Asianet News MalayalamAsianet News Malayalam

വോട്ടെണ്ണൽ ദിനം പിണറായിക്കും നിര്‍ണ്ണായകം; ശബരിമലയിലടക്കം മറുപടി പറയേണ്ടി വരും

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പാണ്. വലിയ പരാജയം സംഭവിച്ചാൽ  ഇതുവരെ പാർട്ടിയിൽ എതിർസ്വരം ഉയരാത്ത  പിണറായിക്ക് എതിരെ എതിര്‍പ്പുയരും.

election result crucial for pinarayi vijayan
Author
Trivandrum, First Published May 22, 2019, 2:19 PM IST

തിരുവനന്തപുരം: ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം അനുകൂലമായാലും പ്രതികൂലമായാലും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളിൽ ഏറെ നിര്‍ണ്ണായകമാണ്. ഫലം ഇടത് മുന്നണിക്ക് അനുകൂലമായാൽ അത് സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് ഉള്ള  അംഗീകാരമായിരിക്കും . എന്നാൽ ഫലം മറിച്ചാണെങ്കിൽ പാര്‍ട്ടി മാത്രമല്ല പിണറായി വിജയനും മറുപടി പറയേണ്ടി വരുന്നതാണ് സാഹചര്യം.

തെരഞ്ഞെടുപ്പിന്  മുൻപ് അടിമുടി ശക്തമായ പ്രചാരണം കാഴ്ച വച്ച ഇടത് മുന്നണി തെരഞ്ഞെടുപ്പിന് ശേഷം ആത്മ വിശ്വാസം പ്രകടിപ്പിക്കുന്നത്  2004ലെ 18 സീറ്റെന്ന വൻ വിജയം ആവർത്തിക്കുമെന്നാണ്. 2004 ആവർത്തിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് പിന്നോട്ട് പോയാൽ സിപിഎം സിപിഐ നേതൃത്വങ്ങൾ പാർട്ടി ഫോറങ്ങളിൽ സമാധാനം പറയേണ്ടിവരും. 

പിണറായി വിജയൻ മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി മുന്നിൽ നിന്ന് നയിച്ച തെരഞ്ഞെടുപ്പെന്ന വലിയ പ്രത്യേകതയും ഇത്തവണ ഉണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്കക്കും വിധം പരാജയമാണ് ഇടത് മുന്നണിക്ക് സംഭവിക്കുന്നതെങ്കിൽ ഇതുവരെ പാർട്ടിയിൽ എതിർസ്വരം ഉയരാത്ത  പിണറായിക്ക് എതിരെ എതിര്‍ സ്വരമുയര്‍ന്നേക്കും. ശബരിമലയിലടക്കും എടുത്ത കർക്കശ നിലപാടിന് സമാധാനവും പറയേണ്ടിവരും. നേരെ മറിച്ച് ഫലം ഇടത് മുന്നണിക്ക് അനുകൂലമാണെങ്കിൽ പിണാറായി വിജയൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കുപ്പെടുന്ന നേതാവാകുമെന്നും ഉറപ്പ്. 

2004ലെ കോൺഗ്രസിന്‍റെ ദയനീയ പ്രകടത്തേതുടർന്നാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്‍റണി രാജിവച്ചത്. ഇത്തവണ കോൺഗ്രസിനും യുഡിഎഫിനും വയാനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം അടക്കം അനുകൂല ഘടകങ്ങൾ ഏറെയാണ്. കഴി‍ഞ്ഞ തവണത്തെ 12ൽ നിന്ന് 15ന് മുകളിലേക്ക് സീറ്റുകൾ ഉയരണമെന്നാണ് എഐസിസിയുടെ പ്രതീക്ഷ. മറിച്ചായാൽ പാർട്ടിയെ നയിച്ച കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അത് ക്ഷീണമാകും.

ലോകസഭാ തെരഞ‍െടപ്പിനെ സുവർണ്ണാവസരമെന്ന് വിശേിപ്പിച്ച ബിജെപി അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്കാണ് കേരളത്തിലെ  നേതാക്കളിൽ ഫലം ഏറ്റവും നിർണ്ണായകം.  തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയവും മറ്റിടങ്ങളിൽ ശ്രദ്ധേയ മുന്നേറ്റവും ഉണ്ടായാൽ പാർട്ടിയെ എതിർസ്വരങ്ങളെല്ലാം നിഷ്പ്രഭമാകും. അല്ലെങ്കിൽ  സ്ഥിതി പരുങ്ങലിലാവും. വി മുരളീധരപക്ഷം ശ്രീധരൻപിള്ളയെ മാറ്റണമെന്ന് പരസ്യനിലപാട് വരെ എടുത്തേക്കാം. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios