Asianet News MalayalamAsianet News Malayalam

പെര്‍ത്ത് ടെസ്റ്റ്: പേസിലും ബൗണ്‍സിലും ഭയക്കാതെ ഓസീസ് മികച്ച ലീഡിലേക്ക്

ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്നാംദിനം സ്റ്റംപെടുക്കമ്പോള്‍ ഓസ്‌ട്രേലിയക്ക് 175 റണ്‍സിന്റെ ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.

Australia on front foot against India in Perth test
Author
Perth WA, First Published Dec 16, 2018, 3:42 PM IST

പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്നാംദിനം സ്റ്റംപെടുക്കമ്പോള്‍ ഓസ്‌ട്രേലിയക്ക് 175 റണ്‍സിന്റെ ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (25) വിരലിന് പരിക്കേറ്റ് കളത്തിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. നേരത്തെ ഇന്ത്യയുടെ ഒ്ന്നാം ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. സ്‌കോര്‍, ഓസ്‌ട്രേലിയ: 326, 132/4 & ഇന്ത്യ 283.

Australia on front foot against India in Perth test

ഓപ്പണര്‍ മാര്‍കസ് ഹാരിസിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ ഹാരസിന്റെ വിക്കറ്റ് തെറിച്ചു. ഇതിനിടെ ഫിഞ്ച് പരിക്കേറ്റ് പുറത്തായി. പിന്നാലെ എത്തിയ ഷോണ്‍ മാര്‍ഷ് (5) ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി. ഹാന്‍ഡ്‌സ്‌കോംപിനെ ഇശാന്തിനെ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, ഹെഡ് ഷമിയുടെ പന്തില്‍ ഇശാന്തിന് ക്യാച്ച് നല്‍കി മടങ്ങി.  

നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 326നെതിരെ ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. 43 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. മധ്യനിരയുടെയും വാലറ്റത്തിന്റെ നിരുത്തരവാദിത്വമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ടെസ്റ്റിന്‍ കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (51), ഋഷഭ് പന്ത് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Australia on front foot against India in Perth test

ടെസ്റ്റ് കരിയറില്‍ തന്റെ 25ാം സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. 13 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിങ്‌സ്. മൂന്നാം ദിവസത്തെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് രഹാനെയെ നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല. നഥാന്റെ ലിയോണിന്റെ പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലേക്ക്. പിന്നാലെ എത്തിയ ഹനുമ വിഹാരി (20)ക്ക് അധികനേരം പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഹേസല്‍വുഡിന്റെ പന്തില്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങി. ഇതിനിടെ വിരാട് കോലിയും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. കോലിയെ കമ്മിന്‍സിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോംപ്‌സ് കൈയ്യിലൊതുക്കുകയായിരുന്നു. കോലിക്ക് പകരമെത്തിയ ഷമി വന്നത് പോലെ മടങ്ങി. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്. 11 പന്ത് നേരിട്ട ഇശാന്ത് ശര്‍മ നഥാന്‍ ലിയോണിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. ലിയോണിനെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ പന്ത് ലോങ് ഓണില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ ബുംറ നാല് റണ്‍സ് മാത്രമാണെടുക്കാന്‍ സാധിച്ചത്. ബുംറയേയും ലിയോണ്‍ മടക്കിയയച്ചു. 

ഇന്നലെ, വിജയ്യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്റ്റാര്‍ക്കിന്റെ ഒരു ഇന്‍ സ്വിങ്ങറില്‍ വിജയ്യുടെ വിക്കറ്റ് തെറിച്ചു. കെ.എല്‍. രാഹുല്‍ പുറത്തായത് ജോഷ് ഹേസല്‍വുഡിന്റെ ഒരു യോര്‍ക്കറിലായിരുന്നു. ഇരുവരും പുറത്താവുമ്പോള്‍ എട്ട് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. തുടര്‍ന്ന് പൂജാര- കോലി സഖ്യമുണ്ടാക്കി 74 റണ്‍സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. പ്രതിരോധിച്ച് കളിക്കുകയായിരുന്ന പൂജാരയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. ലെഗ് സൈഡില്‍ ഉയര്‍ന്ന സ്റ്റാര്‍ക്കിന്റെ ബൗണ്‍സ് പൂജാരയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന്റെ കൈകളിലേക്ക്. 

നേരത്തെ ആതിഥേയര്‍ 326ന് പുറത്തായിരുന്നു. 277ന് ആറ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് ഓസീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍  ഒതുക്കിയത്. ജസ്പ്രീത് ബുംറ, ഹനുമ വിഹാരി, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴത്തി. 

 

ആതിഥേയര്‍ക്ക് ലഭിച്ച മികച്ച തുടക്കം വേണ്ടരീതിയില്‍ മുതലാക്കാന്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചിരുന്നെങ്കില്‍  ഇതിലും മികച്ച സ്‌കോര്‍ ഉയര്‍ത്താന്‍ ഓസീസിന് സാധിക്കുമായിരുന്നു. മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ഹാരിസ്- ഫിഞ്ച് കൂട്ടുക്കെട്ട് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഞൊടിയിടയില്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 50 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാത്. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. ആറ് ഫോര്‍ ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പിന്നാലെ എത്തിയ ഉസ്മാന്‍ ഖവാജയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. 38 പന്ത് നേരിട്ട താരം നേടിയത് വെറും അഞ്ച് റണ്‍ മാത്രം. ഖവാജയെ ഉമേഷ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. അധികം വൈകാതെ ഹാരിസും കൂടാരം കയറി. വിഹാരിയുടെ പന്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹാരിസ് മടങ്ങിയത്. 10 ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു ഹാരിസിന്റെ ഇന്നിങ്‌സ്. 

ഹാന്‍ഡ്‌സ്‌കോംപി (7)നെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ മടക്കി അയച്ചു. ഇശാന്ത് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്തിന്റെ ബൗണ്‍സ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കോലി മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പിന്നീട് ഷോണ്‍ മാര്‍ഷും (48) ട്രാവിസ് ഹെഡു (58)മാണ് ഓസീസിനെ മാന്യമായ ടോട്ടലിലേക്ക് നയിച്ചത്. 84 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മാര്‍ഷിനെ പുറത്താക്കി വിഹാരി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്ലിപ്പില്‍ രഹാനെ പിടികൂടുകയായിരുന്നു. ആദ്യദിനം അവസാനിക്കുന്നതിന് മുന്‍പ് ട്രാവിസ് ഹെഡിനെ (58) മടക്കി അയച്ച് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios