Asianet News MalayalamAsianet News Malayalam

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ വീണ്ടും തളളി; പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം

സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. 

k surendran didnt get the bail
Author
Pathanamthitta, First Published Nov 24, 2018, 3:44 PM IST

 

പത്തനംതിട്ട: സസന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.  സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ തള്ളി. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഒരു മണിക്കൂര്‍ അനുമതിയും കോടതി നല്‍കി. ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന് ബന്ധുക്കളോട് സംസാരിക്കാം. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള തൃശ്ശൂർ സ്വദേശിനി ലളിതാദേവിയെ ഒരു സംഘം ആളുകൾ അക്രമിച്ചതിലെ ഗൂഢാലോചനക്കേസിലാണ് കെ.സുരേന്ദ്രനെ പ്രതി ചേർത്തിരിക്കുന്നത്.

സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ടാണ് പ്രൊസിക്യൂഷൻ വാദങ്ങൾ നിരത്തിയത്. സുരേന്ദ്രൻ നിരവധി കേസുകളിൽ പ്രതിയാണ്. സുപ്രീം കോടതി വിധിയെ പരസ്യമായി വെല്ലുവിളിച്ചു. ചിത്തിര ആട്ടവിശേഷത്തിന് സ്ത്രീയെ ആക്രമിച്ച സംഭവത്തിലെ ഗുഢാലോചന തെളിയിക്കുന്ന ദൃശ്യങ്ങളുമുണ്ട് എന്നും പ്രൊസിക്യൂഷൻ പറഞ്ഞു. എന്നാൽ പൊലീസ് എടുത്തിരിക്കുന്നത് കള്ളക്കേസുകളാണെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ വാദിച്ചു.

Read More: അക്രമ ദൃശ്യങ്ങൾ നൽകാം; സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയില്‍

Follow Us:
Download App:
  • android
  • ios