Asianet News MalayalamAsianet News Malayalam

നാട്ടിലേക്ക് മടങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു പ്രവാസി!

Nee Evideyaanu Prasanth Nair Thikkodi
Author
Thiruvananthapuram, First Published Aug 25, 2017, 4:27 PM IST

നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി

കാല്‍നൂറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ ഇഖ്ബാല്‍ ഭായിയുടെ ഓര്‍മ്മ. പ്രശാന്ത് നായര്‍ തിക്കോടി എഴുതുന്നു

Nee Evideyaanu Prasanth Nair Thikkodi
റൂം വാടകയ്ക്ക് എന്ന പരസ്യം കണ്ടാണ് ഇഖ്ബാല്‍ ഭായിയെ ആദ്യമായി വിളിക്കുന്നത്. 

രണ്ടു ബെഡ്‌റൂം ഫ്‌ലാറ്റിലെ ഒരു റൂമില്‍ അദ്ദേഹം താമസിക്കുന്നു. മറ്റേ ബെഡ് റൂം കാലിയാണ്. ആ റൂമിലേക്കാണ് ആളെ നോക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു . വൈകുന്നേരം വന്നാല്‍ റൂം കാണാമെന്നും പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം ഞാനും അനിയനും കൂടി ഇഖ്ബാല്‍ ബായി പറഞ്ഞ റൂം കാണാന്‍ പോയി. 

അമ്പതു വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന നരച്ച വലിയ താടിയുള്ള ജൂബ ധരിച്ച ഇഖ്ബാല്‍ ബായി ബോംബേക്കാരന്‍ ആണ്. ഇപ്പോള്‍ ഭാര്യയും മകളും വിസിറ്റിങ് വിസയ്ക്ക് കൂടെയുണ്ട്. അവര്‍ അടുത്ത മാസം തിരിച്ചു പോകും. ഞങ്ങള്‍ റൂം കണ്ടു. ആ റൂമില്‍ മലയാളികളായ ബാച്ചിലേഴ്‌സ് ആയിരുന്നു താമസിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. റൂമിന്റെ വാടകയും മറ്റും ചര്‍ച്ച ചെയ്തു ഞങ്ങള്‍ പിരിയാന്‍ നേരം അദ്ദേഹം ചായക്ക് ക്ഷണിച്ചു. പക്ഷെ ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു. 

റൂമും പരിസരവും ഇഷ്ടപ്പെട്ട ഞങ്ങള്‍ ആ റൂമിലേക്ക് മാറാന്‍ തന്നെ തീരുമാനിച്ചു. രണ്ടു ദിവസത്തിന് ശേഷം ഞങ്ങള്‍ റൂം ഷിഫ്റ്റ് ചെയ്തു. ഒരു മാസത്തെ വാടക അഡ്വാന്‍സ് ആയി കൊടുക്കാന്‍ പറഞ്ഞിരുന്നതിനാല്‍ റൂം മാറിയതിന്റെ അടുത്ത ദിവസം തന്നെ ആ തുക അദ്ദേഹത്തിന് കൊടുത്തു. ഞാന്‍ രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ റൂമിന്റെ അടുത്ത് വച്ച് കണ്ട ഇഖ്ബാല്‍ ഭായിക്ക് ഞാന്‍ ആ തുക കൊടുത്തു. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ മുമ്പില്‍ ഇഖ്ബാല്‍ ഭായിയെ പോലെ നരച്ച താടിയും തൊപ്പിയും ജൂബയും ഇട്ട വേറൊരാള്‍. പടച്ചോനെ ഇനി ഞാന്‍ ഇഖ്ബാല്‍ ബായി ആണെന്ന് വിചാരിച്ച കാശു കൊടുത്ത് വേറെ ആര്‍ക്കെങ്കിലും ആണോ. സംശയം തീര്‍ക്കാന്‍ ഇപ്പോള്‍ കണ്ട ആളോട് ഞാന്‍ ഇഖ്ബാല്‍ ബായി ആണോ എന്ന് ചോദിച്ചു. അയാള്‍ 'അല്ല' എന്ന് മറുപടി പറഞ്ഞപ്പോള്‍ ആണ് എനിക്ക് സമാധാനം ആയത്.
  
ദിവസങ്ങള്‍ കഴിഞ്ഞു ഞാനും അനിയനും ഇഖ്ബാല്‍ ബായിയുമായി കൂടുതല്‍ അടുത്തു. ഇഖ്ബാല്‍ ബായി ഭക്ഷണ പ്രിയനാണ്. അദ്ദേഹം മലയാളി വിഭവങ്ങളുടെ ഒരു ആരാധകന്‍ കൂടി ആണ്. മലയാളികളുടെ പല ഭക്ഷണ സാധനങ്ങളുടെയും പേര് മൂപ്പര്‍ക്ക് മന:പാഠമാണ്. ബായി ഒരു നല്ല പാചകക്കാരന്‍ കൂടി ആണ്. കുറേക്കാലം മലയാളികളുമായി താമസിച്ച ബായി അത്യാവശ്യം മലയാളവും സംസാരിക്കുമായിരുന്നു. ഞങ്ങള്‍ എല്ലാവര്‍ക്കും കൂടി ഉള്ള ചോറ് ഇലക്ട്രിക് കുക്കറില്‍ ഉണ്ടാക്കും. കറികള്‍ മിക്കവാറും ഉണ്ടാക്കുന്നത് ബായി ആയിരിക്കും. ബോംബയില്‍ നിന്ന് കൊണ്ട് വന്ന മസാല കൂട്ടുകള്‍ ഒരുപാടുണ്ട് ഭായിയുടെ കയ്യില്‍. അതൊക്കെ ഇട്ടു പല തരത്തിലുള്ള ചിക്കന്‍, മട്ടന്‍ കറികള്‍ ബായി ഉണ്ടാക്കും. എന്റെ ഒരു സുഹൃത്ത് അവന്റെ കല്യാണം ഉറപ്പിച്ചതിന്റെ ചിലവുമായി ഞങ്ങളുടെ റൂമില്‍ കുറെ കെ എഫ് സി യുമായി വന്നിരുന്നു. അന്ന് ബാക്കി വന്ന കെ എഫ് സി ഉപയോഗിച്ച് അടുത്ത ദിവസം ഒരു സൂപ്പര്‍ ചിക്കന്‍ വിഭവം ഉണ്ടാക്കി ബായി. ഭക്ഷണം വേസ്റ്റ് ആക്കുന്ന കാര്യം തീരെ ഇഷ്ടമല്ല ഭായിക്ക്. വിദ്യാഭ്യാസവും ആരോഗ്യവും ആണ് ഏറ്റവും വലിയ സമ്പത്ത് എന്ന് വിശ്വസിക്കുന്ന ആളാണ് ബായി. ശരിയായ ഭക്ഷണം കഴിക്കാതെ പൈസ ഉണ്ടാക്കിയിട്ട് കാര്യം ഇല്ല. അങ്ങനെ ഉണ്ടാക്കുന്ന പൈസ ഒക്കെ എന്തെങ്കിലും അസുഖം വന്നാല്‍ അങ്ങ് പോകും അത് കൊണ്ട് നല്ല ഭക്ഷണം വാങ്ങുന്നതിലും കഴിക്കുന്നതിലും പിശുക്കു കാണിക്കരുത് എന്ന് പലപ്പോഴും പറഞ്ഞിരുന്നു ബായി. ബാത്ത് റൂം, കിച്ചന്‍ എന്നിവ ക്‌ളീന്‍ ചെയ്യാന്‍ പല തരത്തിലുള്ള ഐഡിയകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരും. അടുക്കളയിലെ പാറ്റ ശല്യം ഇല്ലാതാക്കാന്‍, രാത്രി കിച്ചണിലെ ജോലി ഒക്കെ കഴിഞ്ഞാല്‍ ഡെറ്റോളും വാഷിംഗ് പൗഡറും ഒക്കെ ചേര്‍ത്തുള്ള ഒരു മിശ്രിതം അടുക്കളയില്‍ സ്‌പ്രേ ചെയ്യും. ഹാര്‍ട്ടിന് ചെറിയ എന്തോ തകരാറുള്ള ബായി റൂമില്‍ ഒരു ട്രെഡ്മില്‍ യന്ത്രം വാങ്ങി വച്ചിട്ടുണ്ട് . ദിവസവും കുറച്ചു എക്‌സര്‍സൈസും, ട്രെഡ് മില്ലിലുള്ള ഓട്ടവും ഒക്കെ അദ്ദേഹത്തിന്റെ ദിനചര്യകള്‍ ആണ്.
  
ഇഖ്ബാല്‍ ബായി ജോലി ചെയ്യുന്നത് ഒരു പ്രശസ്തമായ പെര്‍ഫ്യൂം കമ്പനിയില്‍ ആണ്. ഇരുപത്തി അഞ്ചു വര്‍ഷമായി ഇതേ കമ്പനിയില്‍ സെയില്‍സില്‍ ജോലി ചെയ്യുന്നു. ഒരാണും രണ്ടു പെണ്‍മക്കളും ആണ് ഭായിക്ക്. മൂത്ത മകളുടെ കല്യാണം കഴിഞ്ഞു. ബാക്കിയുള്ള രണ്ടു മക്കള്‍ നാട്ടില്‍ പഠിക്കുകയാണ്. ഇരുപത്തി അഞ്ചു വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ബായിക്കു നാട്ടിലേക്കാളും ഇവിടെ തന്നെ തുടരുന്നതിലാണ് താത്പര്യം. റൂമിലേക്ക് ആവശ്യം ഉള്ള പലചരക്കു സാധനങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് വാങ്ങാന്‍ പോവുക. നല്ലതും വില കുറവും ആയ സാധനങ്ങള്‍ എവിടെ കിട്ടും എന്ന് ഭായിക്ക് നന്നായി അറിയാം. ചില വ്യാഴാഴ്ചകളില്‍ രാത്രിയിലെ ഭക്ഷണം ഞങ്ങള്‍ പുറത്തു നിന്നാണ് കഴിക്കാറ്. കാരണം ആഴചയില്‍ ഒരിക്കല്‍ എങ്കിലും കേരള റെസ്‌റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചില്ലെങ്കില്‍ മൂപ്പര്‍ക്ക് ഉറക്കം വരില്ല. നാട്ടിലേക്കു വീഡിയോ കാള്‍ ചെയ്യുമ്പോള്‍ എന്നെയും അനിയനെയും വിളിക്കും എന്നിട്ടു കുടുബത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി തരും .
  
ആഴചയില്‍ ഒരിക്കല്‍ അദ്ദേഹം കൊണ്ടുവന്നു തരുന്ന പേപ്പറില്‍ എഴുതിയ സെയില്‍സ് റിപ്പോര്‍ട്ട് എക്‌സല്‍ ഷീറ്റില്‍ ആക്കി ഭായിയുടെ മാനേജര്‍ക്ക് മെയില്‍ ആയി അയച്ചു കൊടുക്കാറ് ഞാന്‍ ആയിരുന്നു. റൂമിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങള്‍ സ്വന്തം കമ്പനിയെ പറ്റി സംസാരിക്കും. നാട്ടിലുള്ള മോന് പറ്റിയ ജോലി വല്ലതും ഉണ്ടെങ്കില്‍ പറയണം എന്ന് അദ്ദഹം ഇപ്പോഴും പറയും. പണ്ട് ബായിയോടൊപ്പം താമസിച്ച ഒരു മലയാളി കുടുംബം ചിലപ്പോഴൊക്കെ ഭായിയെ കാണാന്‍ വരാറുണ്ടായിരുന്നു. അവര്‍ വരുമ്പോള്‍ ഭായിക്ക് ഇഷ്ടപ്പെട്ട കേരളം വിഭവങ്ങളും കൊണ്ട് വരാറുണ്ടായിരുന്നു. അവിടെ താമസിച്ച എല്ലാവരുമായും ഭായിക്ക് ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് റൂം വിട്ടു പോയിട്ടും എല്ലാവരും ഭായിയെ കാണാന്‍ പിന്നെയും ഭക്ഷണ പൊതിയുമായി എത്തിയത് .
  
അങ്ങനെ ഇരിക്കെ ഒരു ദിവസം ഭക്ഷണം കഴിക്കാനിരിക്കെ ഇഖ്ബാല്‍ ബായി ദു:ഖിതനായി കാണപ്പെട്ടു. കാര്യം ചോദിച്ചപ്പോള്‍ കമ്പനി ഇനി വിസ പുതുക്കില്ല എന്ന് പറഞ്ഞു. മൂപ്പര്‍ക്ക് ഇപ്പോള്‍ അറുപതു വയസ്സ് കഴിഞ്ഞു. അറുപതു വയസ്സ് കഴിഞ്ഞ ആള്‍ക്ക് വിസ പുതുക്കണം എങ്കില്‍ എക്‌സ്ട്രാ പൈസ വേണ്ടി വരും. കമ്പനി അതിനൊന്നും തയ്യാറല്ല. വേറെ ജോലി നോക്കിക്കോ എന്ന് പറഞ്ഞു. യെ ഉമ്രു മേ മേരെ കോ കോന്‍ ജോബ് ദേഗാ (ഈ പ്രായത്തില്‍ എനിക്ക് ആര് ജോലി തരാനാ) എന്ന് ഞങ്ങളോട് ബായി ചോദിച്ചു. ഇനി ഇപ്പോള്‍ തിരിച്ചു പോകുകയേ രക്ഷയുള്ളൂ. അല്ലെങ്കില്‍ ഇവിടെ എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങണം അതിനാണെങ്കില്‍ കയ്യില്‍ കാശും ഇല്ല. ഇനിയിപ്പോള്‍ നാട്ടിലേക്കു പോകുകയേ തരമുള്ളു. അതിനിടയില്‍ മകനെ ഇങ്ങോട്ടു കൊണ്ട് വന്നു ഒരു ജോലി ശരിയാക്കി കൊടുക്കണം . അതായിരുന്നു ഭായിയുടെ ആഗ്രഹം. 

അങ്ങനെ അദ്ദേഹം മകനെ വിസിറ്റിങ് വിസയ്ക്ക് കൊണ്ട് വന്നു അങ്ങനെ ഞങ്ങള്‍ നാലു പേര്‍ ആയി റൂമില്‍. ഞങ്ങള്‍ക്കൊക്കെ അറിയാവുന്ന ആളുകള്‍ക്കൊക്കെ ഭായിയുടെ മകന്റെ സി വി അയച്ചു കൊടുത്തു ഒടുവില്‍ ബായി ആഗ്രഹിച്ചത് പോലെ ഒരു ജോലി കിട്ടുകയും ചെയ്തു. പക്ഷെ പ്രവാസ ജീവിതം മതിയാക്കി പോകാന്‍ ഭായിക്ക് തീരെ ഇഷ്ടം ഇല്ലായിരുന്നു. ഇരുപത്തി അഞ്ചു വര്‍ഷമായി തുടരുന്ന ദിനചര്യകളില്‍ നിന്ന് നാട്ടിലേക്കു ഒരു പറിച്ചു നടല്‍. ദീര്‍ഘ കാലം പ്രവാസ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അത് അത്ര എളുപ്പം ആവില്ല.

എന്റെ കുടുംബം തിരിച്ചു വരുന്നത് കൊണ്ട് ഞാന്‍ ഷാര്‍ജയില്‍ ഒരു ഫ്‌ലാറ്റ് ഏര്‍പ്പാടാക്കി അങ്ങോട്ട് മാറി. അനിയന്‍ അവന്റെ കമ്പനിയുടെ അടുത്തുള്ള ഒരു റൂമിലേക്കും മാറി. ഇഖ്ബാല്‍ ബായിയുമായുള്ള ബന്ധം വെറും ഫോണ്‍ കോളുകളില്‍ ഒതുങ്ങി. മോളെ കാണിക്കാനായി ഒരു ദിവസം ഞാന്‍ വരാം എന്ന് ബായിയോട് പറഞ്ഞിരുന്നു.  മകളെ കാണിക്കാന്‍ ഞാന്‍ വീണ്ടും ഇഖ്ബാല്‍ ഭായിയുടെ റൂമില്‍ പോയി. അടുത്ത തവണ വരുമ്പോള്‍ ഭായിക്ക് ഇഷ്ടപ്പെട്ട കേരള മോഡലിലുള്ള ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരും എന്ന് ബായിയോട് ഞാന്‍ പറഞ്ഞു. ആ വാക്ക് പാലിക്കാനായി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കേരള രീതിയിലുള്ള ഭക്ഷണം ഉണ്ടാക്കി അതുമായി ഞാനും കുടുംബവും ഇഖ്ബാല്‍ ഭായിയെ കാണാന്‍ പോയി. ഫോണ്‍ ചെയ്തപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി . 

റൂമിനു വെളിയില്‍ നിന്ന് ബെല്ലടിച്ചപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു വന്നു. പുതിയ താമസക്കാരന്‍ ആണ്. കഴിഞ്ഞ ആഴ്ച മുതല്‍ താമസം തുടങ്ങിയതാണ്. 

ഒന്ന് കൂടി ഇഖ്ബാല്‍ ഭായിയുടെ നമ്പറിലേക്കു വിളിച്ചു നോക്കി. പക്ഷെ മൊബൈല്‍ സ്വിച്ച്ഡ് ഓഫ് തന്നെ. ഭായിയുടെ മകനെ വിളിച്ചപ്പോഴാണ് അക്കാര്യം അറിഞ്ഞത്. കഴിഞ്ഞ ആഴ്ച ഇഖ്ബാല്‍ ബായി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയിരിക്കുന്നു. മനസ്സ് കൊണ്ട് പോകാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും വേറെ ഗതിയില്ലാതെ ബായി തിരിച്ചു പോയിരിക്കുന്നു. ഭക്ഷണം ഭായിക്ക് കൊടുക്കാന്‍ പറ്റാത്ത വിഷമത്തില്‍ ഞങ്ങള്‍ തിരിച്ചു വന്നു. 

യാത്രകള്‍ക്കിടയില്‍ നരച്ച താടിയും ജൂബയും ഉള്ള ഭായിയുടെ ഛായ ഉള്ളവരെ കാണുമ്പോള്‍ ഇഖ്ബാല്‍ ബായി ഓര്‍മ്മകളില്‍ ഓടി എത്തും. ഇഖ്ബാല്‍ ബായി ഇപ്പോള്‍ എവിടെയാണ്  എന്നെനിക്കറിയില്ല . നിങ്ങള്‍ കുടുംബത്തോടൊപ്പം മുംബൈയില്‍ സന്തോഷകരമായ ജീവിതം നയിക്കുന്നു എന്ന് വിശ്വസിക്കുന്നു അങ്ങനെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................

നീ എവിടെയാണ്, കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം  അംജുദയ്ക്ക് സവിനയുടെ കോള്‍!

എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!

അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!

പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!

ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍  അടച്ചിട്ടിരിക്കുകയാണോ?

ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?

നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'

മിഥുന്‍ വൈശാഖംനജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!

ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ  ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!

ജയ്‌സണ്‍ ജോര്‍ജ്: ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്

ഫര്‍സാന കെ: സങ്കടത്തിന്റെ ഏതു കടലായിരിക്കും  അവളെ വിഴുങ്ങിയിട്ടുണ്ടാവുക?
 

Follow Us:
Download App:
  • android
  • ios