നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
തിരുവനന്തപുരം: നമ്പറില്ല. അറിയാവുന്നവരില്ല. ഫേസ്ബുക്കിലോ വാട്ട്‌സാപ്പിലോ ഇല്ല. എന്നിട്ടും ആറു വര്‍ഷമായി തിരഞ്ഞു കൊണ്ടിരുന്ന ഒരാളെ സവിനാ കുമാരി കണ്ടെത്തുക തന്നെ ചെയ്തു. സിംഗപ്പൂരില്‍ ജീവിക്കുന്ന സവിന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ 'നീ എവിടെയാണ്' പരമ്പരയിലൂടെയാണ് പ്രിയപ്പെട്ട അംജുദ ചേച്ചിയെ കണ്ടെത്തിയത്. 'ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!' എന്ന തലക്കെട്ടില്‍ സവിനയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഇരുവര്‍ക്കുമിടയിലുള്ള അകലം ഇല്ലാതായത്.
കുറിപ്പ് വായിച്ച മിഥുന്‍ എന്ന സവിനയുടെ സുഹൃത്താണ് തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസിലൊന്നില്‍ അംജുദ എന്നൊരാള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മിഥുന്‍ സവിനയ്ക്ക് തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസ് നമ്പര്‍ എത്തിച്ചു കൊടുത്തു. ആ നമ്പറില്‍ വിളിച്ചപ്പോള്‍ അംജുദ ചേച്ചിയെ കിട്ടിയില്ല. എന്നാല്‍, അവരുള്ള ഓഫീസിലെ നമ്പര്‍ അവിടെനിന്നും കിട്ടി. സവിന ആ നമ്പറില്‍ വിളിച്ചു. ആളെ കിട്ടി.
ഫോണിനപ്പുറം അംജുദ ചേച്ചി വന്നപ്പോള്‍ എന്തു പറയണം എന്നറിയാതെ അമ്പരന്നു പോയതായി സവിന ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'ആകെ വല്ലാതായി. എത്ര കാലമായി നോക്കിയിരുന്നതാണ്. എത്ര കാലമായി മിണ്ടാന്‍ ആഗ്രഹിക്കുന്നതാണ്. എന്നിട്ടും സംസാരിക്കുമ്പോള്‍ വിറയലുണ്ടായിരുന്നു. ആ ശബ്ദം കേട്ടപ്പോള്‍ സന്തോഷം കൊണ്ട് വാക്കുകളിടറി'-സവിന കുമാരി പറഞ്ഞു.
സമാനമായ അവസ്ഥയിലായിരുന്നു താനുമെന്ന് അംജുദയും പറഞ്ഞു. 'അവളെ മറന്നിരുന്നില്ല ഞാന്‍. ജീവിതത്തിന്റെ ഓട്ടങ്ങള്‍ക്കിടയില്‍ വല്ലപ്പോഴും ഫ്രീ ആവുമ്പോഴൊക്കെ, പലപ്പോഴും അവള്‍ ഓര്‍മ്മയില്‍ വരാറുണ്ട്. അന്വേഷിക്കാനൊക്കെ ശ്രമിച്ചിരുന്നു. ഫലമുണ്ടായില്ല. ഞാന്‍ പിന്നെ ഫേസ്ബുക്കിലോ വാട്ട്‌സാപ്പിലോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, അവളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. എങ്കിലും, സവിന എന്നെ വിളിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാനാകെ ഇമോഷണലായിപ്പോയി. ഓഫീസിലായിട്ടും സന്തോഷം അടക്കിവെയ്ക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി. വല്ലാത്ത ഒരു നിമിഷമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു നേരം'. -അംജുദ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
സിംഗപ്പൂരില്‍നിന്നും നാട്ടില്‍ എത്തുമ്പോഴൊക്കെ അംജുദ ചേച്ചിക്കായി തിരച്ചില്‍ നടത്തിയിരുന്നു സവിന. അതൊന്നും സഫലമായില്ല. 'ഇനി വരുമ്പോള്‍ എന്തായാലും തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസില്‍ പോവും. ചേച്ചിയെ കാണും'-സവിന പറയുന്നു.
2008ല്‍ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് സവിനയുടെ റൂം മേറ്റായിരുന്നു അംജുദ.
സവിനയെ വീട്ടിലേക്ക് കൊണ്ടുപോവാനുള്ള കാത്തിരിപ്പിലാണ് അംജുദയും. 'അവളുടെ കുട്ടികളെ കാണണം. എന്റെ മക്കളെ അവള്‍ക്ക് കാണിക്കണം. ഇത്രയും കാലത്തെ കഥകള്‍ പറയണം. അറിയണം.'-അംജുദയുടെ വാക്കുകള്‍.
2008ല്‍ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ താമസിച്ചിരുന്ന കാലത്ത് സവിനയുടെ റൂം മേറ്റായിരുന്നു അംജുദ. വനം വകുപ്പിലാണ് അംജുദയ്ക്ക് ജോലി. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അപരിചിതത്വം നീങ്ങി ഇരുവരും പെട്ടെന്ന് അടുത്തു. ജീവിതത്തിന്റെ അപ്രതീക്ഷിത ആഘാതങ്ങളില്‍ തളര്‍ന്നിരിക്കുമ്പോഴും ചുറ്റുമുള്ളവരില്‍ ശുഭാപ്തി വിശ്വാസം പ്രസരിപ്പിക്കുന്ന ഒരു സാന്നിധ്യമായിരുന്നു അംജുദയെന്ന് സവിന കുറിപ്പില്‍ എഴുതുന്നു.
'എഫ് ബി യില്‍ ഞാന്‍ ഇടയ്ക്കിടെ അന്വേഷിക്കുന്നൊരു പേരുണ്ട്. നാട്ടില്‍ ചെല്ലുമ്പോളെല്ലാം പഴയ സിം കളഞ്ഞു പോകുന്നതുവരെ വിളിച്ചു നോക്കിയിരുന്ന ഒരു ഫോണ്‍ നമ്പറുണ്ട്. ഒരാറു മാസത്തോളം ഒരേ മുറിയില്‍ ഉണ്ടുറങ്ങിയ, ജന്മം കൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ട് ചേച്ചി സ്ഥാനം നല്‍കി ഞാന്‍ സ്‌നേഹിക്കുന്ന ഒരാള്‍'-ഇങ്ങനെയാണ് സവിനയുടെ കുറിപ്പ് തുടങ്ങുന്നത്.
'ആറു വര്‍ഷം മുമ്പ് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള ഒരു ചെന്നൈ മെയില്‍ യാത്ര കഴിഞ്ഞ് ,വീട്ടിലേക്കുള്ള ബസില്‍ ക്ഷീണിതയായി നില്‍ക്കുമ്പോഴാണ് ചേച്ചിയുടെ ശബ്ദം അവസാനമായി എന്നെ തേടിയെത്തിയത്. മേനകയിലേക്കുള്ള ആ വളവില്‍ വെച്ച് കേള്‍ക്കുന്നതൊന്നും മനസ്സിലാവാതെ വന്നപ്പോള്‍ 'ശരിക്കും കേള്‍ക്കുന്നില്ല ചേച്ചീ...,വീട്ടില്‍ ചെന്നിട്ടു വിളിക്കാം' എന്നു പറഞ്ഞ് ആ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ ഞാനോര്‍ത്തതേയില്ല ഇനിയൊരിക്കലും ആ ശബ്ദം എന്നെ തേടി വരില്ലെന്ന്. എന്റെ വിളികള്‍ക്ക് 'സവീ' എന്ന മറുവിളി കേള്‍ക്കില്ലെന്ന്. തിരുവനന്തപുരത്തെ ജോലി താല്‍ക്കാലികമായി (പിന്നീടു പൂര്‍ണ്ണമായും) അവസാനിപ്പിച്ച് സിംഗപ്പൂരിലേക്കുള്ള പറിച്ചുനടീലിന്റെ തിരക്കില്‍ 'ഒന്നു സ്വസ്ഥമാവട്ടെ, എന്നിട്ടു വിളിക്കാം' എന്നു കരുതി മാറ്റി വെച്ചവരുടെ കൂട്ടത്തില്‍ ചേച്ചിയുമുണ്ടായിരുന്നു. പിന്നീടു വിളിച്ചപ്പോഴെല്ലാം എന്റെ ഫോണ്‍ റിംഗുചെയ്ത് തളര്‍ന്നു. പലപ്പോഴും റോങ് നമ്പര്‍ പോവുകയും ചെയ്തു. ചേച്ചിയിലേക്കു നീളുന്ന വേറൊരു അടുത്ത സൗഹൃദം എനിക്കില്ലായിരുന്നുവെന്നതും എനിക്ക് ചേച്ചിയെ കണ്ടുപിടിക്കാന്‍ പറ്റാതാക്കി. പതിയെപ്പതിയെ ഭൂതകാലത്തിന്റെ ആല്‍ബത്തിലേക്ക് ആ മുഖവും ഞാനൊട്ടിച്ചു വെച്ചു'-സവിന എഴുതുന്നു.
2008ലാണ് സവിന അംജുദ ചേച്ചിയെ ആദ്യം കാണുന്നത്. ഡിസംബറില്‍ തിരുവനന്തപുരത്ത് മുസ്ലിം അസോസിയേഷന്‍ ഹോസറ്റലിന്റെ ഏഴാം നമ്പര്‍ മുറിയലെത്തി. അവിടെ അംജുദ ച്ചേച്ചിയുണ്ടായിരുന്നു.
'ചെറിയ തമാശകള്‍ക്കുപോലും പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ആളാണ് അംജുദച്ചേച്ചി. പക്ഷേ, എത്ര വലിയ ചിരിയിലും ചേച്ചിയുടെ കണ്ണുകളില്‍ നിറഞ്ഞു നിന്നത് വിഷാദം മാത്രമാണ്. പതിയെ ഞാനറിഞ്ഞു രണ്ടാണ്‍കുഞ്ഞുങ്ങളെയും കൊണ്ട് പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ തനിച്ചായിപ്പോയ ഒരു പെണ്ണാണ് അവരെന്ന്. സ്വന്തം കഥകളെല്ലാം പറയുന്നതിനിടയില്‍ ചേച്ചി പറഞ്ഞു; ഒരൊറ്റ നിമിഷത്തിലാണ് എന്റെ ജീവിതം മാറിപ്പോയത്.. എല്ലാവരുടെ ജീവിതത്തിലും അങ്ങനെയൊരു നിമിഷം ഉണ്ടാവും. അതിനെ നേരിടാനുള്ള ഉള്‍ക്കരുത്തോടെ വേണം എപ്പോഴും ജീവിക്കാന്‍. തൊട്ടടുത്ത നിമിഷത്തില്‍ എന്തും സംഭവിക്കാം എന്നൊരു കരുതല്‍ ഉണ്ടാവണം. അല്ലെങ്കില്‍ നമ്മള്‍ തകര്‍ന്നു പോവും. 'മരവിപ്പായിരുന്നു എനിക്കുണ്ടായിരുന്നത്. ആ മരവിപ്പു സഹിക്കാന്‍ വയ്യാതെ മരിക്കാന്‍ തീരുമാനിച്ചു. പിന്നെയും ആലോചിച്ചപ്പോള്‍ തോന്നി, ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ നഷ്ടപ്പെടാനുള്ളതാര്‍ക്കാണ്.? എനിക്കു പിറകേ വരുന്നവര്‍ക്ക് അതൊരു തെറ്റായ സന്ദേശമല്ലേ കൊടുക്കുന്നത്? ഞാന്‍ ജീവിക്കണം. ജീവിച്ചേ പറ്റൂ.. അങ്ങനെ പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാ ദു:ഖങ്ങളും മറക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചു.ഒരു ഗവ. ജോലി കൊണ്ട് എന്റെയും മക്കളുടെയും ജീവിതം സുരക്ഷിതമാക്കാന്‍ പ്രയത്‌നിച്ചു. എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയെഴുതി പാസായി.തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോസ്റ്റിങ്ങുമായി'-കുറിപ്പില്‍ സവിന അംജുദയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്.
ഇതാണ് സവിനയുടെ കുറിപ്പ്:
'നീ എവിടെയാണ്' പരമ്പരയില്‍ ഇതിനകം നൂറോളം പേരുടെ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടു പേരെ ഈ കുറിപ്പുകളിലൂടെ കണ്ടെത്തിയിരുന്നു. ചണ്ഡിഗഡില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഞ്ജു ആന്റണി വര്‍ഷങ്ങളായി തിരയുന്ന ഉറ്റ സുഹൃത്ത് സെഫിയെ കണ്ടെത്തിയതായിരുന്നു ഇതിലാദ്യം. ന്യൂസിലാന്‍ഡില്‍ കഴിയുകയായിരുന്ന സെഫിയെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വായനക്കാരാണ് കണ്ടെത്തിയത്.
'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
അതിനു പിന്നാലയാണ്, 22 വര്‍ഷമായി അന്വേഷിച്ചു നടന്ന പ്രിയപ്പെട്ട അധ്യാപികയെ അബൂദാബിയിലുള്ള ആയിഷ സന കണ്ടെത്തിയത്. സന എഴുതിയ കുറിപ്പു വായിച്ചവരാണ് ഹന്നത്ത് മുബാറക്ക് എന്ന അധ്യാപികയെ കണ്ടെത്തിയത്.
അബൂദാബിയിലെ ആയിശ സന കൊല്ലത്തെ ഹന്ന ടീച്ചറെ കണ്ടുമുട്ടിയത് ഇങ്ങനെ!
ഇതിനു ശേഷം ഹന്നത്ത് ടീച്ചര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഓഫീസിലെത്തി സനയുമായി സംസാരിച്ചു. ഇതിനെക്കുറിച്ചുള്ള വീഡിയോ ഇതിനകം ഫേസ്ബുക്കില്‍ മാത്രം 12 ലക്ഷത്തോളം പേരാണ് കണ്ടത്.
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.in എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!