സ്വപ്നഫ്രയിമുകളിൽ പകർത്തപ്പെട്ട ജീവിതങ്ങൾ, കഥപറയുന്ന ചിത്രങ്ങൾ
ശബ്ദങ്ങളെ രേഖപ്പെടുത്തി വയ്ക്കുന്നിടത്താണ് മനുഷ്യന്‍ രേഖകള്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇത്തരത്തില്‍ ആദിമ മനുഷ്യര്‍ വരച്ച ചിത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളത് ഗുഹകളില്‍ നിന്നായിരുന്നതിനാല്‍ നമ്മള്‍ അവയ്ക്ക് ഗുഹാ ചിത്രങ്ങളെന്ന് പേരിട്ടു. ഇത്തരത്തില്‍ രേഖപ്പെടുത്തിവയ്ക്കാനുള്ള മനുഷ്യന്‍റെ അദമ്യമായി ആഗ്രഹമാണ് പിന്നീട് പല കണ്ടുപിടിത്തങ്ങളിലേക്കും നമ്മെ കൊണ്ടെത്തിച്ചത്. ക്യാമറയുടെ ലക്ഷ്യവും മറ്റൊന്നല്ല. രേഖപ്പെടുത്തുക, അതും കാഴ്ചകളെ. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം. കാണാം കാഴ്ചയുടെ പുതിയ രീതി ശാസ്ത്രങ്ങളെ...
ഫോട്ടോഗ്രാഫര്‍: ജെഫ്രി മില്‍സ്റ്റീന്‍. ജെഫ്രി മില്‍സ്റ്റീന്‍റെ ലാനി ചിത്രപരമ്പരയിലെ ഒരു ഫോട്ടോയാണിത്. സ്ഥലങ്ങള്‍, വ്യവസായ ശാലകള്‍ എന്നുതുടങ്ങി മനുഷ്യനിര്‍മ്മിതവും അല്ലാത്തതുമായ വലിയ ഏരിയയുടെ ചിത്രങ്ങളാണ് ജെഫ്രി പ്രധാനമായും പകര്‍ത്തുന്നത്. ഇത്തരം ചിത്രങ്ങള്‍ തന്നെ മുകളില്‍ നിന്നും താഴേയ്ക്കായിരുന്നും ക്യാമറയുടെ കാഴ്ച. രണ്ട് നഗരങ്ങളുടെ വിസ്മയകരമായ വിഷ്വൽ കഥയാണ് ലാനി, സ്ഥലത്തിന്‍റെ പ്രത്യേക രീതികൾക്കും നഗര ഗ്രിഡ് പ്രാദേശിക ഭൂപ്രകൃതിയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് ഊന്നിപ്പറയാൻ അദ്ദേഹം ക്യാമറ നേരെ താഴേക്ക് ചിത്രീകരിക്കുന്നു. വാസയോഗ്യവും വാണിജ്യപരവുമായ സമീപസ്ഥലങ്ങൾ, പാർക്കുകൾ, വിനോദ സൈറ്റുകൾ, വ്യാവസായിക ജില്ലകൾ, ഗതാഗതത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഐക്കണിക് കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും മിൽസ്റ്റൈൻറെ ഫോട്ടോഗ്രഫിയുടെ പ്രത്യേകതകളായി മാറുന്നു. മാത്രമല്ല സബർബൻ ഭവന വികസനങ്ങൾ, അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഷിപ്പിംഗ് ഡിപ്പോകൾ എന്നിവയുടെ ജ്യാമിതിയ നിര്‍മ്മിതികളുടെ സൗന്ദര്യവുമാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പ്രത്യേകത.
ഫോട്ടോഗ്രാഫര്‍: ഓന്നി വില്‍ജാമി ഒറ്റ ഫോട്ടോഗ്രാഫല്ല ഇത്. എന്നാല്‍ പല ചിത്രങ്ങളില്‍ നിന്ന് ഉണ്ടാക്കിയ ഒന്ന്. പ്രത്യേകിച്ചും ഫോട്ടോഗ്രാഫിയും മറ്റ് ടൂളുകളും ഉപയോഗിച്ചാണ് ഓന്നി വില്‍ജാമി ഇത്തരത്തിലൊരു ചിത്രം ചെയ്തത്. ഫിൻലാൻഡിൽ ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുള്ള കുടുംബങ്ങൾ, അവിവാഹിതരായ മാതാപിതാക്കൾ, സ്വന്തമായി ജീവിക്കുന്ന ആളുകൾ എന്നിവരാണ് ദാരിദ്ര്യത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുന്നത്. ഇവര്‍ക്കായുള്ള സംഭാവനാ ക്യാമ്പെയ്നിന്‍റെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണിത്.
ഫോട്ടോഗ്രാഫര്‍: കെ എം ആസാദ് റോഹിംഗ്യൻ അഭയാർഥികൾ മ്യാൻമറിൽ നിന്ന് ഓടിപ്പോയോ? 2017 ഓഗസ്റ്റ് 25 ന് മ്യാന്മാറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് ബുദ്ധിസ്റ്റ് മ്യന്മാര്‍ ഓടിച്ച് വിട്ട ജനത. 9,00,000-ലധികം റോഹിംഗ്യകൾ ഇന്ന് അഭയാർഥികളാണ്, മ്യാൻമറിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക്, പ്രധാനമായും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. മ്യാന്മാര്‍ സർക്കാരിനെതിരെ കൂട്ടക്കൊല, കൂട്ട ബലാത്സംഗം, ശിശുഹത്യ, നിർബന്ധിത നാടുകടത്തൽ എന്നിവയുൾപ്പെടെയുള്ള സുപ്രധാന മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഐക്യരാഷ്ട്രസഭ കുറ്റം ചുമത്തിയിട്ടുണ്ട്. കെ എം ആസാദിന്‍റെ അണ്‍ജെസ്റ്റ് ഇക്സോഡസ് ഫോട്ടോ സീരീസില്‍ നിന്നും.
ഫോട്ടോഗ്രാഫര്‍: സ്റ്റീവന്‍ ബോനിഫേസ് പ്രശസ്ത യൂറോപ്യന്‍ പെയിന്‍റ്ഴേസ് ആയിരുന്ന റെംബ്രാന്‍റ്, റൂബൻസ് എന്നീ കലാകാരന്മാരുടെ മൂന്ന് പെയിന്‍റിംങ്ങുകളിൽ നിന്ന് പ്രചോദനമുള്‍കൊണ്ട് ചെയ്ത് വര്‍ക്കുകളാണ് ഇത്. സ്തനാര്‍ബുദ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകളെ വച്ച് സ്റ്റീവന്‍ ബോനിഫേസ് ചെയ്ത ഫോട്ടോഗ്രാഫി വര്‍ക്കാണിത്. 'അതിജീവിച്ചവര്‍' എന്ന പേരിലാണ് ഈ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫര്‍: ഇറിക് റിവാര്‍ഡ് ഹിമ കൊടുക്കാറ്റിന് ശേഷമുള്ള ബ്രൂക്ലിൻ പാലത്തിന്‍റെ ചിത്രമാണിത്. ഈ ചിത്രത്തില്‍ താൽക്കാലിക ബാരിക്കേഡുകൾ സവിശേഷമായ ഒരു പോയിന്‍റ് ലൈനുകൾ ചേർക്കുന്നു. ചിത്രത്തിന് ഒരു ഗണിതരൂപം (mathematical proposition) സാധ്യമാകുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.
ഫോട്ടോഗ്രാഫര്‍: അര്‍നൗഡ് ഫിനിസ്ട്രി റോഹിന്‍ഗ്യന്‍സ് എന്ന് പേരിട്ടിരിക്കുന്ന അര്‍നൗഡ് ഫിനിസ്ട്രിയുടെ ചിത്രപരമ്പരയില്‍ നിന്നുള്ളതാണ് ഈ ചിത്രം. റോഹിംഗ്യൻ അഭയാർഥികൾ 2017 ഓഗസ്റ്റ് 25 ന് മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നിന്ന് പലായനം തുടങ്ങി, ഇപ്പോഴും തുടരുന്നു. വംശീയതയുടെ ഏഷ്യന്‍ പതിപ്പായി റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ മാറിക്കഴിഞ്ഞു. റോഹിംഗ്യകളെ പൗരന്മാരായി അല്ലെങ്കിൽ രാജ്യത്തെ 135 വംശീയ വിഭാഗങ്ങളിലൊന്നായി അംഗീകരിക്കാന്‍ മ്യാൻമർ സർക്കാർ തയ്യാറല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കൂട്ടക്കൊല, കൂട്ട ബലാത്സംഗം, ശിശുഹത്യ, നിർബന്ധിത നാടുകടത്തൽ എന്നിങ്ങനെ കുറ്റങ്ങള്‍ ഒരുപാടാണ് ആങ്സാങ് സൂചിയുടെ രാജ്യത്തിന് കേള്‍ക്കേണ്ടി വരുന്നത്. ജനസംഖ്യയുടെ 90% ബുദ്ധമതക്കാരായ മ്യാൻമർ രാജ്യത്ത് മുസ്‌ലിം റോഹിംഗ്യകൾ പ്രധാനമായും അറക്കൻ സംസ്ഥാനത്ത് താമസിക്കുന്നവരാണ്. പതിറ്റാണ്ടുകളായി ആസൂത്രിതമായ നടപടികളുടെ ഇരകളായ ലക്ഷക്കണക്കിന് റോഹിംഗ്യകൾ ഇന്ന് ബംഗ്ലാദേശിൽ അഭയം തേടുന്നതിന് നിർബന്ധിതരായിരിക്കുന്നു.
ഫോട്ടോഗ്രാഫര്‍: സാം ബെക്കര്‍ ഗ്ലോബല്‍ ഷെല്‍ ക്യാപെയിന്‍റെ ഭാഗമായി സാം ബെക്കര്‍ എടുത്ത ഫോട്ടോയാണിത്. ചിലര്‍ ട്രക്കുകള്‍ റോഡുകള്‍ക്ക് അപകടമാണെന്ന് വിളിച്ചു പറയുന്നു. അതുകൊണ്ട് തന്നെ അവര്‍ റോഡുകളില്‍ നിന്ന് ട്രക്കുകളെ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സാം ബെക്കറിന്‍റെ ഫോട്ടോഗ്രാഫുകള്‍ ട്രക്ക് ഡ്രൈവര്‍മാരെയും അവര്‍ രാജ്യത്തിനായി ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനത്തെയും എടുത്തുകാട്ടുന്നു. അതോടൊപ്പം ട്രക്ക് ഡ്രൈവര്‍മാരുടെ കുടുംബത്തിന്‍റെയും അവർക്ക് കുടുംബങ്ങളോടുള്ള സ്നേഹവും കാണിക്കുന്നു.
ഫോട്ടോഗ്രാഫര്‍: ആരോന്‍ മക്പോലിന്‍ Obsidian Husk എന്ന് പേരിട്ടിരിക്കുന്ന ആരോന്‍ മക്പോലിന്‍റെ ഫോട്ടോഗ്രാഫാണിത്. ശരീരത്തെ ഉപയോഗിച്ച് ആശയങ്ങളെ ആവിഷ്ക്കരിക്കുകയാണ് ആരോന്‍ ഇവിടെ ചെയ്തിരിക്കുന്നത്. സ്നേഹമാണ് obsidian husk ന്‍റെ വിഷയം. സ്വയം സ്നേഹത്തിന്‍റെ ബാഹ്യ ആവിഷ്കാരത്തിലേക്ക് കടന്നുചെല്ലുകയും, ദുർബലമായ രൂപങ്ങളിൽ ഏറ്റവും നഗ്നമായി കിടക്കുകയും, ഉയരവും അഭിമാനവും സത്യവുമായി നിൽക്കുകയും ചെയ്യുന്നു അത്തരം ചിത്രങ്ങളിലെന്ന് ആരോന്‍ പറയുന്നു.
ഫോട്ടോഗ്രാഫര്‍: ജിലെസ് പ്രൈസ് മുൻ പ്രമുഖ യുഎസ് പ്രസിഡന്‍റുമാരുടെ മുഖങ്ങൾ ചിത്രീകരിക്കുന്ന ഒരു പ്രധാന സ്ഥലമാണ് മൗണ്ട് റഷ്മോർ നാഷണൽ മെമ്മോറിയൽ. ജോർജ്ജ് വാഷിംഗ്ടൺ, തോമസ് ജെഫേഴ്സൺ, അബ്രഹാം ലിങ്കൺ, തിയോഡോർ റൂസ്‌വെൽറ്റ് തുടങ്ങിയ അമേരിക്കന്‍ നേതാക്കന്മാരുടെ മുഖങ്ങള്‍ ഇവിടെ കൊത്തിയിട്ടുണ്ട്. എന്തുകൊണ്ട് റഷ്മോർ പര്‍വ്വത നിര നിലനില്‍ക്കുന്ന എന്ന ചോദ്യത്തില്‍ നിന്നാണ് പീക്ക് അമേരിക്ക എന്ന ഈ ചിത്ര പരമ്പര ആരംഭിച്ചത്. പ്രഭാതത്തിലെ വെളിച്ചം ചിത്രത്തിന് പ്രത്യേക ഭാവം നല്‍കുന്നു.
ഫോട്ടോഗ്രാഫര്‍: സാന്‍ട്രോ മില്ലര്‍. അന്യായമായ പൊലീസ് കൊലപാതകത്തിൽ മക്കളെയും പെൺമക്കളെയും നഷ്ടപ്പെട്ട ഇരുപത്തിയേഴ് അമ്മമാർ അവരുടെ മക്കളുടെ നഷ്ടത്തെക്കുറിച്ചും അവരുടെ ഹൃദയത്തിലെ വേദനയെക്കുറിച്ചും കോടതി സംവിധാനങ്ങൾ ഈ കുടുംബങ്ങളെ കൈകാര്യം ചെയ്ത അനീതിയെക്കുറിച്ചും സംസാരിക്കാൻ സാന്‍ട്രോ മില്ലറിന്‍റെ സ്റ്റുഡിയോയിൽ എത്തി. അതെ ഈ ചിത്രം ഭരണകൂടം എങ്ങനെ സ്വന്തം പൗരന്മാരോട് പെരുമാറുന്നുവെന്നതിന്‍റെ രേഖപ്പെടുത്തലാണ്. ഇവിടെ ഫോട്ടോഗ്രഫി അധികാരത്തോടുള്ള ചോദ്യമായിമാറുന്നു. ആഫ്രിക്കൻ അമേരിക്കൻ കുട്ടികളെ പൊലീസോ തോക്ക് ആക്രമണമോ കൊന്നൊടുക്കിയ ഒരു കൂട്ടം കുട്ടികളുടെ അമ്മമാരാണ് മദേഴ്‌സ് ഓഫ് മൂവ്‌മെന്റ് ആരംഭിച്ചത്. അമേരിക്കയില്‍ ട്രേവോൺ മാർട്ടിനെ വെടിവച്ച് കൊന്ന ജോർജ്ജ് സിമ്മർമാന്‍ എന്ന പൊലീസുകാരനെ 2013 ൽ കുറ്റവിമുക്തനാക്കിയതിന്‍റെ ഫലമായാണ് മദർസ് ഓഫ് മൂവ്‌മെന്റ് ആരംഭിച്ചത്. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരോട് പൊലീസ് ചെയ്യുന്ന അതിക്രമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാനായാണ് ഈ മൂമെന്‍റ് ആരംഭിച്ചത്.