Asianet News MalayalamAsianet News Malayalam

'ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്'; കിട്ടുന്നതെല്ലാം സീരിയസ് വേഷങ്ങളെന്ന് ടോഷ് ക്രിസ്റ്റി

ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്. പക്ഷേ അത് അധികമാർക്കും അറിയില്ല. ആദ്യമേ മനസ്സിൽ പതിഞ്ഞത് ഫൈറ്റും ആക്ഷനുമാണ്. പിന്നീട് വന്നതെല്ലാം അതേ റോളാണ്.

Tosh Christie says 'I'm from Mimicry' but all I get are serious roles vvk
Author
First Published Apr 19, 2024, 8:09 AM IST

കൊച്ചി: രണ്ട് വർഷം മുമ്പ് നവംബറിലായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. മിനിസ്‍ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ ഇരുവരും പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് മതസ്ഥരായ ഇരുവരുടെയും ആചാരപ്രകാരം വിവാഹം നടത്തിയിരുന്നു. ഇവർക്ക് കുഞ്ഞ് പിറന്നതും കുഞ്ഞിൻറെ പേരിടീലും ഒന്നാം പിറന്നാലുമെല്ലാം ചന്ദ്ര ടോഷ് ആരാധകരും ആഘോഷമാക്കിയിരുന്നു.

ഇപ്പോഴിതാ, സീരിയൽ ടുഡേ യുട്യൂബ് ചാനലിലൂടെ അഭിനയ ജീവിതത്തിലെ വിശേഷങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുകയാണ് ടോഷ് ക്രിസ്റ്റി. നിരധി പൊലീസ് കഥാപാത്രങ്ങൾ ചെയ്തതിലൂടെ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് പണി കളയിപ്പിക്കല്ലെയെന്നായിരുന്നു ടോഷിൻറെ മറുപടി. "പൊലീസ് വേഷങ്ങൾ വരുന്നുണ്ട്. സിനിമയിൽ സ്ഥിരമായി നിൽക്കുകയെന്ന ആഗ്രഹമാണ് അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ ഇതല്ലാതെ വേറെ വേഷം കിട്ടില്ലേയെന്ന് സുഹൃത്തുക്കൾ ചോദിക്കും. അതിന് അവർ പടം പ്രൊഡ്യൂസ് ചെയ്ത് എന്നെ നായകനാക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ വരുന്ന കഥാപാത്രങ്ങൾ സ്വീകരിക്കാനേ പറ്റൂ" നടൻ പറയുന്നു.

"ഞാൻ മിമിക്രിയിൽ നിന്ന് വന്ന ആളാണ്. പക്ഷേ അത് അധികമാർക്കും അറിയില്ല. ആദ്യമേ മനസ്സിൽ പതിഞ്ഞത് ഫൈറ്റും ആക്ഷനുമാണ്. പിന്നീട് വന്നതെല്ലാം അതേ റോളാണ്. ഇപ്പോൾ കുറച്ചു കൂടി മാറ്റം വരുന്നുണ്ട്. പുതിയ വേഷങ്ങൾ വരുന്നുണ്ട്. ഈയടുത്ത് ചെയ്ത നാല് സിനിമകളിലും നാല് തരം വേഷങ്ങളാണ് ഒന്നിൽ കോമഡി വേഷവുമാണെ"ന്ന്ടോഷ് പറയുന്നു. അഭിനയിക്കാൻ കൂടുതൽ താത്പര്യം സിനിമയിലാണെന്നും എന്നാൽ സീരിയലുകളാണ് സെലബ്രിറ്റി സ്റ്റാറ്റസ് തന്നതെന്നും നടൻ കൂട്ടിച്ചേർക്കുന്നു.

സ്വന്തം സുജാത എന്ന പരമ്പരയില്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുകയായിരുന്നു ചന്ദ്ര ലക്ഷ്‍മണും ടോഷ് ക്രിസ്റ്റിയും. സെറ്റില്‍ വെച്ചിട്ടുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. പ്രണയത്തിനുമപ്പുറം അറേഞ്ച്‍ഡ് വിവാഹമാണ് എന്നായിരുന്നു ചന്ദ്ര ലക്ഷ്‍മണ്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്‍ വീണ്ടും "പറന്ന് പറന്ന് പറന്ന് ചെല്ലാൻ " ടൈറ്റിൽ പോസ്റ്റർ

വിഷു സ്പെഷ്യലാണെന്ന് ഷഫ്‌ന; അടിപൊളിയെന്ന് ആരാധകർ

Follow Us:
Download App:
  • android
  • ios