മെഡിക്കൽ പ്രവേശനം: സ്വാശ്രയമാനേജ്മെന്റും സർക്കാരും തമ്മിലുള്ള ചർച്ച പരാജയം
തിരുവനന്തപുരം: സ്വാശ്രയ എം ബി ബി എസ് പ്രവേശനം സംബന്ധിച്ച് മെഡിക്കൽ മാനേജുമെൻറും സർക്കാരും തമ്മിലുളള ചർച്ച പരാജയം. 15 ലക്ഷം ഏകീകൃത ഫീസായി വേണമെന്നായിരുന്നു മെഡിക്കൽ മാനേജുമെൻറ് അസോസിയേഷന്റെ ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചില്ല. ക്രിസ്ത്യൻ മെഡിക്കൽ മാനേജുമെന്റുമായി സർക്കാർ പ്രത്യേകം നടത്തിയ ചർച്ചയിലും ധാരണയായില്ല. ഏഴു ലക്ഷം രൂപ ഏകീകൃത ഫീസാണ് ക്രിത്യൻ മാനേജുമെന്റ് മുന്നോട്ടുവച്ച നിർദ്ദേശം, പാവപ്പെട്ട വിദ്യാർത്ഥികൾ സബ്സിഡി നൽകാമെന്നും മാനേജുന്റുകള്‍ അറിയിച്ചു. ഫീസ് റഗുലേറ്ററി കമ്മിറ്റിയുമായി ആലോചിച്ചശേഷമേ തീരുമാനമെടുക്കാവൂയെന്ന് സർക്കാർ അറിയച്ചതോടെ സമവായമാകാതെ പിരിയുകയായിരുന്നു.