പോളണ്ടിന്റെ പ്രതീക്ഷയായി ലെവന്‍ഡോവ്‌സ്‌കി
ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനായി ഗോളുകള്‍ അടിച്ചുകൂട്ടിയ സൂപ്പര്‍താരവും ക്യാപ്റ്റനുമായ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളില്‍ ഒരുപാട് പ്രതീക്ഷളുമായാണ് പോളണ്ട് ഇത്തവണ യൂറോ കപ്പിലിറങ്ങിയത്. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരൊറ്റ ഗോള്‍ പോലും ലെവന്‍ഡോവ്സ്കി നേടിയിട്ടില്ല. രാജ്യാന്തര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവരൾച്ചയിലാണു ലെവൻഡോവ്സ്കി എന്ന് ചുരുക്കം.
യൂറോ യോഗ്യതാ റൗണ്ടിൽ 13 ഗോളുമായി ടോപ്സ്കോററായിരുന്നു ലെവൻഡോവ്സ്കി, യൂറോയില്‍ ഇത്തവണ രണ്ടുവട്ടം ഗോളിനരികെ വരെ എത്തി പരാജയപ്പെട്ടു. എന്നാല്‍ ലെവൻഡോവ്സ്കി ഗോളടിക്കാത്തതു തങ്ങൾക്കൊരു പ്രശ്നമേയല്ലെന്ന നിലപാടിലാണു പോളണ്ട് കോച്ച് ആദം നവാൽക്ക. ലെവൻഡോവ്സ്കി നന്നായി കളിക്കുന്നുണ്ട്. അയാൾ ഗോളടിച്ചില്ലെങ്കിൽ മറ്റാരെങ്കിലും അതു ചെയ്തുകൊള്ളും–കോച്ച് പറയുന്നു.
ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ നാല് കളികളില്‍ നിന്ന് പോളണ്ട് ആകെ നേടിയത് വെറും മൂന്ന് ഗോളുകളാണ്. ഒരെണ്ണം വഴങ്ങുകയും ചെയ്തു. എങ്കിലും പോളണ്ട് ഇപ്പോഴും ലെവന്‍ഡോവ്സികിയില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.