തൃശൂര്‍ വേണം, എനിക്ക് തരണം, 'ഭരത് ചന്ദ്രനും ചാക്കോച്ചിയും വിരാടിയാരും വരും; കലക്കന്‍ ഡയലോഗുമായി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാൻ സാധിക്കില്ലെന്നും താൻ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂർ: മാസ് ഡയലോഗുകളുമായി വോട്ടർമാരെ കൈയ്യിലെടുത്ത് തൃശൂർ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൃശൂരിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലാണ് മാസ് ഡയലോഗുകളുമായി താരം ജനങ്ങളെ കൈയ്യിലെടുത്തത്. 'നിങ്ങൾ എനിക്ക് തൃശൂർ തരണം... എനിക്ക് വേണം തൃശൂരിനെ...' എന്ന് തുടങ്ങിയാണ് സുരേഷ് ഗോപി തന്റെ പ്രസംഗം ആരംഭിച്ചത്.
കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ആശയങ്ങളിലൂടെ കേഴുന്ന ജനവിഭാഗത്തിന്റെ മനസ്സിലുള്ള വിഷയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പുതുരേഖ സൃഷ്ടിക്കും. തനിക്ക് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകാൻ സാധിക്കില്ലെന്നും താൻ ആ പഴയ മനുഷ്യനായ് തന്നെ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയത്തിൽ ഇറങ്ങിയാലും താൻ സിനിമയിൽ അഭിനയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരത് ചന്ദ്രനും ചാക്കോച്ചിയും ലാൽ കൃഷ്ണ വിരാടിയാരും വരുമെന്നും ആ കഥാപാത്രങ്ങളെ ചങ്ങലയിടാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ലെന്നും പറഞ്ഞ അദ്ദേഹം ആ കഥാപാത്രങ്ങൽ ജനങ്ങളുടെ ശബ്ദം സംസാരിക്കുമെന്നും പറഞ്ഞു.