എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണിക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതിയിൽ
കൊച്ചി: മുൻമന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണിക്കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പുറത്തുവെച്ച് ഒത്തുതീർപ്പായെന്നും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ ഹർജിയുടെ ഭാവിയെ അടിസ്ഥാനപ്പെടുത്തിയാണ് എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കുമോയെന്നതിൽ തീരുമാനമാകുക. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഉള്‍പ്പെടെയുളളവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.