Asianet News MalayalamAsianet News Malayalam

മെല്‍ബണില്‍ ഓസീസ് മരണമുഖത്ത്; ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റകലെ

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റ് അകലെ. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് എട്ടിന് 258 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വീതം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ തകര്‍ത്തത്.

India need two wickets for win in Melbourne Test
Author
Melbourne VIC, First Published Dec 29, 2018, 12:55 PM IST

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ വിജയം രണ്ട് വിക്കറ്റ് അകലെ. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് എട്ടിന് 258 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, രണ്ട് വീതം വിക്കറ്റ് നേടിയ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് (61), നഥാന്‍ ലിയോണ്‍ (6) എന്നിവരാണ് ക്രീസില്‍. ഓസീസിന് വിജയിക്കണമെങ്കില്‍ ഇനിയും 141 റണ്‍സ് കൂടി വേണം. ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യക്ക് 2-1ന് മുന്നിലെത്താം. നേരത്തെ, ഇന്ത്യ രണ്ടാം ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സായപ്പോള്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിങ്സിലും ഒന്നാകെ 398 ലീഡാണ് ഇന്ത്യ നേടിയത്.

India need two wickets for win in Melbourne Test

ഓപ്പണര്‍മാരായ മാര്‍കസ് ഹാരിസ് (13), ആരോണ്‍ ഫിഞ്ച് (3) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ഇന്നിങ്സിന്റെ ആദ്യ സെഷനില്‍ നഷ്ടമായത്. ഹാരിസിനെ ജഡേജ മടക്കിയപ്പോള്‍ ഫിഞ്ചിനെ ജസ്പ്രീത് ബുംമ്ര കോലിയുടെ കൈകളിലെത്തിച്ചു. ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ ഉസ്മാന്‍ ഖവാജയെ (33) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ഷോണ്‍ മാര്‍ഷ് (44) ട്രാവിസ് ഹെഡ് എന്നിവര്‍ പിടിച്ച് നിന്നെങ്കിലും ബുംമ്ര ഒരിക്കല്‍കൂടി ഓസീസിന്റെ വില്ലനായി. ബുംമ്രയുടെ പന്തില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.  10 റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ഷോണ്‍ മാര്‍ഷ് ജഡേജയ്ക്ക് വിക്കറ്റ് നല്‍കിയതോടെ ഓസീസിന്റെ സാധ്യതകള്‍ ഏതാണ്ട് അസ്ഥാനത്തായി. 

ചായയ്ക്ക് ശേഷം മൂന്ന വിക്കറ്റുകള്‍കൂടി ഓസീസിന് നഷ്ടമായി. 33 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇശാന്ത് ശര്‍മയുടെ പന്തില്‍ ഹെഡിന്റെ വിക്കറ്റ് തെറിച്ചു. അല്‍പനേരം ചെറുത്ത് നിന്നെങ്കിലും ടിം പെയ്‌നിനെ (26) ജഡേജ മടക്കി അയച്ചു. ഋഷഭ് പന്തിന് ക്യാച്ച് ന്ല്‍കിയായിരുന്നു ക്യാപ്റ്റന്റെ മടക്കം. മിച്ചല്‍ സ്റ്റാര്‍ക്കി(18)ന്റെ വിക്കറ്റ് ഷമി തെറിപ്പിച്ചതോടെ ഓസീസ് തോല്‍വിയുടെ അരികത്തെത്തി.

India need two wickets for win in Melbourne Test

നേരത്തെ ഇന്ത്യ ഋഷഭ് പന്തി (33)ന്റെ വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്ന. അഞ്ചിന് 54 എന്ന നിലയിലാണ് ഇന്ത്യ നാലാംദിനം തുടങ്ങിയത്. 42 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജ (5)യേയും കമ്മിന്‍സ് മടക്കി. കമ്മിന്‍സിന്റെ ആറാം വിക്കറ്റായിരുന്നത്. ഋഷഭ് പന്തിനെ ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 

വന്‍ തകര്‍ച്ചയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേരിട്ടത്. ഓപ്പണര്‍മാര്‍ തുടക്കത്തില്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്ത് നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഹനുമ വിഹാരി(13), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(0), അജിന്‍ക്യ രഹാനെ(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നാല് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത്. പാറ്റ് കമ്മിന്‍സാണ് നാലും വിക്കറ്റും വീഴ്ത്തിയത്. രോഹിത് ശര്‍മ (5) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഹേസല്‍വുഡിന്റെ പന്ത് കട്ട് ഷോട്ടിന് ശ്രമിക്കുന്നതിനിടെ ടിം പെയ്‌നിന് ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ, വിഹാരിയെ കമ്മിന്‍സ് സ്ലിപ്പില്‍ ഖവാജയുടെ കൈകളിലെത്തിച്ചപ്പോള്‍ കോലിയും പൂജാരയും സമാനമായ ഷോട്ടുകളില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഹാരിസിന് ക്യാച്ച് നല്‍കി മടങ്ങി. രഹാനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്‌നിന് പിടികൊടുത്തു. 

India need two wickets for win in Melbourne Test

നേരത്തെ, ഒന്നാം ഇന്നിങ്‌സില്‍ 292 റണ്‍സ് ലീഡ് നേടിയിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്സ് ഫോളോഓണ്‍ വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 22 റണ്‍സ് വീതം നേടിയ മാര്‍കസ് ഹാരിസും ടിം പെയ്നുമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍മാര്‍. മൂന്നാം ദിവസം ആദ്യ സെസഷനില്‍ തന്നെ ഓസീസിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ എട്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെ നഷ്ടമായി. ഇശാന്ത് ശര്‍മയെ ലെഗ് സൈഡില്‍ ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ  സഹഓപ്പണര്‍ ഹാരിസും മടങ്ങി. ബുംറയെ ഹുക്ക് ചെയ്ത ഹാരിസിന് പിഴച്ചു. ബൗണ്ടറി ലൈനില്‍ ഇശാന്ത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ജഡേജയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമം ബാറ്റില്‍ ഷോര്‍ട്ട് ലെഗില്‍ മായങ്കിന്റെ കൈകളിലേക്ക്. ലഞ്ചിന് തൊട്ട് മുമ്പ് നല്ല രീതിയില്‍ കളിച്ചിക്കൊണ്ടിരിക്കുകയായിരുന്ന മാര്‍ഷിനെയും ഓസീസിന് നഷ്ടമായി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ ലഞ്ചിന് പിരിയുകയായിരുന്നു. 

India need two wickets for win in Melbourne Test

ലഞ്ചിന് ശേഷം തുടക്കത്തില്‍ തന്നെ ബുംറ ആദ്യ പ്രഹരമേല്‍പ്പിച്ചു. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് തെറിച്ചു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന് പകരമെത്തിയ മിച്ചല്‍ മാര്‍ഷിനും പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു മിച്ചല്‍ മാര്‍ഷ്. എട്ട് റണ്‍ മാത്രമായിരുന്നു ഓള്‍റൗണ്ടറുടെ സമ്പാദ്യം.  പാറ്റ് കമ്മിന്‍സാണ് മാര്‍ഷിന് പകരം ക്രീസിലെത്തിയത്. 47 പന്തുകള്‍ താരം ചെറുത്തുനിന്നെങ്കിലും മുഹമ്മദ് ഷമിക്ക് കീഴടങ്ങി. 17 റണ്‍ മാത്രമെടുത്ത കമ്മിന്‍സ് ഷമിയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങി.

ക്യാപ്റ്റന്‍ ടിം പെയ്നിനെ മടക്കി അയച്ച് ബുംറ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. നഥാന്‍ ലിയോണ്‍ (0), ജോഷ് ഹേസല്‍വുഡ് (0) എന്നിവര്‍ അതിവേഗം കീഴടങ്ങി. ബുംറയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. നേരത്തെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനങ്ങളിലും ബുംറ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. നേരത്തെ, ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഏഴിന് 443ന് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി. 215ന് രണ്ട് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഇന്ന് 228 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 

India need two wickets for win in Melbourne Test

നേരത്തെ, ചേതേശ്വര്‍ പൂജാര (106), വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. 319 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്സ്. സെഞ്ചുറി നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു. 16 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരിലുള്ളത്. പരമ്പരയില്‍ രണ്ടാം തവണയാണ് പൂജാര സെഞ്ചുറി നേടുന്നത്. കോലി- പൂജാര സഖ്യം 160 റണ്‍സാണ് ഒന്നാം കൂട്ടിച്ചേര്‍ത്തത്.

Follow Us:
Download App:
  • android
  • ios