പ്രിയങ്ക-നിക്ക് വിവാഹ സല്‍ക്കാരത്തിന് അതിഥിയായി മോദി
ഡിസംബര്‍ ഒന്നിന് ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു പ്രിയങ്കയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ക്രിസ്തീയ ആചാര പ്രകാരവും പഞ്ചാബ് ശൈലിയിലുമായിരുന്നു ഇരുവരുടെയും വിവാഹം.
ദില്ലി: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ പോപ് സിംഗര്‍ നിക്ക് ജൊനാസിന്‍റെയും വിവാഹ സല്‍ക്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ദില്ലിയിലെ താജ് പാലസ്സില്‍ ഡിസംബര്‍ നാലിന് നടന്ന സല്‍ക്കാരത്തിലാണ് മോദി പങ്കെടുത്തത്.
ഇരുവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഫോട്ടോ പകര്‍ത്തി. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിസംബര്‍ ഒന്നിന് ജോദ്പൂരിലെ ഉമൈദ് ഭവാന്‍ കൊട്ടാരത്തിലായിരുന്നു പ്രിയങ്കയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ക്രിസ്തീയ ആചാര പ്രകാരവും പഞ്ചാബ് ശൈലിയിലുമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹ ചടങ്ങിന്റെ ഭാഗമായി വൻ കരിമരുന്ന് പ്രയോഗം നടത്തിയ പ്രിയങ്ക ചോപ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമർശനം നേരിടേണ്ടി വനന്നിരുന്നു. പരിസര മലിനീകരണത്തിനെതിരായ പ്രചരണത്തിന്റെ മുഖമായിരിക്കെ പ്രിയങ്ക സ്വന്തം കല്യാണത്തിന് മണിക്കൂറുകൾ നീണ്ട കരിമരുന്ന് പ്രയോഗം നടത്തിയതിനാണ് ട്വിറ്ററിൽ വിമർശനം ഉയരാന്‍ കാരണം. ദീപാവലിക്ക് പാടില്ലാത്ത പടക്കങ്ങൾ എങ്ങനെ സ്വന്തം കല്യാണം വന്നപ്പോൾ പരിസ്ഥിതി സൗഹൃദമായെന്നാണ് ട്വിറ്ററിലെ ചോദ്യം.