Asianet News MalayalamAsianet News Malayalam

ഇടിയുടെ പൊടിപൂരം: കൊളംബിയന്‍ താരത്തെ ഇടിച്ചുവീഴ്ത്തി മേരി കോം സെമിയില്‍; മെഡലുറപ്പിച്ചു

51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റഷ്യയിൽ 36കാരിയായ മേരി കോം ചരിത്രം മാറ്റി എഴുതുകയായിരുന്നു

mary kom wins quarter final world championships 2019
Author
Moscow, First Published Oct 10, 2019, 11:09 AM IST

മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യയുടെ അഭിമാനതാരം മേരി കോം. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയെ ഇടിച്ചുവീഴ്ത്തിയ മേരി കോം സെമിയില്‍ പ്രവേശിച്ചു. സെമിയിലെത്തിയാല്‍ വെങ്കലമെഡലെങ്കിലും ലഭിക്കും. 

51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റഷ്യയിൽ 36കാരിയായ മേരി കോം ചരിത്രം മാറ്റി എഴുതുകയായിരുന്നു. രാവിലെ പത്തരയ്ക്ക് തുടങ്ങി മത്സരം അരമണിക്കൂറോളമാണ നീണ്ടത്. മൂന്നാം സീഡായ മേരി കോമിന് മുന്നില്‍ കൊളംബിയന്‍ താരത്തിന് പിടിച്ചുനില്‍ക്കാനായില്ല.

36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

 ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു.

മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകളായ മഞ്ജു റാണി, വടക്കൻ കൊറിയയുടെ കിം ഹ്യാംഗിനെയും യമുന ബോറോ, ജർമ്മനിയുടെ ഉ‍ർസുല ഗോട്ട്‍ലോബിനെയും ലൗലിന ബോർഗോഹെയ്ൻ, പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെും നേരിടും.

Follow Us:
Download App:
  • android
  • ios