രമേഷ് അങ്കിള്‍, ഞാനിപ്പോഴും തലമുറകള്‍ വായിച്ചുതീര്‍ന്നിട്ടില്ല!
നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി.
വായിച്ചു തീരാത്ത ഒരു പുസ്തകം. പൊടുന്നനെ അറ്റുപോയ ഒരു ജീവിതം. സ്മിത അജു എഴുതുന്നു
പതിനേഴോ പതിനെട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ദിവസമേത് എന്നോര്‍ത്തെടുക്കാനാവാത്ത മഞ്ഞ് പെയ്യുന്ന ഒരു പകലില്‍ തേക്കടിയിലെ ഡിസി ബുക്ക് ഷോപ്പില്‍ പുസ്ത റാക്കുകള്‍ക്കിടയില്‍ നിന്ന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ കയ്യിലൊതുക്കുമ്പോഴാണ് പുറകില്‍ നിന്നാരോ 'തലമുറകള്‍' എടുത്ത് കയ്യിലേക്ക് വച്ച് ഇതു കൂടി വാങ്ങിക്കോ എന്ന് പറഞ്ഞത്. എന്റെ വാങ്ങലില്‍ ഇടപെടാന്‍ ആരെന്ന ഭാവത്തിലാണ് തിരിഞ്ഞു നോക്കിയത്.
കറുത്ത ഫ്രെയിമിലൊളിപ്പിച്ച തിളങ്ങുന്ന മിഴികളും പുറത്തെ മഞ്ഞിന്‍ കണങ്ങള്‍ പറ്റിപ്പിടിച്ച നരവീണ മുടിയിഴകളുമുള്ള ഒരാള്‍. ആര്‍ദ്രമായ ശബ്ദം. അന്നാണ് ആദ്യമായും അവസാനമായും (പിന്നിട് ഏറെ ആഗ്രഹിച്ചിട്ടും കഴിയാതെ പോയ) രമേഷ് അങ്കിളിനെ ഞാന്‍ കാണുന്നത്
ഹരിദ്വാറും, മഞ്ഞും, രണ്ടാമൂഴവും കണ്ടതു കൊണ്ടാവാം അദ്ദേഹം എനിക്ക് ആ ബുക്ക് കൂടി തന്നത്.
വായിച്ചിരിക്കേണ്ട ബുക്കുകളുടെ ഒരു ലിസ്റ്റുകൂടി തന്ന് പിരിയുമ്പോള്‍ വിലാസം ചോദിച്ച് വാങ്ങാന്‍ അങ്കിള്‍ മറന്നില്ല.
പിന്നീട് വരുന്ന കത്തുകളില്‍ നിറയുന്ന പുസ്തക വിചാരങ്ങളിലൂടെ ഞാന്‍ ഏറെ സഞ്ചരിച്ചിരുന്നു.
മാഹി മോളെ എന്ന സംബോധനയില്‍ തുടങ്ങുന്ന കത്തുകള്‍, എന്തുകൊണ്ടാണെന്നെ അങ്ങനെ വിളിച്ചതെന്ന് അറിയില്ല ചോദിച്ചതുമില്ല.
ആ വിളിയിലെ വാത്സല്യം ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം.
കൗമാര വായനയിലെ കാല്‍പനിക ഭ്രമത്തിനപ്പുറം ഗൗരവപൂര്‍ണ്ണമായ സാഹിത്യാസ്വാദനത്തിലേക്ക് എന്നെ കൈ പിടിച്ച് നടത്തുകയായിരുന്ന അങ്കിളിന്റെ കത്തുകള്‍.
ബിരുദ പഠനത്തിനായി അയല്‍ സംസ്ഥാനത്തേക്ക് പറിച്ചു നടപ്പെട്ടപ്പോഴും ആ കത്തുകള്‍ എന്നെത്തേടിയെത്തിയിരുന്നു. ഹോസ്റ്റല്‍ ജീവിതത്തിന്റെ നിബന്ധനകളുടെ വരമ്പില്‍ തട്ടി മാതൃഭാഷയില്‍ എഴുതിയ ആ കത്തുകള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ നീരസത്തിന് ഞാന്‍ പാത്രമായിത്തുടങ്ങിയപ്പോഴാണ് കത്തുകള്‍ ഇനി വീട്ടിലേയ്ക്ക് അയയ്ക്കാന്‍ ഞാന്‍ എഴുതിയത്.
മാസം തോറും വീട്ടിലെത്തുമ്പോള്‍ തുറക്കാത്ത നിധിപോലെ അവ എന്നെ കാത്ത് കിടന്നിരുന്നു.
വണ്ടന്‍മേട്ടിലെ വെയര്‍ ഹൗസ് ജീവനക്കാരന്‍. പാമ്പാടി സ്വദേശി. പേര് രമേഷ് നമ്പൂതിരി. ഇതിനപ്പുറം അദ്ദേഹത്തെക്കുറിച്ച് അന്നും ഇന്നും എനിക്കൊന്നും അറിയുകയില്ല എന്നതാണ് യാഥാര്‍ഥ്യം .
ഒരിക്കല്‍ വീട്ടില്‍ വിളിച്ചപ്പോള്‍ രമേഷ് അങ്കിളിന്റെ ബുക്കും കത്തും വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആകാംക്ഷയുടെ ദിവസങ്ങള്‍ ആയിരുന്നു പിന്നീട്. കത്ത് വായിച്ചു. അങ്കിള്‍ സ്ഥലം മാറ്റം കിട്ടി പോകുവാണ്. അതില്‍, പുതിയ മേല്‍വിലാസവും ഉണ്ടായിരുന്നു.
പക്ഷേ കാത്തിരുന്ന ആ ബുക്കും മേല്‍വിലാസവും പിന്നീടൊരിക്കലും കിട്ടിയില്ല. തിരക്കില്‍ എവിടയോ നഷ്ടപ്പെട്ടെന്ന് പപ്പ പറഞ്ഞറിഞ്ഞു.
പിന്നെ കാത്തിരിപ്പിന്റെ നാളുകളായിരുന്നു.പിന്നീടൊരിക്കലും രമേഷങ്കിളിന്റെ ഒരു കത്തു പോലും എന്നെത്തേടി വന്നില്ല.
കാലമിത്ര കടന്നിട്ടും 'തലമുറകള്‍' ഒരദ്ധ്യായത്തിനപ്പുറം വായിക്കാന്‍ സാധിച്ചിട്ടില്ല
ഇന്നും ബുക്ക് ഷോപ്പുകളില്‍ ആ നഷ്ടപ്പെടലിനെ ഞാന്‍ തേടാറുണ്ട്, തലമുറകളുടെ ഏതോ പേജില്‍ കുരുങ്ങിക്കിടന്നു ശ്വാസം മുട്ടുന്ന എന്റെ തുടര്‍ വായനയെ കണ്ടെത്താന്‍
എനിക്ക് കണ്ടു പിടിക്കാനാവില്ലെങ്കിലും അങ്കിളിന് എപ്പോള്‍ വേണമെങ്കിലും എന്നിലേയ്‌ക്കെത്താമായിരുന്നു. എന്നിട്ടും എന്താണാവോ സംഭവിച്ചിട്ടുണ്ടാവുക?
എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ തലമുറകള്‍ വായിക്കും!
നീ എവിടെയാണ് പരമ്പരയില്‍ താഴെ പറയുന്ന കുറിപ്പുകളാണ് പ്രസിദ്ധീകരിച്ചത്. അതില്‍ പറയുന്ന ആരെക്കുറിച്ചെങ്കിലും അറിയാമെങ്കില്‍, പ്രിയപ്പെട്ട വായനക്കാരേ, അക്കാര്യം webteam@asianetnews.inഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യൂ.
.......................................
നീ എവിടെയാണ്, കുറിപ്പുകള്‍
എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!
നിഷ മഞ്‌ജേഷ്: ബാലമുരുകാ, നീയിത് വായിക്കുമോ?
ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'
അന്‍വര്‍ മൂക്കുതല: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!
ലിജി സെബി: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!
സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!
നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!
അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!
റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍
ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!
നിജു ആന്‍ ഫിലിപ്പ്: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!
ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത ആ ഇരുപത് രൂപാ നോട്ട്!
സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!
സോഫിയ ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!
ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!
അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...
ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!
ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?
അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?
Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!
ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?
കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി നിലച്ചിട്ടുണ്ടാവുമോ....?
മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍, ഒറ്റയ്‌ക്കൊരു രാത്രി!
ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു നിനക്ക് പറയാനുണ്ടായിരുന്നത്?
സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍ അംജുദ ചേച്ചിയുണ്ടാവും!
അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!
റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...
ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!
സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ?
സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!
അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്
നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!
തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!
മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!
ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍
സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!
ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍
പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?
വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?
ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍
ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!
അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല
ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?
ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും ഇറങ്ങിവന്ന ഒരാള്‍
ശ്രീദേവി എംടി : പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍
ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!
ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!
രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍!
തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!
നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍
മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!
മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!
അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?
നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!
മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ ആ ഫോണ്‍ കട്ട് ആയി
ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!
ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!
ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'
നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?
ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?
സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍
ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!
ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം
കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര കാലം കാത്തിരിക്കണം?
ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'
പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!
സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!
മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!
മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!
മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!
കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'
ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!
സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം എന്നില്‍ ഭയമുണ്ടാക്കി
അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!
ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!
ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!
അമ്മു:അങ്ങനെയാണ് ഞാന്‍ തടി കുറച്ചത്.
ബിന്ദു സരോജിനി: ഒരിക്കല്‍ കൂടി കാണണം, ഉള്ളിലുള്ള പ്രണയം ഏറ്റു പറയാന്‍, ഒന്ന് മാപ്പുചോദിക്കാന്‍!
റഫീഖ് എം: പിന്നെ നടന്നതൊക്കെ ട്രാഫിക് സിനിമയെ വെല്ലുന്ന രംഗങ്ങള്‍!
മോളി ജബീന: നിങ്ങള്‍ക്കറിയാമോ നിലമ്പൂരിലെ നിഖിലിനെ?
വിനു പ്രസാദ് : പിന്നെയൊരിക്കലും അവളെ ഞാന്‍ കണ്ടിട്ടില്ല
അനു കാലിക്കറ്റ് : ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!
Impact Story: നീ എവിടെയാണ്: ആറു വര്‍ഷത്തെ തെരച്ചിലിനുശേഷം അംജുദയ്ക്ക് സവിനയുടെ കോള്‍!
എയ്ഞ്ജല്‍ മാത്യൂസ്: കവിത പോലെ ഒരു നഴ്‌സിംഗ് ടീച്ചര്‍!
അഞ്ജലി മാധവി ഗോപിനാഥ്: അന്ന് കരഞ്ഞ പോലെ പിന്നൊരിക്കലും ഞാന്‍ കരഞ്ഞിട്ടുണ്ടാവില്ല!
പനയം ലിജു: നീയിപ്പോള്‍ യു.എ.ഇ യിലാവും, അനില്‍, അല്ലെങ്കില്‍ നെടുമുടിയിലെ വീട്ടില്‍!
ഡിനുരാജ് വാമനപുരം: ഹരീഷ്, നിന്നെ അവരിപ്പോഴും മുറിയില്‍ അടച്ചിട്ടിരിക്കുകയാണോ?
ബിന്‍സ് തോമസ്: സൗദി ജയിലില്‍നിന്നിറങ്ങി നീ പോയതെങ്ങോട്ടാണ്?
നിതിന്‍ ജോസഫ്: 'അണ്ണാ, അണ്ണന്‍, എനിക്ക് പണി തന്നതാണല്ലേ!'
മിഥുന്‍ വൈശാഖം: നജീബ: എന്റെ ക്ലാസിലെ 'പെണ്‍പുലി'!
ഹാഷിം പറമ്പില്‍ പീടിക: കുഞ്ഞു ഫാത്തിമാ,നീയറിഞ്ഞോ ആ ഡോള്‍ഫിന്‍ വീണുടഞ്ഞു പോയി!
ജയ്‌സണ്‍ ജോര്‍ജ്: ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയാണ്
ഫര്‍സാന കെ: സങ്കടത്തിന്റെ ഏതു കടലായിരിക്കും അവളെ വിഴുങ്ങിയിട്ടുണ്ടാവുക?
പ്രശാന്ത് നായര്‍ തിക്കോടി: നാട്ടിലേക്ക് മടങ്ങാന്‍ ഇഷ്ടമില്ലാത്ത ഒരു പ്രവാസി!
നിഷ സൈനു: ഷെറി: എന്റെ മാമാട്ടിക്കുട്ടിയമ്മ
സജന ജോസഫ്: ഷബീറിക്കാ, പാലപ്പിള്ളി എസ്‌റ്റേറ്റില്‍ വഴിതെറ്റിപ്പോയ ആ കൊച്ചുകുട്ടി ഞാനാണ്!
ഡോ. ഷിനു ശ്യാമളന്‍: ദൈവമേ അവള്‍ എന്താണ് വിളിക്കാത്തത്?