Asianet News MalayalamAsianet News Malayalam

ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; രണ്ട് ദിവസത്തിനകം പിടികൂടുമെന്ന് ഡിവൈഎസ്‍പി

ഷഫീഖ് അൽ ഖാസ്മി രണ്ട് ദിവസത്തിനകം പിടിയിലാകുമെന്നും ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി ഡി അശോകൻ അറിയിച്ചു.

look out notice against imam on pocso case issued
Author
Trivandrum, First Published Feb 13, 2019, 12:47 PM IST

തൊളിക്കോട്: തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്. ഷഫീഖ് അൽ ഖാസ്മി രണ്ട് ദിവസത്തിനകം പിടിയിലാകുമെന്നും ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് അടക്കം എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി ഡി അശോകൻ അറിയിച്ചു.

ഷഫീഖ് അൽ ഖാസിമിയുടെ സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയെന്ന് പൊലീസ് വിശദമാക്കി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് സൂചന.

കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട്  ആവശ്യപ്പെട്ടിടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുൻ ഇമാം ഷെഫീക്ക് അൽ ഖാസ്മിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെൺകുട്ടി പരാതി നൽകാൻ തയ്യറാകാത്തതിനാൽ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.

ഇമാം പീഡിക്കാൻ ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസിൽ പരാതി പെടാൻ തയാറാകാത്ത കുടുംബം ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകാനും അനുവദിച്ചിരുന്നില്ല. ഇതേ തുടർന്നാണ് നടപടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽ നിന്നും പുറത്താക്കി. ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.

Follow Us:
Download App:
  • android
  • ios