കഞ്ചാവ് വില്‍പ്പനകാരനെക്കുറിച്ച് വിവരം നല്‍കിയ ഓട്ടോ ഡ്രൈവറെ വെട്ടികൊല്ലാന്‍ ശ്രമം
ഷെഫീഖിന്‍റെ ഓട്ടോയ്ക്ക് മുന്നില്‍ ചാടിവീണ അനീഷും സംഘവും ഇയാളെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് വാഹനം തല്ലിപ്പോളിച്ചതിന് പിന്നാലെ ആയുധമെടുത്ത് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
തിരുവനന്തപുരം:കഞ്ചാവ് വില്‍പ്പനക്കാരനായ യുവാവിനെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയ ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമം. കഞ്ചാവ് വിൽപ്പനക്കാരനായ അനീഷിൻറെ നേതൃത്വത്തിൽ കാറിലും ബൈക്കിലുമായെത്തിയ സംഘമാണ് തമ്പാനൂരില്‍ വച്ച് ഷെഫീക്ക് എന്ന ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ചത്.
ഷെഫീഖിന്‍റെ ഓട്ടോയ്ക്ക് മുന്നില്‍ ചാടിവീണ അനീഷും സംഘവും ഇയാളെ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് വാഹനം തല്ലിപ്പോളിച്ചതിന് പിന്നാലെ ആയുധമെടുത്ത് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഡ്രൈവറായ ഷെഫീഖും കഞ്ചാവ് കേസില് പ്രതിയായിരുന്നു.വിതുര സ്വദേശികളായ ഷെഫീക്കും- അനീഷും ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞതോടെ അനീഷിനെ കുറിച്ചുള്ള വിവരങ്ങള്‍ ഷെഫീഖില്‍ നിന്നും എക്സൈസ് ശേഖരിച്ചു. അനീഷിനെ എക്സൈസ് പിടികൂടിയതാണ് വധശ്രമത്തിനുള്ള പ്രകോപനത്തിന് കാരണം. രാവിലെ മുതൽ അക്രമിസംഘത്തിലുണ്ടായിരുന്ന അനീഷ് ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നതായി ഷെഫീഖ് പൊലീസിന് മൊഴി നൽകി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.