പത്തനംതിട്ടയിലെ ഓൺലൈൻ തട്ടിപ്പ്; മുഖ്യപ്രതി ദില്ലിയില്‍ പിടിയില്‍
പത്തനംതിട്ടയിലെ ഓൺലൈൻ തട്ടിപ്പ് മുഖ്യപ്രതി ഹിമാചല്‍ പ്രദേശ് സ്വദേശി രാജൻ കുമാർ സിങ്ങിനെ ദില്ലിയില്‍ നിന്ന് പിടികൂടി . ഇയാള്‍ ശമ്പളവും അനുകൂല്യങ്ങളും നല്‍കി വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകളടക്കമുള്ളവരെ തട്ടിപ്പിനായി നിയോഗിച്ചിരുന്നുവെന്നും പൊലീസ് കണ്ടത്തി.
ഇത്തരത്തില്‍ എ റ്റി എം കാർഡിന്‍റെ രഹസ്യവിവരങ്ങള്‍ മനസ്സിലാക്കും .വീണ്ടും ഫോണ്‍ വിളിച്ച് ഒൺ ടൈം പാസ്സവേർഡ് ചോദിക്കും . ഒാണ്‍ലൈനിലൂടെ പണം ഇടപാട് നടത്തുന്നരെ തട്ടിപ്പിന് ഇരയാക്കും. തട്ടിപ്പിനായി സംസ്ഥാന രണ്ടു ബാങ്കുകളിൽ പ്രതികള്‍ അക്കൗണ്ടും എടുത്തു. തട്ടിപ്പ് സംഘത്തിന് ദില്ലിയിൽ ഒാഫിസും ഉണ്ട് .
കഴിഞ്ഞ മൂന്ന്മാസത്തിനിടക്ക് രാജൻസിങ്ങിന്‍റെ അക്കൗണ്ടില്‍ എത്തിയത് ഏട്ടരലക്ഷം രൂപയാണ്. ഇയാളുടെ കൈയ്യില്‍ നിന്നും വ്യാജ എറ്റി എം കാർഡുകള്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും കണ്ടെടുത്തിടുണ്ട് . നേരത്തെ മറ്റൊരു ഹിമാചൽ സ്വദേശി പൊലീസ് പിടിയിലായിരുന്നു.