പ്രണയിനികള്‍ക്ക് പറുദീസ പോലെ സുന്ദരം, പക്ഷേ...
സുന്ദരമാണ് ആ കായല്‍പ്പരപ്പ്. ശാന്തവും തെളിമയാര്‍ന്നതുമായ നീലജലാശയം. കണ്ടാല്‍ എത്ര അരസികനും ഒന്ന് നോക്കും പിന്നെ ക്യാമറയെടുത്ത് ഒരു ക്ലിക്ക്. മതി എത്ര രസികനാണെങ്കിലും അത് മതിയെന്നാണ് സ്ഥലം ഉടമസ്ഥരുടെ താക്കീത്. അല്ലാതെ വെള്ളത്തിലിറങ്ങാമെന്ന് കരുതണ്ട. സ്ഥലം ഉടമസ്ഥര്‍ മാത്രമല്ല, ഇന്‍സ്റ്റാഗ്രം പ്രണയിനികളും ഇപ്പോള്‍ ഈ സുന്ദരമായ ജലാശയത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്.
റഷ്യയിലെ ടർക്കോയ്‌സ് തടാകം അറിയപ്പെടുന്നത് തന്നെ 'സൈബീരിയന്‍ മാലി ദ്വീപ്' എന്നാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ചെറിയ പറുദീസയാണീ സ്ഥലം. അതുകൊണ്ട് തന്നെ സെല്‍ഫി പ്രണയിനികളുടെ ഇഷ്ടപ്പെട്ട പ്രദേശമാണിവിടം.
എന്നാല്‍ മനോഹരമായതെല്ലാം അത്ര നല്ലതല്ലെന്ന് പറയുന്നത് പോലെയാണ് കാര്യങ്ങള്‍.
ഇന്‍സ്റ്റാഗ്രാമില്‍ സെല്‍ഫിയെടുത്തിടാനായെത്തിയ പലര്‍ക്കും വെള്ളത്തില്‍ തെട്ടതിനെ തുടര്‍ന്ന് ചെറിച്ചിലും മറ്റ് തൊക്ക് രോഗങ്ങളും പിടിപെട്ടു. പലരും ഛര്‍ദ്ദിച്ച് അവശരായി.
കാരണമെന്താണന്നല്ലേ... ഒബി നദീതീരത്ത് സ്ഥിതിചെയ്യുന്ന റഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നോവോസിബിർസ്ക് നഗരം.
നഗരപ്രാന്തത്തിലാണ് മനുഷ്യനിര്‍മ്മിതമായ ടർക്കോയ്‌സ് തടാകം. നഗരത്തിലെ പ്രധാന കല്‍ക്കരി പ്ലാന്‍റിന്‍റെ ഉടമസ്ഥതയിലാണ് തടകം.
നഗരപ്രാന്തത്തിലാണ് മനുഷ്യനിര്‍മ്മിതമായ ടർക്കോയ്‌സ് തടാകം. നഗരത്തിലെ പ്രധാന കല്‍ക്കരി പ്ലാന്‍റിന്‍റെ ഉടമസ്ഥതയിലാണ് തടകം.
അതിനാല്‍ തന്നെ പ്ലാന്‍റിലെ മലിനജലം കളയാനുള്ള സ്ഥലമെന്ന നിലയിലാണ് പ്ലാന്‍റ് ഉടമസ്ഥര്‍ തടാകത്തെ പരിഗണിക്കുന്നത്.
പ്ലാന്‍റില്‍ നിന്നുള്ള മെറ്റൽ ഓക്സൈഡ്, കാൽസ്യം ലവണങ്ങൾ തുടങ്ങിയ ഏറെ ഹാനികരമായ രാസമാലിന്യങ്ങള്‍ തടാകത്തിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ തന്നെ തടാകത്തിലെ ജലത്തില്‍ ഏറെ വിഷാംശം കലര്‍ന്നിരിക്കുന്നു.
ഒന്നും രണ്ടും വര്‍ഷമല്ല. 1970 ല്‍ ഇവിടെ കല്‍ക്കരി പ്ലാന്‍റ് സ്ഥാപിച്ചത് മുതല്‍ രാസമാലിന്യമടങ്ങിയ വിഷജലം തടാകത്തിലേക്കാണ് ഒഴുകുന്നത്.
കഴിഞ്ഞ മാസം സൈബീരിയൻ ജനറേറ്റിംഗ് കമ്പനി, സ്ഥലം സന്ദർശകരോട് തടാകത്തിലെ വെള്ളം കുടിക്കരുതെന്നും അതിൽ നീന്തരുതെന്നും എന്തിന് ജലവുമായി ഒരു സംമ്പര്‍ക്കവും പാടില്ലെന്ന് ആവശ്യപ്പെട്ടു.
പക്ഷേ അപ്പോഴും കമ്പനി പ്ലാന്‍റില്‍ നിന്നുള്ള രാസവികിരണ സാധ്യത നിരസിച്ചു.
അതേ സുന്ദരമെന്ന് കരുതി അടുക്കേണ്ട. കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തന്നെ.
പക്ഷേ കമ്പനി തടാകത്തിന്‍റെ മനോഹാരിതയെ അങ്ങനെ വെറുതേ വിടുന്നില്ല.
പകരം അവര്‍ തടാകത്തില്‍ ഫോട്ടോ ഷൂട്ടിനായെത്തുന്നവര്‍ക്ക് നീന്താനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അത് ഉപയോഗിക്കാം. അത്ര മാത്രം.
ചില നേരങ്ങള്‍ നിങ്ങളെ സൗന്ദര്യത്താല്‍ തടാകം നിശബ്ദമാക്കിക്കളയും.
തടാകത്തിന്‍റെ സൗന്ദര്യമാണ് ഇവിടേയ്ക്ക് മോഡലുകളെയും ഫോട്ടോഗ്രാഫര്‍മാരെയും ആകര്‍ഷിക്കുന്നത്.
തടാകത്തിന് സമീപം ആള്‍ താമസമില്ലാത്തതിനാല്‍ സ്വസ്ഥമായി സമയം ചെലവഴിക്കാന്‍ കഴിയുന്നു.
പ്രകൃതി ചിലപ്പോള്‍ നിങ്ങളെ അതിശയിപ്പിച്ചു കളയും.
ഒരു തവണയെത്തിയവര്‍ വീണ്ടും വീണ്ടും വരുമെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം.
അസ്വസ്ഥനായി ഒറ്റയ്ക്ക് എത്തുന്ന നിങ്ങള്‍ക്ക് ഈ താടാകവും അതിന്‍റെ മനോഹാരിതയും സ്വാസ്ഥ്യം തരുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പക്ഷേ വെള്ളം തൊടരുതെന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്ന് മാത്രം.
വിവാഹശേഷം ഫോട്ടോ ഷൂട്ടിനായെത്തുന്നവര് ഏറെയാണ്.
കഴ്ചകള്‍ മനംമയക്കും.
വശ്യമനോഹരിയാണ് ടർക്കോയ്‌സ് തടാകം.
ഫോട്ടോഗ്രഫിക്കും സെല്‍ഫിക്കും പറ്റിയ സ്ഥലമാണ്. പ്രകൃതി തന്നെനിറങ്ങള് ചാലിച്ചതിനാല് മനോഹരമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
പ്ലാന്‍റില്‍ നിന്നുള്ള നീണ്ട കുഴലുകള്‍ താടകത്തിലേക്ക്...
കാഴ്ച്ചയിലെ സൗന്ദര്യത്തില്‍ മനംമയങ്ങി വെള്ളത്തിലേക്ക് എടുത്തു ചാടിയാല്‍....
തടാകത്തിന്‍റെ തീരത്ത് കാണുന്ന വെളുത്ത പതപോലെ കാണുന്നവ രാസമാലിന്യങ്ങളാണ്. ഇവ ദേഹത്ത് തൊട്ടാല്‍ മാരകമായ തൊക്ക് രോഗത്തിന് വരെ കാരണമാകാം.
കല്‍ക്കരി പ്ലാന്‍റില്‍ നിന്നുള്ള ഈ കുഴലുകളാണ് മനോഹരമായ തടാകത്തില്‍ വിഷം നിറയ്ക്കുന്നത്.