രണ്ട് ഗോളിന് ബെൽജിയത്തെ തോൽപ്പിച്ച് ഇറ്റലി തുടങ്ങി
പാരീസ്: യൂറോ കപ്പിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബെൽജിയത്തെ തോൽപ്പിച്ച് ഇറ്റലി തുടങ്ങി. ഇമ്മാനുവൽ ഗ്യാച്ചറീനിയും ഗ്രാസിയാനോ പെല്ലെയുമാണ് ഇറ്റലിക്കായി വല കുലുത്തിയത്.
പ്രതിരോധ ഫുട്ബോളിന്‍റെ ക്ലാസിക് പാരന്പര്യക്കാരായ ഇറ്റലി ഇന്നലെ ആക്രമണഫുട്ബോളാണ് കളിച്ചത്. ബെൽജിയത്തിന്‍റെപകുതിയിലേക്ക് ഇറ്റലി നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 32ആം മിനുട്ടിൽ ഇമ്മാനുവൽ ഗ്യാച്ചറീനിയാണ് ഇറ്റലിക്കായി ആദ്യഗോൾ നേടിയത്.
യോഗ്യതാമത്സരങ്ങളിൽ തോൽവിയറിയാതെ എത്തിയ ഇറ്റലിയും ഫിഫ റാങ്കിംഗിൽരണ്ടാമതുള്ള ബെൽജിയവും മികച്ചഫുട്ബോൾ പുറത്തെടുത്തു. ആദ്യപകുതിക്കുശേഷം ഗോൾ മടക്കാൻ ബെൽജിയം നിരയിൽ നിന്ന് തുടരെ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഒക്കെയും ഇറ്റാലിയൻ ഗോളി ബഫണിൽ തട്ടി തകർന്നു.
കളി തീരുന്നതിന് തൊട്ടുമുന്‍പ് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ കിട്ടിയ തുറന്ന അവസരം മുതലാക്കി ഗ്രാസിയാനോ പെല്ലെ വിജയം ആധികാരികമാക്കി. മൂന്നു പോയിന്‍റോടെ ഇറ്റലി പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ്.