യൂറോ കപ്പിൽ സ്വീഡന്‍റെ തുടക്കം സമനിലയോടെ
പാരീസ്: യൂറോ കപ്പിൽ സ്വീഡന്‍റെ തുടക്കം സമനിലയോടെ. സ്വീഡൻ, അയർലൻഡിനെതിരെ സമനിലയുമായി രക്ഷപ്പെട്ടു. ഇരുടീമുകളും ഓരോ ഗോൾ നേടി. ഐറിഷ് പടയ്ക്കായി ഹൂളഹാന്‍ ലക്ഷ്യം കണ്ടപ്പോള്‍ സിയറന്‍ ക്ലാര്‍ക്കിന്റെ സെല്‍ഫ് ഗോളില്‍നിന്നായിരുന്നു സ്വീഡന്റെ സമനിലനേട്ടം.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 51-മത്തെ മിനിറ്റില്‍ അയര്‍ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. ഹൂളഹാനായിരുന്നു സ്‌കോറര്‍. ബോക്‌സിനു പുറത്തുനിന്ന് പന്തുമായി മുന്നേറിയ കോള്‍മാന്‍ സ്വീഡിഷ് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് ഹൂളഹാനു പന്തുനീട്ടി. ഹൂളഹാന്‍റെ ഹാഫ് വോളി ഷോട്ട് തടയാന്‍ സ്വീഡിഷ് ഗോളിക്കും സാധിച്ചില്ല.
അതേവരെ ആക്രമണത്തിനു മൂര്‍ച്ച കണ്ടെത്താന്‍ കഴിയാതിരുന്ന സ്വീഡന്‍ ഗോള്‍ വീണതോടെ ഉണര്‍ന്നു. സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രഹാമോവിച്ചായിരുന്നു മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 71-മത്തെ മിനിറ്റില്‍ സ്വീഡന്‍ സമനില കണ്ടെത്തി. ഐറിഷ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഇബ്രഹാമോവിച്ച് നീട്ടി നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സിയറന്‍ ക്ലാര്‍ക്കിനു പിഴച്ചു. ഹെഡ് ചെയ്ത പന്ത് സ്വന്തം വലയില്‍ വീഴ്ന്നതു നോക്കിനില്‍ക്കാനെ ഐറിഷ് ഗോള്‍കീപ്പര്‍ക്കും കഴിഞ്ഞുള്ളു.