Asianet News MalayalamAsianet News Malayalam

സത്യത്തില്‍ ആരായിരുന്നു അന്ധ?

Nee Evideyaanu Sana CK Safaas
Author
Thiruvananthapuram, First Published Aug 14, 2017, 9:28 PM IST

Nee Evideyaanu Sana CK Safaas

ചിലര്‍ വിട്ടെറിഞ്ഞു പോയ ചോദ്യങ്ങളില്‍ ചിലത് ഒരു ഉത്തരം കിട്ടാതെ ചിലപ്പോള്‍ വര്‍ഷങ്ങളോളം നമ്മുടെ മനസ്സിലുണ്ടാകും.. ചിലപ്പോള്‍ അതൊരു ചോദ്യമായിട്ടല്ല ഒരു നോട്ടമായിട്ടോ അല്ലെങ്കില്‍ ഒരു മൂളലായോ ആയിരിക്കും. അതില്‍ മൂര്‍ച്ചയേറിയ ചോദ്യങ്ങളുണ്ടാവും.

അങ്ങിനെ ഒരുപാട് ചോദ്യങ്ങളടങ്ങിയ ഒരു മൂളല്‍ വര്‍ഷങ്ങളോളമായി എന്റെ മനസ്സില്‍ കിടക്കുന്നു. ഇപ്പോഴും അതെന്നെ ഒരുപാട് സങ്കടപ്പെടുത്തുന്നു. ഇന്നും ഉത്തരമില്ലാതെ ആ മൂളല്‍ നെഞ്ചിനകത്ത് ഒരു പെരുക്കമായി കിടക്കുന്നു.

നാലാം ക്ലാസില്‍ പഠിക്കുന്ന കാലമാണ്. വെക്കേഷന്‍ കാലത്ത് ഉമ്മയോടൊപ്പം നാട്ടില്‍ വന്നു അവധിക്കാലം ആഘോഷമാക്കി മാറ്റാറുണ്ടെങ്കിലും നാട്ടില്‍ അവധിക്കാലമല്ലാത്തതിനാല്‍ തറവാട്ടില്‍ മിക്ക ദിവസങ്ങളിലും മറ്റുകുട്ടികളില്ലാതെ തനിച്ചായിരിക്കും ഞാന്‍. കൂട്ടുകാര്‍ക്കൊക്കെ സ്‌കൂളുള്ള ആ ദിവസം ഉമ്മയുടെ ഒരു ബന്ധു പെട്ടന്ന് മരിച്ചു. മരണവീട് കുറച്ച് ദൂരെയാണ്. ഉമ്മ അവിടേക്ക് എന്നെയും കൊണ്ടുപോയി. മണിക്കൂറുകളോളം കഴിഞ്ഞാണ് ഖബറടക്കം നടന്നത്. 

തിരിച്ചുവരാന്‍ വാഹനത്തിനു കാത്തുനില്‍ക്കുമ്പോള്‍ റോഡ് സൈഡില്‍ കണ്ട ഒരു കല്ലില്‍ ഞാനിരുന്നു. മരണവീട്ടില്‍ നിന്നും ഒരുതുള്ളി വെള്ളപോലും കുടിച്ചിട്ടില്ല. അടുത്തുള്ള പെട്ടിക്കടയില്‍ കൊണ്ടുപോയി ഉമ്മ എനിക്ക് വെള്ളവും ബിസ്‌കറ്റും വാങ്ങിത്തന്നു. ഒറ്റയിരുപ്പില്‍ പകുതിവെള്ളവും കുടിച്ചു. അപ്പോഴാണ് എന്റെ കൈയില്‍  ഒരു കുട്ടി പിടിച്ചുവലിച്ചത്. തൊട്ടപ്പുറത്ത് ഭിക്ഷക്കാരിയായ അവന്റെ അമ്മയും കണ്ണുകാണാത്ത ചേച്ചിയും ഇരിപ്പുണ്ട്. ബിസ്‌കറ്റ് പാക്കറ്റ് അവന് കൊടുത്തപ്പോള്‍ ആ പെണ്‍കുട്ടിയും എതിര്‍വശത്തേക്ക് കൈ നീട്ടിപിടിച്ചു. ഉമ്മ അവള്‍ക്കുവേണ്ടി ബിസ്‌കറ്റ് വാങ്ങാന്‍ പോകുമ്പോള്‍ ഉമ്മയുടെ കയ്യില്‍ പിടിച്ചുവലിച്ചു ഞങ്ങളുടെ വണ്ടിക്കടുത്തേക്ക് നടക്കുമ്പോള്‍ ഞാന്‍ ഉമ്മയോട് ഞാന്‍ പറഞ്ഞു. 'കണ്ണുകാണാത്ത ആ പെണ്ണ് നമ്മള്‍ അവനു കൊടുത്ത ബിസ്‌കറ്റ് എങ്ങനെ കാണും'. 'ദൈവം കാണുന്നുണ്ട്' എന്ന് അവരുടെ അമ്മ ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി ഒന്നു മൂളി. 

നോക്കൂ, കാലങ്ങളിത്ര കഴിഞ്ഞിട്ടും ആ മൂളലിന്റെ മുഴക്കം എന്നെ നീറ്റുന്നുണ്ട്. 

ഇന്ന് വൈകിട്ട് സോഫയിലിരുന്ന് ഒരു ചായ കുടിക്കുകയായിരുന്നു. അടുത്ത് ബട്ടര്‍ കുക്കീസിന്റെ ടിന്‍. അത് തുറക്കാന്‍ പോയപ്പോള്‍ സോഫയിലുണ്ട് അവള്‍. ഞാന്‍ ഞെട്ടി. അവളെന്റെ കൈയില്‍ കേറിപ്പിടിച്ചു. എന്നെ നോക്കി അതേ പോലൊന്ന് മൂളി. ഞാന്‍ ഓടി അടുക്കളയില്‍ ചെന്ന് ഉമ്മയെ കെട്ടിപിടിച്ചു. ഉമ്മ വന്നു നോക്കി. സോഫയില്‍ മറ്റാരുമില്ല. എല്ലാം വെറും തോന്നലാണെന്നും പറഞ്ഞു ഉമ്മ സമാധാനിപ്പിച്ചു.

'അല്ലാഹു ആദ്യം നിന്റെ അന്നത്തെ പ്രായത്തെ പരിഗണിക്കും. വിശന്നു കണ്ണുകാണാതിരുന്ന നീ അവളെ കാണാത്തതില്‍ നിന്നെ ശിക്ഷിക്കില്ല. പകരം വിശന്നു തളര്‍ന്ന നീ കൂട്ടത്തിലുണ്ടായിരുന്ന ഇളയകുട്ടിക്ക് നിന്റെ ബിസ്‌കറ്റില്‍ ഒന്നുപോലുമെടുക്കാതെ കൊടുത്തതില്‍ ഒരു കണ്ടയ്‌നെര്‍ ബിസ്‌കറ്റ് കൊടുത്താലുള്ളത്രയും പ്രതിഫലം നിനക്ക് കരുതി വെച്ചിട്ടുണ്ടാകും'-ഉമ്മ സമാധാനിപ്പിച്ചു. 

ഇപ്പോഴും ഞാന്‍ നിന്നെ ഓര്‍ക്കുന്നു കുട്ടി. നീ ഇപ്പോള്‍ എന്റത്രയും വലുപ്പമുണ്ടാകും. എന്റെ അതേ പ്രായമായിരിക്കാം. 

കണ്ണ് കാണാത്തവളെ
ഒറ്റനോട്ടംകൊണ്ട്
നീ പുതപ്പിച്ചിരിക്കുന്നു
ലോകത്തിന്റെ മുഴുവന്‍ നഗ്‌നതയെയും.
അല്ലാഹുവേ,
ഞാനല്ലോ ശരിക്കും അന്ധ
കാഴ്ചയെ തന്ന്
എന്റെ അന്ധതയെ 
നീ വെളിപ്പെടുത്തിയതെന്തിന് ?

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!

അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.

ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള  പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!

റഫീഖ് എം:  പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ  വെല്ലുന്ന രംഗങ്ങള്‍!

മോളി ജബീന: നിങ്ങള്‍ക്കറിയാമോ  നിലമ്പൂരിലെ നിഖിലിനെ?

വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല

അനു കാലിക്കറ്റ്​ : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!​

Follow Us:
Download App:
  • android
  • ios