Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: കേരളം തകര്‍ന്നടിഞ്ഞു, രാജസ്ഥാന് ഒന്നാം ഇന്നിങ്‌സ് ലീഡ്

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ നിര്‍ണായക മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 90ന് പുറത്തായ കേരളത്തിനെതിരെ മറുപടി ആരംഭിച്ച രാജസ്ഥാന്‍ നാലിന് 173 എന്ന നിലയിലാണ്.

kerala collapsed against rajasthan in ranji trophy
Author
Thiruvananthapuram, First Published Jan 19, 2020, 5:58 PM IST

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരെ നിര്‍ണായക മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി. ഒന്നാം ഇന്നിങ്‌സില്‍ 90ന് പുറത്തായ കേരളത്തിനെതിരെ മറുപടി ആരംഭിച്ച രാജസ്ഥാന്‍ നാലിന് 173 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇപ്പോള്‍ തന്നെ അവര്‍ക്ക് 83 റണ്‍സിന്റെ ലീഡായി. തുമ്പയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ  കേരളം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലായതിനാല്‍ സഞ്ജു സാംസണ്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. 

യഷ് കോത്താരി (66), അശോക് മനേരിയ (23) എന്നിവരാണ് രാജസ്ഥാനായി ക്രീസിലുള്ളത്. മറുപടി ബാറ്റിങ്ങില്‍ മനേന്ദര്‍ സിങ് (0), മഹിപാല്‍ ലോംറോര്‍(1), രാജേഷ് ബിഷ്‌ണോയ് (67), സി പി സിങ് (3) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. ജലജ് സക്‌സേനയാണ് കേരളിന് വേണ്ടി നാല് വിക്കറ്റും വീഴ്ത്തിയത്. ഈ മത്സരം ജയിക്കാനായില്ലെങ്കില്‍ രഞ്ജിയില്‍ കേരത്തിന്റെ സാധ്യതകള്‍ അവസാനിക്കും. 

18 റണ്‍ നേടിയ രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേന (11), സല്‍മാന്‍ നിസാര്‍ (11), അഭിഷേക് മോഹന്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റ്‌സ്മാന്മാര്‍. വിഷ്ണു വിനോദ് (0), രോഹന്‍ കുന്നുമ്മല്‍ (8), സച്ചിന്‍ ബേബി (6), മുഹമ്മദ് അസറുദ്ദീന്‍ (1), അക്ഷയ് ചന്ദ്രന്‍ (6), എം ഡി നിതീഷ് (9) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല. കെ സി അക്ഷയ് (0) പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റ് നേടിയ ശര്‍മയ്ക്ക് പുറമെ എ ആര്‍ ഗുപ്ത രണ്ട് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios