Asianet News MalayalamAsianet News Malayalam

നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

Nee Evideyaanu Sneha Pamplani
Author
Thiruvananthapuram, First Published Aug 10, 2017, 8:07 PM IST

Nee Evideyaanu Sneha Pamplani


'എടി കള്ള നസ്രാണി, നിന്നോട് ഞാന്‍ അന്നേ പറഞ്ഞതാ അവനെയും നോക്കി ഇരിക്കരുതെന്ന്! അത് നടക്കാനേ പോകുന്നില്ല, ശരിയാവില്ല എന്നൊക്കെ!

അപ്പോള്‍ എന്തായിരുന്നു ബഹളം. അവന്‍ നല്ല പയ്യനാ. നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല. രണ്ടു വര്‍ഷത്തിന് ഉള്ളില്‍ അവന്‍ വീട്ടില്‍ വരും. സംസാരിക്കും എന്നെനിക്കു വാക്കു തന്നിട്ടുള്ളതാ. ഇപ്പൊ എന്തായി? നീ ഇങ്ങനെ ഇരുന്നു മോങ്ങേണ്ട അവസ്ഥയായി. ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കെടീ മന്ദബുദ്ധി, അവന്‍ അവന്റെ പാട്ടിനു പോയി. നിന്നെ ഇനി തിരിഞ്ഞു പോലും നോക്കാന്‍ പോണില്ല അവന്‍'-പാറു ദേഷ്യത്തോടെ പറഞ്ഞു. 

'ഇല്ലെടി, അങ്ങനെയൊന്നും ആയിരിക്കില്ല. ഞങ്ങള്‍ ഇങ്ങനെ ഇപ്പോഴും പിണങ്ങാറുള്ളതല്ലേ? അതുപോലെ തന്നെയാ ഇതും. അവനു നല്ല തിരക്കാ. ഇപ്പോഴും ഇങ്ങനെ മിണ്ടിക്കൊണ്ടിരിക്കാന്‍ ഒന്നും പറ്റില്ലാന്ന് അവന്‍ പറഞ്ഞതാ. ഞാന്‍ ഇങ്ങനെ എപ്പോഴും ശല്യം ചെയ്‌തോണ്ടിരുന്നപ്പോള്‍ അവനു ദേഷ്യം വന്നു പറഞ്ഞതാവും എല്ലാം നിര്‍ത്താം, മതി എന്നൊക്കെ. അല്ലാതെ ഇഷ്ടം ഇല്ലാത്തകൊണ്ടൊന്നും ആയിരിക്കില്ല'-ഇങ്ങനെ തന്നെ ആയിരിക്കണേ ദൈവമേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് ഇത്രയും ഞാന്‍ അവളോട് പറഞ്ഞൊപ്പിച്ചത്.

'ഒന്ന് പോടീ, നിന്നോട് ഇഷ്ടം ഉള്ള ഒരുത്തന്‍ ആയിരുന്നെങ്കില്‍ എത്ര തിരക്കുള്ളവന്‍ ആയാലും ദിവസം ഒരു തവണ എങ്കിലും മിണ്ടുമായിരുന്നു. ഇതെന്തോ ദിവ്യപ്രേമം അല്ലെ? വേറെ ആരും കേട്ടിട്ടില്ലാത്ത ന്യായങ്ങളും. ഒരു ദിവസം മിണ്ടിയാല്‍ പിന്നെ ഒരു നൂറ്റാണ്ടു കഴിഞ്ഞേ ആളെ കാണു.. നിനക്ക് ശരിക്കും വട്ടാ. ഇതിപ്പോ ഒരു മാസം ആയില്ലേ നിങ്ങള്‍ സംസാരിച്ചിട്ട്?'

'അത്... അതുപിന്നെ. ചിലപ്പോള്‍ എന്നോടുള്ള വാശിക്ക് മിണ്ടാത്തതാവും. ഞാന്‍ അങ്ങോട്ടു ചെല്ലട്ടെയെന്നു അവന്‍ വിചാരിച്ചു കാണും. അല്ലാതെ നീ പറയുന്നപോലെ ഒന്നും ആയിരിക്കില്ലെടി'-ഞാന്‍ പറഞ്ഞു.

'ആണോ? എന്നാല്‍ വിളിച്ചു സുഖ വിവരം അന്വേഷിച്ചു കൂടാരുന്നോ? അല്ലേലും നിന്നോടൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ഈ സമയത്തു എന്ത് പറഞ്ഞാലും ഒന്നിന്റെയും തലേലോട്ടു കേറില്ലല്ലോ. പ്രേമം അസ്ഥിക്ക് പിടിച്ചിരിക്കുവല്ലേ? പിന്നെ എന്തിനാ എന്നെ വിളിച്ചു മെനക്കെടുത്തുന്നത്? ബാക്കിയുള്ളോരുടെ സമാധാനം കൂടി കളയാന്‍.' പാറു ദേഷ്യപ്പെട്ടു ഫോണ്‍ കട്ട് ചെയ്തു.

അവളുടെ ഈ ചോദ്യത്തിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അല്ലെങ്കിലും എന്ത് ഉത്തരമാ ഞാന്‍ അവള്‍ക്കു നല്‍കുക? നാളെ ഞാന്‍ അവനെ വിളിച്ചാല്‍, അന്നേരത്തെ ദേഷ്യത്തിന് ഒറ്റ വാക്കില്‍ 'ഒന്നും വേണ്ട, മതി' എന്നൊക്കെയാണ് അവന്‍ പറയുന്നതെങ്കിലോ? അങ്ങനെ ഒരു അവസ്ഥ എനിക്ക് ചിന്തിക്കാന്‍ കൂടി വയ്യ. ഇപ്പോള്‍ എനിക്കൊരു പ്രതീക്ഷ ഉണ്ട്. ഇന്നല്ലെങ്കില്‍ നാളെ അവന്‍ എന്റെ അടുത്ത് വരും. അങ്ങനെയങ്ങനെ..

എങ്കിലും, എനിക്കറിയില്ല. അവന്‍ എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് പോലും. അവന്റെ തിരക്കുകള്‍ക്ക് ഇടയില്‍ കണ്ട ഒരുപാട് മുഖങ്ങള്‍ക്കു ഇടയില്‍ ഒന്ന് മാത്രം ആണോ ഞാന്‍ എന്ന്. സ്‌നേഹം ഉള്ളിടത്തല്ലേ പിണക്കങ്ങള്‍ ഉണ്ടാവൂ. അതുകൊണ്ടു നിന്നോട് എനിക്ക് ഒരു പിണക്കവും ഇല്ല. പരിഭവവും ഇല്ല. ഓരോ ദിവസവും ഓരോ നിമിഷവും ഞാന്‍ നിന്നെ ഓര്‍ക്കുന്നുണ്ട്. നിന്റെ ഓര്‍മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ട്. നിന്റെ ഓരോ വിളിക്കായും ഞാന്‍ കാതോര്‍ക്കാറുണ്ട്. ഓരോ ആള്‍ക്കൂട്ടത്തിനു ഇടയിലും നിന്റെ മുഖം ഞാന്‍ തിരയാറുണ്ട്.

പക്ഷെ, നിന്നെ മാത്രം എനിക്ക് കണ്ടെത്താന്‍ ആയില്ല. 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'
 

Follow Us:
Download App:
  • android
  • ios