പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
പത്തുമാസം മുമ്പാണ് സംഭവം. സൗദി അറേബ്യയിലേക്ക് വണ്ടികേറാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ്സെടുത്ത് ലോഞ്ചില്‍ ഫേസ്ബുക്കിലെക്ക് തലയും പൂഴ്ത്തിയിരിക്കുകയാണ് ഞാന്‍.
ആ സമയത്താണ് അറിയിപ്പ് വന്നത് ഞങ്ങള്‍ക്ക് പോകാനുള്ള സൗദി എയര്‍ലൈന്‍സ് അഞ്ച് മണിക്കൂര്‍ ലേറ്റാവും. കേട്ടപാടെ ഇതേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാനുള്ളവരൊക്കെ തലയില്‍ കൈവെച്ചു.എന്നാല്‍ ആര്‍ക്കും ഒരു പരാതിയുമില്ല.
അഞ്ചല്ല പത്ത് മണിക്കൂറാണെങ്കിലും മൊബൈല്‍നെറ്റ് ഉണ്ടെങ്കില്‍ പിന്നെ എല്ലാം സോള്‍വ്ഡ്
ഈ സമയം മൊബൈല്‍ പണി പറ്റിച്ചു. മൂപ്പര് സ്വിച്ച് ഓഫ് ആയി. ഒരു രക്ഷയുമില്ല. അടുത്തെങ്ങും ഒരു പ്ലഗ്ഗും കാണുന്നില്ല. ഞാന്‍ മെല്ലെ ഫേസ്ബുക്കിനു സലാം പറഞ്ഞ് പുറത്തിറങ്ങി അടുത്തിരിക്കുന്നവരോട് കുശലാന്വേഷണം തുടങ്ങി .
ആ സമയത്താണ് അയാള്‍ കേറിവന്നത്.
മുഷിഞ്ഞ പാന്റും ഷര്‍ട്ടും. അലക്ഷ്യമായ മുടി. മേല്‍ച്ചുണ്ടുകളെ മറക്കുന്ന മീശ. ഒതുക്കമില്ലാത്ത താടി കയ്യില്‍ പഴകിയ ഒരു
ടെക്‌സ്‌റ്റൈല്‍സ് കവര്‍. അതിന്റെ കൈ മുറിഞ്ഞ് പോയിരിക്കുന്നു. കവറിന്റെ കഴുത്തില്‍ പഴയകാല വല്ല്യുമ്മമാരുടെ സ്‌റ്റൈലില്‍ ചുരുട്ടിപിടിച്ചിരിക്കുന്നു ആകപ്പാടെ ഒരു മുഷിഞ്ഞ കോലം.
അയാളെ കണ്ടപാടെ സഹയാത്രികന്റെ കമന്റ്. 'ഒന്നുകില്‍ അയാള്‍ കാലങ്ങളായിട്ടുള്ള പാസഞ്ചര്‍ ആണ്. അയാള്‍ക്കീ യാത്രയൊക്കെ ഇത്രയ്ക്ക് സിംപിളാണ്. അല്ലെങ്കില്‍ അയാള്‍ക്ക് അല്‍പം പെശകുണ്ട'്.
ഞാന്‍ അതിലേക്ക് ചെവികൊടുത്തില്ല അയാള്‍ നേരെ വന്നിരുന്നത് എന്റെയടുത്ത്. അയാളുടെ വരവില്‍ എല്ലാരും കുറച്ചു നേരം നിശ്ശബ്ദരായി. പിന്നെ പതിയെ സംസാരമായി, കൂട്ടത്തില്‍ ഒരു സഹയാത്രികന്‍ അയാളോട് ചോദിച്ചു, 'ഈ കവര്‍ മാത്രേ കൊണ്ട് വന്നിട്ടൊള്ളോ?'
അതിന് അയാള്‍ പറഞ്ഞ ഉത്തരം കേട്ട് എല്ലാവരുമൊന്ന് മുഖത്തോടു മുഖം നോക്കി.
ഭാര്യയും രണ്ടുകുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം. ഗുഡ്‌സ് ഓട്ടോയില്‍ മീന്‍ കച്ചവടമാണ് ജോലി. കുടുംബം ഒന്ന് കരകേറാന്‍ വേണ്ടിയാണ് വിസക്ക് കാശ് കൊടുത്തത് വിസയുടെ സ്റ്റാമ്പിങ്ങ് ന്റെ സമയത്താണ് പത്താം ക്ലാസ് പാസ്സ് അല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. അങ്ങനെ വിസക്ക്‌കൊടുത്ത കാശ് പോയത് മിച്ചം.
മീന്‍കച്ചവടം വീണ്ടും തുടങ്ങി. മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ട്രാവല്‍സില്‍ നിന്ന് ഒരു ഫോണ്‍കാള്‍. താങ്കളുടെ വിസയടിച്ചു വന്നിട്ടുണ്ട്. നാളെ നിങ്ങളുടെ വിസയുടെ കാലാവധി തീരുകയാണ്. ഇന്ന് ഉച്ചയ്ക്കുള്ള ഫ്‌ലൈറ്റില്‍ പോകാനായാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. നിലവില്‍ ആ ഫ്‌ലൈറ്റില്‍ ഒരു ടിക്കറ്റു പോലും ബാക്കിയില്ല ബിസിനസ് ക്ലാസ്സില്‍ ഒരു ഒഴിവുണ്ട്. അതിന് അമ്പതിനായിരം രൂപയോളം വരും.
ഇത് ട്രാവല്‍സിന്നു അയാള്‍ക്ക് വിളിച്ചു പറയുമ്പോ അയാളുടെ വാഹനത്തില്‍ അഞ്ചു പെട്ടി നിറയെ മീന്‍ ഉണ്ട്.
പിന്നെ നടന്നതൊക്കെ ട്രാഫിക്ക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ആയിരുന്നു .
ഗുഡ്‌സ് ഒരു ചെറിയ അങ്ങാടിയില്‍ കൊണ്ടുപോയി നിര്‍ത്തുന്നു മീനെല്ലാം ആളുകളോട് എടുക്കാന്‍ പറയുന്നു. ഇഷ്ടമുളള മീനെടുക്കാം ഇഷ്ടമുള്ള കാശ് കൊടുത്താല്‍ മതി. കിട്ടിയകാശുംകൊണ്ട് നേരെപോയത് ട്രാവല്‍സിലേക്ക് ഇരുപത്തയ്യായിരം രൂപകൊടുത്ത് ബാക്കി കടംപറഞ്ഞ് നേരെ വീട്ടില്‍ എത്തുമ്പോഴാണ് ഭര്‍ത്താവ് ഗള്‍ഫില്‍ പോകുന്ന വിവരം ഭാര്യ അറിയുന്നത്.
പെട്ടന്ന് ഒന്ന് കുളിച്ച് അവിടെ ഉള്ള ഭക്ഷണം കഴിച്ച് കയ്യില്‍കിട്ടിയ പഴകിയ ആ കവറില്‍ ഒരു ജോഡി പാന്റും ഷര്‍ട്ടും വാരിവലിച്ചിട്ടു കേറി വന്നു. ഇത്തരമൊരു അവസ്ഥയില്‍ ഒരു മനുഷ്യന്‍ പിന്നേതു കോലത്തിലാണ് വരിക.
എല്ലാവരും ഫ്‌ളൈറ്റിലേക്ക് വരിവരിയായി കേറി. എയര്‍ ഹോസ്റ്റസുമാര്‍ അയാളെ മാത്രം ഞങ്ങളുടെ വരിയില്‍ നിന്നും മാറ്റി, ശേഷം അയാളുടെ കയ്യിലെ കവര്‍ വാങ്ങി വളരെ രാജകീയമായി ബിസിനസ് ക്ലാസ്സിലേക്ക് അയാളെ ആനയിച്ച് കൊണ്ടുപോയി.
പിന്നെ ജിദ്ദയില്‍ ഇറങ്ങി ടാക്‌സിയില്‍ ഞാനും അയാളും കൂടെയുണ്ടായിരുന്ന സഹയാത്രികരില്‍ ചിലരുംകേറി എല്ലാരും അയാളോട് വളരെ സഹതാപത്തോടെ സംസാരിക്കുന്നു.അയാള്‍ക്ക് പോകേണ്ടത് ജിസാനിലേക്ക്. അതായത് ജിദ്ദയില്‍ നിന്ന് ഏകദേശം 1100 കി .മീ വരും. ഏതാണ്ടൊരു 10 മണിക്കൂര്‍ യാത്ര. ആദ്യം ശറഫിയ്യയില്‍ പോണം. അവിടന്ന് സുഹൃത്തിന്റെ കയ്യില്‍ നിന്നും കാശ് വാങ്ങിയിട്ട് വേണം പോവാന്‍. ടാക്‌സിക്കുള്ള കാശ് 50 റിയാല്‍ അല്ലാതെ ബാക്കിയെല്ലാം നാട്ടില്‍ പുട്ടടിച്ചു തീര്‍ത്ത എന്റെ കയ്യില്‍ ഒരു റിയാലുപോലും ആ പാവത്തിന് കൊടുക്കാനുണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് ഒരു നിസ്സഹായനായ ഒരാളെ കണ്ടില്ലെന്നു നടിക്കേണ്ടിവരുന്നത്.
ഈ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം എനിക്ക് പണത്തിന്റെ ചെറിയൊരു ബുദ്ധിമുട്ട് വന്നപ്പോ അയാളെ ഒന്നോര്‍ത്തുപോയി. അയാളുടെ ശമ്പളവും പിന്നിട്ട മാസങ്ങളും വെച്ച് നോക്കുമ്പോള്‍ അയാള്‍ക്കുള്ള ബാധ്യതയെല്ലാം ഏതാണ്ടിപ്പോ തീര്‍ന്നു കാണും .
താങ്കള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടോ, ഇത് കാണുമോ എന്നൊന്നും അറിയില്ല. എങ്കിലും എന്റെ അജ്ഞാത സുഹൃത്തെ, നിങ്ങളുടെ കടങ്ങളെല്ലാം വീട്ടി ഇപ്പൊ സുഖമായിട്ടിരിക്കുന്നു എന്ന് ഞാന്‍ കരുതിക്കോട്ടെ.
നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!