Asianet News MalayalamAsianet News Malayalam

മാധവിക്ക് സമ്മതമെങ്കില്‍ ശബരിമല കയറാന്‍ സംരക്ഷണം നല്‍കും: ഡിജിപി

പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. 

DGP says if madhavi ready to go to sabarimala protection will be given
Author
trivandrum, First Published Oct 17, 2018, 11:02 PM IST

തിരുവനന്തപുരം: സമരക്കാരുടെ പ്രതിഷേധം കാരണം ശബരിമല ചവിട്ടുന്നതില്‍ നിന്ന് പിന്‍വാങ്ങിയ ആന്ധ്ര സ്വദേശി മാധവി പൊലീസ് സംരക്ഷണയില്‍. മാധവിക്ക് സമ്മതമെങ്കില്‍ മലകയറാന്‍ സംരക്ഷണം നല്‍കുമെന്ന് ഡിജിപി പറഞ്ഞു. കുടുംബത്തോടൊപ്പം ശബരിമല ചവിട്ടാനെത്തിയ 45 കാരി മാധവി 'സേവ് ശബരിമല' സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു.ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്‍വാങ്ങിയതോടെ മുന്നോട്ട് പോകാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല.

പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവർ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് കടന്നെത്തിയ ഇവർക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാർഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ 'സേവ് ശബരിമല' പ്രവർത്തകർ തടഞ്ഞു. ശരണം വിളിച്ചും ആക്രോശിച്ചും ചുറ്റും കൂടി. ഇതോടെ കുടുംബം പരിഭ്രാന്തിയിലായി. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാർ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാർ ആക്രമണഭീഷണി മുഴക്കാൻ തുടങ്ങി. ചിലർ ഇവരെ കയ്യേറ്റം ചെയ്യാൻ മുതിർന്നു. തുടർന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തിൽ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാർ മുന്നിൽ ഓടി. ഇവരെ തടയുമെന്ന് സമരക്കാർ വ്യക്തമാക്കിയതോടെ, പൊലീസ് പിൻവാങ്ങുകയായിരുന്നു.

Follow Us:
Download App:
  • android
  • ios