നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
ട്രാഫിക് സിഗ്‌നല്‍ എത്താറായപ്പോഴാണ് ഫോണ്‍ റിങ് ചെയ്യുന്നത്. പേരുനോക്കുമ്പോള്‍ പരിചിതമല്ല. ഷക്കീല ബീഗം. ഓര്‍മവന്നത് ഷക്കീല ഭാനു എന്ന മറ്റൊരാളെയാണ്. അവരെന്തിന് എന്നെ വിളിക്കണമെന്ന് പറഞ്ഞുകൊണ്ട് ഉമ്മയോട് കാള്‍ എടുക്കാന്‍ പറഞ്ഞു. ഉമ്മ കാള്‍ എടുത്ത് ആരാത്, ഏത് ഭാഷയാ ഈ പറയുന്നേ എന്നൊക്കെ പറഞ്ഞ് എനിക്ക് നേരെ നീട്ടി. അപ്പോഴും എനിക്കാളെ ഓര്‍മകിട്ടുന്നില്ല. ഞാനാ പേരിലേക്ക ഒരിക്കല്‍ കൂടി നോക്കി, സേവ് ചെയ്ത സ്ഥിതിക്ക് എനിക്കറിയാവുന്ന ആരോ ആണെന്നുറപ്പ്. പെട്ടന്നാണ് മറുതലക്കലുള്ള ശബ്ദം ഒരു മുഖത്തെ അപ്രതീക്ഷിതമായി ഓര്‍മപ്പെടുത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാനവരെ കാണുന്നത്, ആഗ്രയില്‍ താജ്മഹലില്‍ വെച്ച്. സംഭവം ഷാജഹാന്‍ മുംതാസിന് തീര്‍ത്ത പ്രണയ കുടീരം ആണേലും ഇനിയൊരിക്കലും കാണാന്‍ തോന്നാത്ത വിധം എനിക്കവിടം മടുത്തിരുന്നു. നട്ടപൊരി വെയിലത്തു, 45 ഡിഗ്രി ചൂടില്‍ ദാഹിച്ചു വലഞ്ഞു ആ വെള്ളകൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ നിന്നും ധൃതി പിടിച്ചിറങ്ങി നേരെ പോയത് വെള്ളം അന്വേഷിച്ചാണ്. ഒരു പൈപ്പിന്റെ ചുവട്ടില്‍ നിന്നും വെള്ളം മൊത്തികുടിച്ച് ക്ഷീണം മാറ്റാന്‍ അടുത്തുള്ള ബെഞ്ചില്‍ ഇരുന്നപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്. ശ്രദ്ധിക്കാന്‍ കാരണം അവര്‍ക്കു എന്റെ ഒരു കൂട്ടുകാരിയുടെ ഉമ്മയുടെ ഛായ ഉള്ളതുകൊണ്ടുകൂടിയാണ് .സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവരുടെ ഭാഷ ഹിന്ദിയാകും എന്നറിയാവുന്നത് കൊണ്ടും എനിക്ക് ഹിന്ദി തീരെ വശമില്ലാത്ത കൊണ്ടും ഞാന്‍ മിണ്ടാന്‍ പോയില്ല.
പക്ഷെ അവര്‍ എന്തൊക്കെയോ ചോദിച്ചു, ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു. കേട്ടാല്‍ മനസിലാകും എന്നത് കൊണ്ട് അവരെ കേട്ടിരുന്നു. നാഗ്പൂരില്‍ നിന്നാണ്. കുടുംബസമേതം താജ്മഹല്‍ കാണാന്‍ വന്നതാണ്,പോകാന്‍ നേരം മക്കളെയും കൊച്ചുമക്കളെയും ഒക്കെ പരിചയപ്പെട്ടു കൂടെ ഒരു സെല്‍ഫി എടുത്ത് (അപ്പൊ ഫോട്ടോ അയച്ച കൊടുക്കാന്‍ പറഞ്ഞ് അവരുടെ നമ്പര്‍ തന്നു, തിരിച്ച് എന്റെ നമ്പറും കൊടുത്തു അങ്ങനെയാണ് ആ നമ്പര്‍ സേവ് ആയത്) സലാം പറഞ്ഞ് യാത്രയായി.
പിന്നീട് ഡല്‍ഹി നഗരത്തിന്റെ തിരക്കുപിടിച്ച കാഴച്ചകളിലെവിടെയോ അവരും മറഞ്ഞു. നാട്ടില്‍ എത്തിയപ്പോള്‍ ഫോട്ടോ അയച്ചു കൊടുക്കണം എന്ന് ഓര്‍ത്തെകിലും വിട്ടുപോയി. ഓര്‍മകളുടെയും മറവിയുടെയും വേലിയേറ്റത്തിനും വേലിയിറക്കത്തിനുമിടക്കുള്ള മല്‍പ്പിടുത്തങ്ങളിലെവിടെയോ അവരെ മറന്നുപോയി.പിന്നെ ഓര്‍മ്മിക്കുന്നത് ഇന്നാണ്. ആ ഫോണ്‍ കാള്‍ അത് അവരുടേതായിരുന്നു.
ഓര്‍മ്മയുണ്ടോ,മോള്‍ക്ക് സുഖമാണോ, ഉപ്പ ഉമ്മ സിസ്റ്റര്‍ എല്ലാരും സുഖമായിരിക്കുന്നോ, സംസാരിക്കാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം ഉണ്ട് ..അങ്ങനെ എന്തൊക്കെയോ അവര്‍ പറഞ്ഞു.
അപ്പോള്‍ തോന്നിയ ഒരു സന്തോഷമുണ്ട്, എന്തുകൊണ്ടാണെന്നൊന്നും അറിയില്ല. 890 മൈലുകള്‍ക്കപ്പുറം നാഗ്പൂരില്‍ നിന്നും എന്നെ തേടി വന്ന ആ മണിമുഴക്കം. പക്ഷെ തിരിച്ചു പറയാന്‍ ഭാഷയറിയാതെ വാക്കുകള്‍ കിട്ടാതെ മൗനം തൊണ്ടയില്‍ കുരുങ്ങിനിന്നു.അപ്പോഴും മറുതലക്കല്‍ മറുപടി കാത്തു ഹലോ..ഹലോ എന്ന് മുഴങ്ങിക്കൊണ്ടിരുന്നു. എനിക്കറിയാവുന്ന ഹിന്ദി വെച്ച എന്തെല്ലാമോ പറഞ്ഞു (അവര്‍ക്കു മനസ്സിലായോ എന്തോ!).
അതിനുശേഷം ഇപ്പോഴും അവരെന്നെ വല്ലാതെ വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്യുന്നു. കടപ്പാടുകളും ബാധ്യതകളും ഇല്ലാതെ ഒരാളെ ഓര്‍മിക്കുക എന്നത് സ്‌നേഹമാണെന്ന് എന്നെ പഠിപ്പിച്ചത് അവരാണ് .ഏറ്റവും പ്രിയപ്പെട്ടവര്‍ പോലും സമയമളന്ന് ഓര്‍ത്തെടുക്കുന്ന കാലത്ത് മിനിറ്റുകളുടെ മാത്രം പരിചയമുള്ള ഒരാള്‍ ദൂരെ കിലോമീറ്ററുകളോളം അകലങ്ങളിലിരുന്ന് ഒരുപാട് സന്തോഷത്തോടെ എന്നെ ഓര്‍മിക്കുന്നു. എന്നെ ഓര്‍മ്മിക്കാന്‍ മാത്രം അവര്‍ക്കൊന്നും ഞാന്‍ നല്‍കിയിട്ടില്ല. പക്ഷെ ഒരുപാട് പ്രതീക്ഷയില്‍ വിളിച്ചപ്പോ തിരിച്ചൊന്നും പറയാനാവാത്തത്.അതൊരു കടമാണ്.
എങ്കിലും ഒരിക്കല്‍ എനിക്ക് അവരെ വിളിക്കണം,അന്നെനിക്ക് പറയണം നിങ്ങളോട് സംസാരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഹിന്ദി പഠിച്ചെടുത്തത് എന്ന്. ട്രാഫിക്കില്‍ സിഗ്‌നല്‍ ലൈറ്റ് പച്ച കത്തി കാര്‍ മുമ്പോട്ടെടുക്കുമ്പോള്‍ എന്റെ ഉമ്മയോട് ഞാനാ ഉമ്മയെ പറ്റി പറഞ്ഞു കൊടുക്കുകയായിരുന്നു.ഓര്‍മിക്കപ്പെടുക എന്നത് ചിലപ്പോഴൊക്കെ മനോഹരമായ ഒരു അനുഭവമാണ്.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!