Asianet News MalayalamAsianet News Malayalam

സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

Nee Evideyaanu Parvathi rema Devi
Author
Thiruvananthapuram, First Published Aug 11, 2017, 9:05 PM IST

Nee Evideyaanu Parvathi rema Devi

അവന്‍ എവിടെയാണെന്നല്ല, എങ്ങനെയാണ് എന്നതായിരുന്നു ഈ പതിനഞ്ചു വര്‍ഷവും ഞാന്‍ ആലോചിച്ചത്. ചിലപ്പോഴൊക്കെ ഉത്കണ്ഠപ്പെട്ടത്. കൈയ്യിലൊരു ദുരിതപ്പാടും കണ്ണുകളില്‍ തിളക്കവും ഉണ്ടായിരുന്നവന്‍, അയ്യായ യു പി സ്‌കൂളില്‍, ആറ് ബി ക്‌ളാസില്‍ മൂന്നു മാസം ഞാനവന്റെ സഹപാഠിയായിരുന്നു.

സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍! ആകാംക്ഷയുമായി അവന്റെ പിറകെ കൂടാന്‍ അതു തന്നെയായിരുന്നു ആദ്യ കാരണം. കുത്തിപ്പിടിച്ച് ശ്വാസം വിടാതെ ബാക്കിയുള്ളോര്‍ കാക്കയെ വരക്കുമ്പോള്‍ മാനും മയിലും നിറഞ്ഞ കാടു വരച്ച് അവന്‍ കൈയ്യടി നേടി. സ്ഫുടമായ ഉച്ചാരണവും  പരന്ന വായനയും. അസൂയക്കപ്പുറം ആരാധനയായിരുന്നു. 

ആരൊക്കെയോ പറഞ്ഞറിഞ്ഞു, ബൈക്ക് ആക്‌സിഡന്റില്‍ മരിച്ചുപോയ അവന്റെ അച്ഛനെ കുറിച്ച്. അവന്റെ കൈയ്യിലെ ആ പൊളളിയ പാട് അച്ഛന്റെ മരണം ബാക്കിവെച്ചതാണത്രേ. അന്യമതസ്ഥനെ വിവാഹം ചെയ്തതു കൊണ്ട് ആരുമില്ലാതായ അമ്മ. മറ്റൊരു കുടുംബം കൂടിയുളള രണ്ടാനച്ഛന്‍. കേട്ടതൊന്നും സത്യമാണോ എന്നൊരിക്കലും സമീറിനോട് ചോദിച്ചില്ല , അച്ഛനു ട്രാന്‍സ്ഫറായി മറ്റൊരിടത്തേക്ക് ചേക്കേറുമ്പാഴും.

സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ക്യാമ്പില്‍ ഒടുവില്‍ കണ്ടുമടങ്ങിയ അന്നും അവനെ ദത്തെടുക്കാത്ത അച്ഛനോട് പിണങ്ങി ഞാന്‍ കരഞ്ഞു. 

ആദ്യത്തെ ഒപ്പില്‍ അവനെ അനുകരിച്ചും അവന്‍ വരച്ചു തന്ന ചിത്രം കുറേക്കാലം കൊണ്ടു നടന്നും, മറ്റൊരു പറിച്ചു നടലില്‍ അതും നഷ്ടപ്പെടുത്തിയും ഓര്‍ത്തും മറന്നും ജീവിതം മുന്നോട്ട് തന്നെ. എത്ര പേരെ നാം കാണുന്നു, മറക്കുന്നു, ഓര്‍ക്കാതിരിക്കുന്നു . എങ്കിലും ഇടയ്ക്ക് നിലമ്പൂരെന്ന് ആരേലും പറയുമ്പോള്‍ വെറുതേ പറയും, എനിക്കൊരു ഫ്രണ്ട് ഉണ്ടാരുന്നു അവിടേന്ന്. 

പിന്നെ കാര്‍മേഘങ്ങളാണ്. അശുഭ ചിന്തകള്‍ മനസ്സിനെ മൂടും. നല്ലതല്ലാത്ത കാലം അവനെ ചീത്തയാക്കല്ലേ എന്നു  പ്രാര്‍ത്ഥിക്കും.

തിളക്കമറ്റ കണ്ണുകളോടെ അവനെ എനിക്ക് കാണേണ്ട. വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും ജീവിതം ജീവിച്ച് ജയിച്ച് അവനെന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, കണ്ണിലേക്ക് നോക്കി അവനോടു പറയണം, 'നിനക്ക് നിന്നെ നഷ്ടപ്പെടാതിരിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു'. ഓര്‍മ്മകള്‍ക്കിടയില്‍ ഒരുപാട് പൊടി തട്ടി എന്നെ കണ്ടെത്തുമ്പോള്‍ 'നിന്റെ ഓര്‍മ്മയ്ക്ക്' വാക്കുകള്‍ ഇല്ലാതായതില്‍ വെറുതേ പരിഭവിക്കണം!

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
 

Follow Us:
Download App:
  • android
  • ios