Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തിസ്ഗഡിൽ ബോംബ് സ്ഫോടനം

തുമാക്പാൽ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ കുഴിച്ചിട്ട ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും അപായമില്ല.

bomb blast in Chhattisgarh
Author
Raypur, First Published Nov 12, 2018, 9:08 AM IST

റായ്പുര്‍: ഛത്തിസ്ഗഡിൽ വോട്ടെടുപ്പ് നടക്കുന്ന ദന്തേവാഡയിൽ സ്ഫോടനം. തുമാക്പാൽ സൈനിക ക്യാമ്പിന് സമീപം മാവോയിസ്റ്റുകൾ കുഴിച്ചിട്ട ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ആർക്കും അപായമില്ല. ദണ്ഡേവാഡയില്‍ അടുത്തിടെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ടിരുന്നു. 

ദന്തേവാഡയ്ക്ക് പിന്നാലെ കോന്‍റയിലെ പോളിംഗ് ബൂത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തി. തുടര്‍ന്ന് വോട്ട് ചെയ്യാനായി താൽക്കാലികമായി മറ്റൊരു ബൂത്ത് തയ്യാറാക്കി. 

മാവോയിസ്റ്റ് ഭീഷണിയുള്ള10 മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതില്‍ നാല് വരേയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ എട്ട് മുതല്‍ അഞ്ച് വരേയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബസ്തര്‍, രാജനന്ദ്ഗാവ് മേഖലകളിലായി 18 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.

വോട്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി കൊണ്ട് മിക്കയിടത്തും മാവോയിസ്റ്റുകള്‍ പോസ്റ്ററുകല്‍പതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്. 

ബസ്തര്‍, രാജ്‌നന്ദ്ഗാവ് മേഖലകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്‌നന്ദ്ഗാവ് ആണ്. നാലാംവട്ടം തെരഞ്ഞെടുപ്പിനിറങ്ങുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബിജെപിയും മുന്‍ ദേശീയ ഉപാദ്ധ്യക്ഷയും എ ബി വാജ്‌പേയിയുടെ അനന്തരവളുമായ കരുണ ശുക്‌ളയാണ്. സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്.


 

Follow Us:
Download App:
  • android
  • ios