. തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയില്‍ ഒരു പ്രിന്റിങ് പ്രസിലായിരുന്നു അവളുടെ അച്ഛനും അമ്മക്കും ജോലി. അനിയനും അനിയത്തിയും അവരോടൊപ്പം തമിഴ്‌നാട്ടിലാണ് താമസം.  ചെറുപ്പം മുതല്‍ അമ്മൂമ്മക്കൊപ്പമാണ് രമ്യയുടെ താമസം. അമ്മൂമ്മയെ അവള്‍ക്ക് ജീവനായിരുന്നു. ഒരുതവണ ആ വീട്ടില്‍ എന്നെകൊണ്ടുപോകുകയും ചെയ്തു. ഒരു വെള്ളിയാഴ്ച ഞാനും അവളെ വീട്ടിലേക്ക് കൊണ്ടുപോയി. 

വളരെ വേഗമാണ് ഞങ്ങള്‍ അടുത്തത്. ആ പ്രായത്തിലെ കൊച്ചുകൊച്ചുസന്തോഷങ്ങളും സങ്കടങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം ഞങ്ങള്‍ പരസ്പരം കൈമാറി. എന്തുകിട്ടിയാലും പങ്കുവെച്ച് കഴിച്ചു. 

അവളുടെ അമ്മക്ക് അരക്ക് താഴെക്ക് നീണ്ടു കിടക്കുന്ന മുടിയുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ അവളെയുമെടുത്ത് നില്‍ക്കുന്ന അമ്മയുടെ ഫോട്ടോ ഒരിക്കല്‍ കാണിച്ചുതരികയും ചെയ്തു. 

സാഹിത്യസമാജവും വിദ്യാരംഗവും കവിതയും കഥയുമായി ഞാന്‍ നടക്കുമ്പോള്‍ അവള്‍ക്ക് താല്‍പര്യം ചിത്രരചനയോടായിരുന്നു. സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ ലാബ് തുടങ്ങിയത് ആ വര്‍ഷമായിരുന്നു. വീട്ടില്‍ വാശിപിടിച്ച് ഞാന്‍ ക്ലാസിന് ചേര്‍ന്നു. തുന്നല്‍ ക്ലാസിന്റെ പിരീയഡ് ആയിരുന്നു കമ്പ്യൂട്ടര്‍ പഠനം. തുന്നല്‍ ക്ലാസിനോടുള്ള താല്‍പര്യക്കുറവും കൂടിയായിരുന്നു കമ്പ്യൂട്ടര്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. സ്‌കൂളിലെ മുന്നിലെ മണിയേട്ടെന്റ കടയിലെ അഞ്ചു രൂപക്ക് കിട്ടുന്ന വെള്ളത്തുണിയില്‍ വിവിധവര്‍ണനൂലുകളില്‍ അവള്‍ തുന്നി യെടുക്കുന്ന ചിത്രങ്ങള്‍ കണ്ട് ശരിക്കും വാ പൊളിച്ചിരുന്നുണ്ട്.

ഒരു കൊല്ലം പെട്ടന്നായിരുന്നു കണ്‍മുന്നില്‍ നിന്ന് മാറിപ്പോയത്. പരീക്ഷയും അവധിക്കാലവും ശടപടേന്ന് വന്നു.  ഇന്നത്തെ പോലെ മൊബൈലും വാട്ട്‌സ് ആപ്പും ഇല്ലാത്തതിനാല്‍ ആ രണ്ടുമാസം വിവരങ്ങള്‍ അറിഞ്ഞില്ല. അവളുടെ വീട്ടിലും എന്റെ വീട്ടിലും അന്ന് ലാന്റ് ഫോണും ഇല്ലായിരുന്നു. അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുമ്പോള്‍ രണ്ടേ രണ്ട് പ്രാര്‍ഥനയേ ഉണ്ടായിരുന്നൊള്ളൂ. ഒന്ന്. ഞാനും രമ്യയും ഒരു ക്ലാസില്‍ ആവണേ.രണ്ട്.. ഏഴില്‍ ജെമിനി ടീച്ചറുടെ ക്ലാസിലാവണേ. 

അഞ്ചിലും ആറിലും എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ജെമിനി ടീച്ചറെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മെലിഞ്ഞ് നീണ്ട് വെള്ളാരം കണ്ണുള്ള ആ ടീച്ചര്‍ സ്‌നേഹത്തി െന്റ വലിയൊരു നിധിയായിരുന്നു. സയന്‍സായിരുന്നു ടീച്ചറുടെ വിഷയം. എല്ലാവരും ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാവാം മരണം അവരെ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചത്.

ഏഴാം ക്ലാസിലെ ആദ്യ ദിവസം അവളെ കണ്ടില്ല. പേരു വിളിച്ചപ്പോള്‍ ഞാനും രമ്യയും ഒരേ ക്ലാസിലായിരുന്നു. പക്ഷേ ജെമിനി ടീച്ചറുടെ ക്ലാസില്‍ അല്ലായിരുന്നെന്ന് മാത്രം.

എന്തായാലും വേണ്ടില്ല. ഒരു ക്ലാസിലായല്ലോ എന്ന സമാധാനമായിരുന്നു മനസ് നിറയെ. അവളുടെ കൂടെ സ്‌കൂളിലേക്ക് വരുന്ന കുട്ടികളോട് ചോദിച്ചപ്പോഴാണ്  അച്ഛന്റെയും അമ്മയുടെയും കൂടെ തമിഴ്‌നാട്ടിലേക്ക് പോയെന്ന് അറിഞ്ഞത്. ഒരാഴ്ച കഴിഞ്ഞിട്ട് വരുമത്രേ.അവള്‍ക്ക് വേണ്ടി ബെഞ്ചില്‍ ഞാന്‍ സ്ഥാനം ഒഴിച്ചിട്ടു.

എന്നും ഹാജര്‍ വിളിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ രമ്യയെക്കുറിച്ച് ചോദിക്കും.അവള്‍ ഒരാഴ്ച കഴിഞ്ഞ് വരുമെന്ന് പറഞ്ഞ് ഞാനും ആശ്വസിക്കും. ആഴ്ച ഒന്ന് കഴിഞ്ഞു.. അവളുടെ ഒരു വിവരവും ഇല്ല.. കൂടെ വരുന്ന കുട്ടികള്‍ക്കും അറിയില്ല. എന്തുപറ്റിയെന്നറിയാതെ കടന്നുപോയ ദിനങ്ങള്‍. ഒരു ദിവസം പ്യൂണ്‍ ക്ലാസില്‍ വന്നു പറഞ്ഞു എന്നെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു എന്നസാറുടെ മുറിയില്‍ പോയപ്പോള്‍ പരിചയമില്ലാത്ത ഒരാള്‍ അവിടെ ഇരിക്കുന്നു. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. 

'ഞാന്‍ രമ്യയുടെ അച്ഛന്‍..അറിയുമോ'

'അവളെവിടെ'

'അവള്‍ ഇനി അവിടെയാ പഠിക്കുന്നത്. ഇവിടെ നിന്ന് ടി.സി വാങ്ങാന്‍ വന്നതാ'

ആഴ്ച ഒന്ന് കഴിഞ്ഞു.. അവളുടെ ഒരു വിവരവും ഇല്ല..

അച്ഛന്‍ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടില്ല.. കണ്ണില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു. അവള്‍ കൊടുത്തയച്ച കുറച്ച് മിഠായികളും എന്റെ കൈയില്‍തന്നു 
ഒരുവാക്ക് പോലും പറയാതെ പോയതിന്റെ പരിഭവവും ഇനി കാണാന്‍ പറ്റാത്തതിന്റെ വിഷമവും മാറാന്‍ പിന്നെയും കുറേ സമയം എടുത്തു. അതിനിടക്കാണ് പൊങ്കല്‍ ദിവസം എനിക്ക് ആശംസകള്‍ അറിയിച്ചുള്ള ഗ്രീറ്റിങ്‌സ് കാര്‍ഡ് കിട്ടിയത്. ആ അഡ്രസില്‍ ഞാന്‍ തിരിച്ചൊരു കത്തയച്ചു. അങ്ങിനെ മൂന്നോ നാലോ ഗ്രീറ്റിങ്‌സുകളും കത്തുകളും. പിന്നെ ഒരു ഓണത്തിന് ഞാന്‍ അയച്ച കാര്‍ഡ് എനിക്ക് തിരിച്ചു വന്നു. ആ അഡ്രസില്‍ ആളില്ല എന്ന മറുപടിയുമായി. അതോടു കൂടി ആ വഴിയും അടഞ്ഞു. 

പിന്നീടൊരിക്കല്‍ അവളുടെ അമ്മൂമ്മയുടെ വീടിനടുത്ത കുട്ടി ഒരു ഫോട്ടോ എനിക്ക് കാണിക്കാനായി കൊണ്ടുവന്നു. തലനിറച്ചും മുല്ലയും കനകാംബരവും ചൂടി ദാവണിയുടുത്ത് കൈ നിറച്ച് കുപ്പിവളകള്‍ അണിഞ്ഞ് ഒരു കല്യാണപെണ്ണിനെ പോലെയിരുക്കുന്ന രമ്യയുടെ ഫോട്ടോ. തമിഴ് സിനിമയിലൊക്കെ കാണുന്ന പോലെ. അവളുടെ വയസറിയിക്കല്‍ ചടങ്ങിന്റെ  ഫോട്ടോയായിരുന്നു അത്. അതിലൂടെയാണ് അവസാനമായി ഞാനവളെ കണ്ടത്.

കാലങ്ങള്‍ ഒരുപാട് കഴിഞ്ഞു..ജീവിതം പലവഴികളിലൂടെ സഞ്ചരിച്ചു. ഒരുപാട് സുഹൃത്തുക്കള്‍ വന്നുംപോയുമിരുന്നു. എന്നിട്ടും അവളൊരു നോവായി ഉള്ളില്‍ കിടന്നു നീറുന്നു. അവളെക്കുറിച്ച് പിന്നീട് അന്വേഷിച്ചെങ്കിലും വലിയ മറുപടിയൊന്നും കിട്ടിയില്ല. കുറേയെറെ നല്ല ഓര്‍മകളും ഒരിക്കലെപ്പോഴോ ചെറിയൊരു ചാര്‍ട്ട് പേപ്പറില്‍  വരച്ച് തന്ന ഇരുനില വീടിന്റെ ചിത്രവും പിന്നെ ആ ഗ്രീറ്റിങ്ങ്‌സ് കാര്‍ഡുകളും മാത്രമാണ് അവളെക്കുറിച്ചുള്ള എന്റെ സമ്പാദ്യം. 

അവളെ കണ്ടുമുട്ടുന്നതും മറ്റും ഇടക്ക് സ്വപ്നം കാണാറുണ്ട്. കല്യാണത്തിന് മുമ്പും പിമ്പും അവളെക്കുറിച്ച് ഒരു നൂറുതവണ കേട്ടിട്ടുള്ള എന്റെ നല്ല പാതി ഒരിക്കല്‍ എന്നോട് ചോദിച്ചു.

'അല്ല പെണ്ണേ, ഒരു യാത്രക്കിടയില്‍ അവള്‍ നിന്റെ അരികില്‍ ഇരുന്നെന്ന് കരുതുക. നിനക്കവളെ തിരിച്ചറിയാന്‍ പറ്റുമോ'

ശരിയാണ്.നേര്‍ക്ക് നേര്‍ ചിലപ്പോള്‍ നിന്നാലും ഒരുപക്ഷേ ഞങ്ങള്‍ തിരിച്ചറിഞ്ഞെന്നു വരില്ല. പച്ച പാവാടയും ചന്ദന നനിറത്തിലുള്ള ഷര്‍ട്ടുമിട്ട് നടന്ന ആ രണ്ടുപെണ്‍കുട്ടികളില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എങ്കിലും കാത്തിരിക്കുന്നു. ഈ ജീവിതയാത്രയില്‍ എവിടെയങ്കിലും വെച്ച് ഒരുനാള്‍ നമ്മള്‍ കണ്ടുമുട്ടിയേക്കും. പരസ്പരം തിരിച്ചറിയാന്‍ ദൈവം എന്തെങ്കിലും സൂചനയും തരുമായിരിക്കും.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
 

Follow Us:
Download App:
  • android
  • ios