വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് നാളെ ഉന്നതതല യോഗം. ഏഴാം തീയ്യതി മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം.
- Home
- News
- India News
- 24 മണിക്കൂറില്‍ ഇന്ത്യയില്‍ 83 മരണം, 2573 പേര്‍ക്ക് രോഗം; ആകെ രോഗ ബാധിതർ 42836; മൊത്തം മരണം 1389 ആയി| Live
24 മണിക്കൂറില്‍ ഇന്ത്യയില്‍ 83 മരണം, 2573 പേര്‍ക്ക് രോഗം; ആകെ രോഗ ബാധിതർ 42836; മൊത്തം മരണം 1389 ആയി| Live

രാജ്യത്തെ കൊവിഡ് മരണം 1,389 ആയി ഉയര്‍ന്നു. ആകെ രോഗ ബാധിതർ 42,836 ആയി. 11,762 പേര്‍ക്കാണ് രോഗം ഭേദമായത്. 24 മണിക്കൂറിനുളിൽ 2,573 പേര്‍ക്ക് രോഗം ബാധിച്ചു. 83 പേര്‍ മരിച്ചു. അതേസമയം കേരളത്തില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് മുക്തി
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം
പ്രവാസികള്‍ക്കുള്ള ആദ്യ വിമാനം യുഎഇയില്‍ നിന്ന്
ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തില്‍ ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. മാലിദ്വീപില്‍ കുടങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി കപ്പല്‍ അയക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും
തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറക്കും. വ്യാഴാഴ്ച മുതൽ മദ്യവിൽപ്പനശാലകൾ തുറക്കുമെന്ന് സർക്കാർ ഉത്തരവിട്ടു. കണ്ടൈയ്ൻമെൻ്റ് സോണിൽ ഒഴികെ തുറക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്
ഇടുക്കിയില്‍ 11 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.
ഇടുക്കിയില്‍ 11 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. 12 പേരാണ് ജില്ലയിൽ പോസിറ്റീവ് ആയി ഉണ്ടായിരുന്നത്. ഇനി ഒരാളുടെ ഫലമാണ് ലഭിക്കാനുളളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാസര്‍കോട് മൂന്ന് പേർ രോഗമുക്തരായി ആശുപത്രിവിട്ടു
കാസര്‍കോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുമായി മൂന്ന് പേർ രോഗമുക്തരായി ആശുപത്രിവിട്ടു. ഉക്കിനടുക്കയിൽ ചികിത്സയിൽ ആയിരുന്ന വിദേശത്ത് നിന്നും വന്ന 41 വയസുള്ള ഉദുമ സ്വദേശിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുള്ള കാസര്‍കോട് മുൻസിപ്പാലിറ്റി സ്വദേശിയും അജാനൂർ സ്വദേശിയുമാണ് രോഗമുക്തനായത്.
ദില്ലിയിൽ ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി കെജ്‍രിവാൾ
ദില്ലിയിൽ ഗ്രീൻ സോണുകളിൽ ഇളവുകൾ അനുവദിച്ചത് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സാമൂഹിക അകലം പാലിക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തിയാൽ ഇളവുകൾ പിൻവലിക്കേണ്ടിവരുമെന്നും കെജ്രിവാൾ
രാജ്യത്തെ കൊവിഡ് മരണം 1,389 ആയി, 24 മണിക്കൂറിനുളിൽ 2,573 പേര്‍ക്ക് രോഗം
രാജ്യത്തെ കൊവിഡ് മരണം 1,389 ആയി ഉയര്‍ന്നു. ആകെ രോഗ ബാധിതർ 42,836 ആയി. 11,762 പേര്‍ക്കാണ് രോഗം ഭേദമായത്. 24 മണിക്കൂറിനുളിൽ 2,573 പേര്‍ക്ക് രോഗം ബാധിച്ചു. 83 പേര്‍ മരിച്ചു.
പ്രവാസികളുടെ മടക്കം മെയ് 7 മുതൽ, യാത്രാക്കൂലി സ്വയം വഹിക്കണം
ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും പ്രവാസികളെ മടക്കി കൊണ്ടുവരാനായി ഉപയോഗപ്പെടുത്തണമെന്നും യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്
കോണ്‍ഗ്രസിന്‍റെ 'ചെലവ് വഹിക്കലി'നെ പരിഹസിച്ച് പിണറായി
സ്വദേശത്തേക്ക് മടങ്ങിപ്പോകുന്ന അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാമെന്ന കോണ്‍ഗ്രസിന്‍റെ ആഹ്വാനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ്വഹിക്കുകയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെപിസിസി ചെലവ് വഹിക്കുന്നതിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നു. അവര്‍ ചെലവ് വഹിക്കാന്‍ പുറപ്പെട്ടാല്‍ എന്താകും അവസ്ഥയെന്ന് അങ്ങനെ വരുന്നയാളുകള്‍ക്ക് ഒക്കെ നല്ല ബോധ്യമുണ്ടാകും. നമുക്ക് ഒരുപാട് അനുഭവമുള്ളതല്ലേ എന്നും പിണറായി വിജയന്‍ ചോദിച്ചു.
പ്രവാസികളുടെ കാര്യത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു
പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം പെട്ടെന്നു തന്നെയുണ്ടാരുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതിനായുള്ള ആലോചനകള്‍ നേരത്തെ നടത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോഴെന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കം, ടിക്കറ്റ് വില സംസ്ഥാനം വഹിക്കില്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കത്തിന് ടിക്കറ്റ് തൊഴിലാളികൾ തന്നെ എടുക്കണമെന്ന് മുഖ്യമന്ത്രി. ടിക്കറ്റ് വില സംസ്ഥാനം വഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാളം ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിക്കും
നേരത്തെ മരവിപ്പിച്ച് നിർത്തിയ മൂന്ന് പാളം ഇരട്ടിപ്പിക്കൽ പദ്ധതി പുനരുജ്ജീവിപ്പിക്കും. ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കാൻ 1,439 കോടിയുടെ പദ്ധതി. എറണാകുളം - കുമ്പളം 189 കോടിയും കമ്പളം - തുറവൂർ പാതയ്ക്ക് 250 കോടി തുറവൂർ അമ്പലപ്പുഴ യ്ക്കുമാണ് തുക.
വ്യവസായങ്ങൾക്ക് ലൈസൻസും അനുമതികളും ഒരാഴ്ചയ്ക്കകം
വ്യവസായങ്ങൾക്ക് ലൈസൻസും അനുമതികളും ഒരാഴ്ചയ്ക്കകം. ഉപാധികളോടെയാവുമിത്. ഒരു വർഷത്തിനകം സംരംഭകൻ നടപടി ക്രമം പൂർത്തിയാക്കണം. പോരായ്മകൾ തിരുത്താൻ അവസരം നൽകും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ബഹുതല ലോജിസ്റ്റിക്സ് സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര തലത്തിൽ ഇത് കേരളത്തെ പ്രധാന വാണിജ്യ ശക്തിയാകും. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും
കണ്ടെയ്ൻമെന്റ് സോണിലൊഴികെ റോഡുകൾ അടച്ചിടില്ല
കണ്ടൈൻമെന്റ് സോണൊഴികെ റോഡുകൾ അടച്ചിടില്ല. നിബന്ധനകൾ ക്ക് വിധേയമായി വാഹന ഗതാഗതം നടത്തും. പ്രവാസി മലയാളികൾക്ക് മടങ്ങി എത്തിയ ഉടൻ ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ ബിഎസ്എൻഎൽ സിം കാർഡ് നൽകും.
ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ്, റംസാൻ പ്രമാണിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവര്‍ത്തിക്കാം
സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചത്. റംസാൻ ആയതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവര്‍ത്തിക്കാം.
ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ധാരണയായി
സംസ്ഥാനത്തെ അതിഥിതൊഴിലാളികളിൽ സ്വന്തം സംസ്ഥാനത്തേക്ക് പോകാനാഗ്രഹിക്കുന്നവരെയാണ് തിരിച്ചയക്കുന്നത്. അതിഥി തൊഴിലാളികളെ എല്ലാവരെയും തിരിച്ചയക്കുക സർക്കാരിന്റെ നയമല്ല. ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാൻ ധാരണയായതായും മുഖ്യമന്ത്രി.
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 515 പേർ കേരളത്തിലെത്തി
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാൻ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചതായി മുഖ്യമന്ത്രി. 28 722 പേർ പാസിന് അപേക്ഷിച്ചു. ഇതുവരെ 515 പേർ കേരളത്തിലെത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിൽ പാസ് നൽകും. അതിർത്തിയിൽ തിരക്കൊഴിവാക്കി ക്രമീകരണം നടത്തിയിട്ടുണ്ട്.
നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് വിവിധ സംസ്ഥാനങ്ങളിലുള്ള 164,263 മലയാളികൾ
വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു. കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ദില്ലി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഹരിയാന, ഗോവ എന്നിവിടങ്ങളിൽ നിന്നെല്ലാം മലയാളികൾ നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു.
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകളില്ല
സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 95 പേരായിരുന്നു ചികിത്സയിലുള്ളത്. 61 പേർ ഇന്ന് നെഗറ്റീവായതോടെ ആശുപത്രി വിടും. അതോടെ ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം 34 ആയി മാറും. സംസ്ഥാനത്ത് 81 ഹോട്ട്സ്പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്സ്പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ല, 61 പേര്‍ക്ക് നെഗറ്റീവ്
സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധയുള്ള 61 പേരുടെ ഫലം നെഗറ്റീവായി