അപവാദം പറഞ്ഞ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച് വിവാഹിതയായ യുവതി
രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയില്‍ കമലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് രാജേന്ദ്ര.
കോഞ്ച്ഗര്‍: തന്നെ കുറിച്ച് അപവാദം പറഞ്ഞ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച് വിവാഹിതയായ യുവതി. ഒഡീഷയിലെ കോഞ്ച്ഗറിലാണ് സംഭവം. 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയമാണ് കാമുകി മുറിച്ചുമാറ്റിയത്. സംഭവത്തിൽ 24 കാരിയായ കമലയെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ പറ്റി യുവാവ് അപവാദം പറഞ്ഞുവെന്നാരോപിച്ചുള്ള തർക്കത്തിനൊടുവിലാണ് യുവതി കൃത്യം നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ജെയിംസ് ടോപ്പോ പറഞ്ഞു.
ബുധനാഴ്ച രാത്രി ബദുഗാന ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. അന്നേ ദിവസം വീട്ടിൽ എത്തിയ രാജേന്ദ്രയോട് തന്നെ പറ്റി അപവാദം പറഞ്ഞുവെന്നാരോപിച്ച് കമല വഴക്കിടുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഉറങ്ങാൻ പോയ രാജേന്ദ്രയെ യുവതി ആക്രമിക്കുകയായിരുന്നു. രാജേന്ദ്ര നായികിന്റെ ബന്ധുക്കളുടെ പരാതിയില്‍ കമലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനനേന്ദ്രിയം മുറിക്കാന്‍ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കട്ടക്കിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് രാജേന്ദ്ര.
അതേ സമയം തര്‍ക്കത്തിന് ശേഷം യുവതിയുടെ വീട്ടില്‍ തന്നെയാണ് തങ്ങിയ തന്നെ രാത്രിയില്‍ ഉറങ്ങുന്ന സമയത്താണ് യുവതി ആക്രമിച്ചതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഇയാളെ ആദ്യം ഹരിചന്ദപൂര്‍ ആശുപത്രിയിലും കൊഞ്ച്ഗര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് നായിക്കിന് ജോലി.