സൗദിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്
2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്
റിയാദ്: തൊഴിൽ നഷ്ടപ്പെടും ജോലി നഷ്ടപ്പെടും സൗദിയിൽ നിന്ന് പോകുന്ന വിദേശികളുടെ എണ്ണം കുറയുന്നതായി ജനറൽ അതോറിട്ടി ഫോർ സ്റ്റാറ്റിക്സ്റ്റിക്സിന്‍റെ റിപ്പോർട്ട്. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിനു കുറവുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ 132000വിദേശ തൊഴിലാളികളാണ് സൗദിയിൽ നിന്ന് പോയത്.
2017 മൂന്നാം പാദം മുതൽ ഇതുവരെയുള്ള കാലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിദേശികൾ രാജ്യം വിട്ടത് ഈ വർഷം രണ്ടാം പാദത്തിലാണ്. എന്നാൽ രണ്ടര വർഷത്തിനിടെ കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതൽ വിദേശികൾ സൗദി വിട്ടത്. 2017 ആദ്യം മുതൽ ഈ വർഷം രണ്ടാം പാദം അവസാനം വരെയുള്ള 30 മാസ കാലത്തു സൗദി വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമാണ്.
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നടപ്പിലാക്കിയ സമ്പൂർണ സ്വദേശിവൽക്കരണം മൂലമാണ് നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ട് രാജ്യം വിടേണ്ടിവന്നത്.